റബർകൃഷി വൻപ്രതിസന്ധിയിലായിരിക്കേ റബർ വ്യവസായികൾക്കുവേണ്ടി വാദിക്കാൻ സർക്കാരും റബർ ബോർഡും. വെട്ടുകൂലി കൊടുക്കാൻപോലും വരുമാനം തികയാതെ സാധാരണ റബർ കർഷകർ വിഷമിക്കുന്പോൾ “നാലു വർഷം കാത്തിരിക്കൂ, വില കൂടും’’ എന്ന പ്രവചനവുമായി വിദേശ റബർ വിദഗ്ധൻ. റബർ വില കൂടാൻ ഉപയോഗം വർധിപ്പിക്കണമെന്നു മറ്റൊരു നിർദേശം. എല്ലാവർക്കും പ്രയോജനപ്പെടുന്ന റബർനയത്തിനു കേന്ദ്രം രൂപംനൽകുകയാണെന്നു കേന്ദ്രമന്ത്രി സുരേഷ് പ്രഭു. കുറെക്കാലമായി റബർ കർഷകർ ഇത്തരം ധാരാളം വാചകമടികൾ കേൾക്കുന്നു. എല്ലാം പൊള്ളയാണെന്ന് അവർ അനുഭവംകൊണ്ടു മനസിലാക്കുന്നു. റബർ കർഷകരുടെ സുസ്ഥിതിക്കും പുരോഗതിക്കുമായി പ്രയത്നിക്കേണ്ട റബർ ബോർഡാകട്ടെ നോക്കുകുത്തിയായി നിൽക്കുന്നു.
റബർ ഉത്പാദനം അല്പം മെച്ചപ്പെട്ട സമയമാണിപ്പോൾ. പക്ഷേ വില വീണ്ടും താഴേക്കു പോവുകയാണ്. തുലാമഴ ശക്തിപ്പെട്ടില്ലെങ്കിൽ അടുത്തയാഴ്ചയോടെ ഉത്പാദനത്തിൽ അല്പംകൂടി വർധനയുണ്ടാവും. ഇതു മുന്നിൽ കണ്ടുകൊണ്ട് വിലയിടിക്കാനുള്ള നീക്കം അണിയറയിൽ സജീവമാണ്. അതിന്റെ ഫലം ഈ ദിവസങ്ങളിൽ വിപണിയിൽ കാണാനുണ്ട്. വിലയിടിച്ചു കർഷരെ ചൂഷണം ചെയ്യുകയാണു വ്യവസായികൾ. രാജ്യത്തെ റബർ ഉത്പാദനത്തിന്റെ സിംഹഭാഗവും കേരളത്തിലാണ്. പക്ഷേ, ഉത്പാദനം ഒന്നിനൊന്നു കുറഞ്ഞുവരുന്നു. ഇപ്പോൾ ആഭ്യന്തര വിപണിയിൽ ആവശ്യമായ സ്വാഭാവിക റബറിന്റെ പകുതിയിലേറെ ഇറക്കുമതി ചെയ്യുകയാണ്. എന്നിട്ടും ഇവിടെ റബർകൃഷി പ്രോത്സാഹനത്തിന് കാര്യമായൊന്നും ചെയ്യുന്നില്ല.
സമീപ വർഷങ്ങളിലെതന്നെ ഏറ്റവും ഉയർന്ന റബർ ഇറക്കുമതിയാണു സെപ്റ്റംബറിൽ നടന്നത് -71,730 ടൺ. ഒക്ടോബറിലും ഏറക്കുറെ ഇത്രയും തന്നെയായിരിക്കും. ആവശ്യത്തിനു ചരക്കു സംഭരിച്ചിട്ടുള്ളതുകൊണ്ട് ഇപ്പോൾ വിപണിയിൽ എത്തുന്ന സ്വാഭാവിക റബറിന്റെ വില ഇടിക്കാൻ വ്യവസായികളും വ്യാപാരികളും ഗൂഢശ്രമം നടത്തുന്നു. വില മെച്ചപ്പെടാൻ സാധ്യതയുള്ള നാളുകൾ മുൻകൂട്ടിക്കണ്ട് വിപണിയെ ദുർബലമാക്കുകയാണവർ. ഈ സാഹചര്യത്തിൽ ഇടപെടൽ നടത്തേണ്ട റബർ ബോർഡും കേന്ദ്ര, സംസ്ഥാന സർക്കാരുകളും കൈയുംകെട്ടി നിൽക്കുകയോ രഹസ്യമായി റബർ വ്യവസായികളുടെ താത്പര്യത്തിന് അനുകൂലമായ നിലപാടു സ്വീകരിക്കുകയോ ചെയ്യുന്നു. പുറമേ കർഷകസ്നേഹം, അകമേ വ്യവസായികളോട് അടുപ്പം- ഇതാണ് എക്കാലവും രാഷ്ട്രീയക്കാരുടെയും ഭരണാധികാരികളുടെയും നിലപാട്. പ്രമുഖ ടയർ കന്പനികൾ റബർ വാങ്ങാൻ താത്പര്യമെടുക്കാതിരുന്നതുകൊണ്ടാണ് ഈ ദിവസങ്ങളിൽ വിലയിടിവുണ്ടായത്.
റബർ മേഖലയിലെ വിവിധ സംഘടനകളും റബർ ബോർഡും ചേർന്ന് കൊച്ചിയിൽ കഴിഞ്ഞ ദിവസങ്ങളിൽ “ഇന്ത്യ റബർ മീറ്റ് 2018’’ സംഘടിപ്പിച്ചു. വ്യവസായികളുടെ താത്പര്യ സംരക്ഷണമായിരുന്നു മീറ്റിന്റെ അപ്രഖ്യാപിത ലക്ഷ്യം. വ്യവസായ ലോബികളെ സഹായിക്കാൻ മാത്രമാണീ മീറ്റ് എന്നതിനാൽ അതു ബഹിഷ്കരിക്കണമെന്നു കർഷകസംഘടനകളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് ആഹ്വാനം ചെയ്തിരുന്നു. കർഷകരെ വീണ്ടും ദുരിതത്തിലേക്കു തള്ളിയിട്ടു വ്യവസായികൾക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ പ്രകൃതിദത്ത റബർ ലഭ്യമാക്കുക എന്നതാണ് ഇത്തരം മീറ്റുകളുടെ ഗൂഢോദ്ദേശ്യം. വിലയിടിവിനു പുറമേ ഇലക്കേടും കാലാവസ്ഥാ വ്യതിയാനവും റബർ ഉത്പാദനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന അവസരത്തിൽ, സാധാരണക്കാരായ റബർ കർഷകർക്ക് എന്തെങ്കിലും സഹായം എത്തിക്കാൻ ശ്രമിക്കാതെ വന്പന്മാരുടെ റബർ മീറ്റ് നടത്തുകയാണോ റബർ ബോർഡ് ചെയ്യേണ്ടത്?
ആഭ്യന്തര റബർ ഉത്പാദനം എത്ര കുറഞ്ഞാലും, വിലക്കുറവുകൊണ്ടു കർഷകർ റബർകൃഷി ