+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആസിയ: മതതീവ്രവാദത്തിന്‍റെ ഇര

മതനിന്ദക്കുറ്റം ആരോപിച്ചു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പാക് ക്രൈസ്തവ വനിത ആസിയ ബീബിയെ കോടതി കുറ്റവിമുക്ത
ആസിയ: മതതീവ്രവാദത്തിന്‍റെ ഇര
മതനിന്ദക്കുറ്റം ആരോപിച്ചു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പാക് ക്രൈസ്തവ വനിത ആസിയ ബീബിയെ കോടതി കുറ്റവിമുക്തയാക്കിയെങ്കിലും പാക് ഭരണകൂടം അവരെ വീണ്ടും ഇസ്‌ലാമിക തീവ്രവാദികളുടെ കൈയിലേക്കു വിട്ടുകൊടുത്തിരിക്കുകയാണ്. പ്രധാനമന്ത്രിയും മുൻ ക്രിക്കറ്ററുമായ ഇമ്രാൻ ഖാൻ തീവ്രവാദികളുടെ കൈയിലെ കളിപ്പാവയാണെന്നു വ്യക്തമാക്കുന്നതാണു തെഹ്‌രീക് ഇ ലബ്ബായിക് പാക്കിസ്ഥാനു(ടിഎൽപി) മായി ഇക്കാര്യത്തിൽ സർക്കാർ ഉണ്ടാക്കിയിരിക്കുന്ന കരാർ. തീവ്രവാദ പ്രസ്ഥാനമായ ടിഎൽപി ആസിയ ബീബിയെ മോചിപ്പിക്കാനുള്ള പാക് സുപ്രീംകോടതി വിധിക്കെതിരേ കലാപവുമായി രംഗത്തെത്തിയിരുന്നു.

കടകന്പോളങ്ങൾ കത്തിച്ചും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയും അവർ സർക്കാരിനെ തങ്ങൾ വരച്ചവരയിൽ നിർത്തി. തീവ്രവാദികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് ഇമ്രാൻ ഭരണകൂടം കരാറുമുണ്ടാക്കി. ആസിയയെ കുറ്റവിമുക്തയാക്കിയ വിധിക്കെതിരേ നൽകപ്പെടുന്ന അപ്പീലിനെ സർക്കാർ എതിർക്കില്ലെന്നതാണു കരാർ. ആസിയയെ രാജ്യം വിടാൻ അനുവദിക്കുകയുമില്ല. ഫലത്തിൽ ആ ക്രൈസ്തവ വനിതയുടെ മരണവാറന്‍റാണു തീവ്രവാദികളും പാക് ഭരണകൂടവും ചേർന്ന് ഉണ്ടാക്കിയിരിക്കുന്നത്.

പാക്കിസ്ഥാനിൽ കുറെക്കാലമായി ക്രൈസ്തവർക്കെതിരേ പല വിധത്തിലുള്ള അക്രമങ്ങൾ നടന്നുവരുന്നു. ക്രൈസ്തവ ദേവാലയങ്ങൾക്കുനേരേ നിരവധി തവണ തീവ്രവാദികൾ ആക്രമണങ്ങൾ നടത്തി. ജനസംഖ്യയിൽ 1.6 ശതമാനം മാത്രം ക്രൈസ്തവരുള്ള രാജ്യത്തു സമീപകാലത്താണു ക്രൈസ്തവപീഡനം ഇത്രയേറെ വർധിച്ചത്. മതനിന്ദാനിയമം കരുവാക്കിയാണു പലപ്പോഴും ക്രൈസ്തവരെ പീഡിപ്പിക്കുന്നത്. യഥാർഥത്തിൽ ഈ മതനിന്ദാനിയമം ലക്ഷ്യമിട്ടിരുന്നത് അഹമ്മദി വിഭാഗത്തെപ്പോലെ മുഖ്യധാരയിൽനിന്നു വിട്ടുനിൽക്കുന്ന ഇസ‌്‌ലാമിക ഗ്രൂപ്പുകളെയാണ്. അതിപ്പോൾ തീർത്തും ന്യൂനപക്ഷവും ദുർബലരുമായ ക്രൈസ്തവർക്കെതിരേ ഉപയോഗിക്കുന്നു. കഴിഞ്ഞ മുപ്പതു വർഷത്തിനുള്ളിൽ മതനിന്ദാനിയമം അനുസരിച്ച് 65 പേരെയാണു വധശിക്ഷയ്‌ക്കു വിധേയരാക്കിയത്.

ഗ്രാമീണ സ്ത്രീകൾ തമ്മിലുള്ള വാക്കുതർക്കത്തിനിടെ നബിയെ അവഹേളിച്ചുവെന്നുള്ള ഒരു സ്ത്രീയുടെ പരാതിയാണ് ആസിയയ്ക്കെതിരേയുള്ള കേസിന് ആസ്പദം. എന്നാൽ, ആരോപണത്തിനു തെളിവില്ലെന്നു കണ്ടെത്തിയ സുപ്രീംകോടതി അവരുടെ വധശിക്ഷ റദ്ദാക്കുകയും അവരെ ഉടനടി മോചിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു. സുപ്രീംകോടതിവിധിയെ ആദ്യം പ്രധാനമന്ത്രി ഇമ്രാൻ ഖാൻ‌ സ്വാഗതം ചെയ്തെങ്കിലും പിന്നീടു നിലപാടു മാറ്റി. ആസിയയ്ക്കുവേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ സൈഫ് ഉൽ മുലൂക് ജീവനു ഭീഷണി ഉണ്ടായതിനെത്തുടർന്നു രാജ്യംവിട്ടു. ആസിയയ്ക്ക് അനുകൂലമായി സംസാരിക്കുകയും മതനിന്ദാ നിയമത്തിൽ കാലാനുസൃതമായ മാറ്റം വരുത്തണമെന്നാവശ്യപ്പെടുകയും ചെയ്ത മുൻ പഞ്ചാബ് ഗവർണർ സൽമാൻ നസീറിനു മരണമായിരുന്നു തീവ്രവാദികളുടെ സമ്മാനം. മതനിന്ദാക്കുറ്റം ആരോപിച്ചു നാലു വർഷം മുന്പു ലാഹോറിൽ ക്രൈസ്‌തവ ദന്പതികളെ ചുട്ടുകൊന്നു. ആസിയയ്ക്കു പാക്കിസ്ഥാനിൽ തുടർജീവിതം സുരക്ഷിതമല്ലെന്ന് ഉറപ്പുള്ളതുകൊണ്ടു ചില വിദേശ രാജ്യങ്ങൾ അവർക്ക് അഭയം നൽകാൻ സന്നദ്ധമായെങ്കിലും രാജ്യം വിടാൻ അവർക്ക് അനുമതിയില്ല.

പാക്കിസ്ഥാനിൽ മാത്രമല്ല, പല പശ്ചിമേഷ്യൻ രാജ്യങ്ങളിലും മുസ്‌ലിം ഭൂരിപക്ഷ ആഫ്രിക്കൻ രാജ്യങ്ങളിലും ക്രൈസ്തവ സമൂഹം കടുത്ത ഭീഷണിയാണു നേരിടുന്നത്. ക്രൈസ്തവ വിശ്വാസത്തിന്‍റെ ഈറ്റില്ലമായിരുന്ന പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ക്രൈസ്തവർ കഠിന പീഡനങ്ങൾക്കും വംശീയമായ തുടച്ചുനീക്കലിനും ഇരയാവുകയാണ്. എന്നിട്ടും ഈ ന്യൂനപക്ഷം അനിതരസാധാരണമായ വിശ്വാസദാർഢ്യം പ്രകടിപ്പിക്കുന്നു. ഇതാകട്ടെ തീവ്രവാദികളെ കൂടുതൽ ക്രൂരരാക്കുന്നു.

ലോക ക്രൈസ്തവരിൽ പന്ത്രണ്ടിൽ ഒരാൾ വീതം കടുത്ത മതപീഡനത്തിനിരയാകുന്നുണ്ടെന്നാണ് ‘ഓപ്പൺ ഡോർസ് യുഎസ്എ’ പറയുന്നത്. ഇസ്‌ലാമിക തീവ്രവാദവും മതദേശീയതാവാദവും തീവ്ര രാഷ്‌ട്രീയവുമാണു ഭീഷണി സൃഷ്‌ടിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ക്രൈസ്തവപീഡനത്തിൽ കഴിഞ്ഞ 16 വർഷമായി ഒന്നാംസ്ഥാനത്തുള്ളത് ഉത്തര കൊറിയയാണ്. അവിടെ മതസ്വാതന്ത്ര്യമുണ്ടെന്നാണു ഭരണാധികാരികൾ അവകാശപ്പെടുന്നതെങ്കിലും പരസ്യമായി ക്രൈസ്തവ വിശ്വാസം ഏറ്റുപറയുന്ന ഏതൊരാളും അറസ്റ്റ് ചെയ്യപ്പെടുകയോ പാർട്ടി ലേബർ ക്യാന്പിൽ പഠനത്തിനായി അയയ്ക്കപ്പെടുകയോ ചെയ്യും. വധശിക്ഷയ്ക്കു വിധിക്കപ്പെടുന്നവരും കുറവല്ല. എന്നാൽ, രഹസ്യമായി ക്രൈസ്തവവിശ്വാസത്തെ ആശ്ലേഷിക്കുന്നവരുടെ എണ്ണം ഉത്തര കൊറിയയിൽ വർധിച്ചുവരുകയാണ്. അഫ്ഗാനിസ്ഥാനിൽ ക്രൈസ്തവ വിശ്വാസത്തിനുതന്നെ നിരോധനമുണ്ട്. സോമാലിയയിൽ ക്രൈസ്തവരെ കണ്ടാലുടൻ കൊന്നുകളയുന്ന പതിവുണ്ട്. പാക്കിസ്ഥാൻ ക്രൈസ്തവരെ പ്രത്യേകമായി ഉന്നമിട്ടു പീഡിപ്പിക്കുന്ന രാജ്യമാണെന്നും പഠനത്തിൽ പറയുന്നു. മധ്യേഷ്യൻ രാജ്യങ്ങളായ ഉസ്ബക്കിസ്ഥാൻ, ഖസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, അസർബൈജാൻ എന്നിവിടങ്ങളിലും ക്രൈസ്തവപീഡനം വർധിച്ചുവരുകയാണ്. എന്നാൽ, കമ്യൂണിസ്റ്റ് ഏകാധിപത്യത്തിൻകീഴിലുണ്ടായിരുന്ന പല രാജ്യങ്ങളിലും റഷ്യയുൾപ്പെടെ പഴയ സോവ്യറ്റ് യൂണിയന്‍റെ പല ഭാഗങ്ങളിലും ക്രൈസ്തവവിശ്വാസം കൂടുതൽ ശക്തിപ്രാപിക്കുന്നു.

ഹൈന്ദവ തീവ്രവാദം ഇന്ത്യയിലും നേപ്പാളിലും വർധിച്ചുവരുന്നതായുള്ള അന്താരാഷ്‌ട്ര റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മതേതരത്വത്തിലും ജനാധിപത്യത്തിലും അടിയുറച്ച പാരന്പര്യമുള്ള ഇന്ത്യയിൽ ന്യൂനപക്ഷപീഡനം വേരുപിടിക്കാൻ ഇടയാവരുത്. ക്രൈസ്തവരുടെ സഹിഷ്ണുതാ മനോഭാവത്തെയും സഹനത്തെക്കുറിച്ചുള്ള മഹത്തായ ദർശനത്തെയും ദൗർബല്യമായി കരുതുന്നവരുണ്ട്. അതുകൊണ്ടുതന്നെ ക്രൈസ്തവരെ വളഞ്ഞിട്ട് ആക്രമിക്കാൻ ചിലർക്കു മടിയില്ല. ശാരീരികമായ ആക്രമണങ്ങളെക്കാൾ വളരെക്കൂടുതലാണു മറ്റ് ആക്രമണങ്ങൾ. ക്രൈസ്തവരെ അപഹസിക്കാനും തകർക്കാനുമുള്ള ശ്രമങ്ങൾ ഇപ്പോൾ കേരളത്തിൽ കൊണ്ടുപിടിച്ചുനടക്കുന്നുണ്ട്. പരന്പരാഗത മാധ്യമങ്ങളും നവമാധ്യമങ്ങളും ചില ക്രൈസ്തവ നാമധാരികളും അതിന് ഉപകരണങ്ങളാകുന്നു. കുറെ മാധ്യമങ്ങൾ ക്രൈസ്തവ സമൂഹത്തിനുള്ളിൽനിന്നുതന്നെ വിമതശബ്ദമുയർത്തുന്നവരെയും വിമർശകരെയും തേടിപ്പിടിച്ചു സ്വാധീനിച്ച് ക്രൈസ്തവ വിരുദ്ധത പ്രസംഗിപ്പിക്കുന്നു.

കേരള സമൂഹത്തിനും രാജ്യത്തിനും ക്രൈസ്തവർ ചെയ്തിട്ടുള്ളതും ചെയ്തുകൊണ്ടിരിക്കുന്നതുമായ സംഭാവനകളും സേവനങ്ങളും അപഹസിക്കപ്പെടുന്നു. കത്തോലിക്കാ സമുദായത്തെയും പൗരോഹിത്യത്തെയും വിമർശിക്കുകയാണു ചില ചാനലുകളുടെ മുടക്കമില്ലാത്ത പരിപാടി. ക്രൈസ്തവ സ്ഥാപനങ്ങളെ ഞെരുക്കാൻ ഭരണകൂട സംവിധാനങ്ങളും ഉപയോഗിക്കപ്പെടുന്നു. ധർമവും നീതിയുമൊക്കെ ഇവിടെ വലിയ പരീക്ഷണങ്ങൾ നേരിടുകയാണ്. ഒരുവശത്തു ക്രൈസ്തവവിശ്വാസം വെല്ലുവിളിയും പീഡനവും നേരിടുന്പോൾ മറുവശത്ത് അത് ആർത്തു വളരുകയാണെന്നതാണു വസ്തുത.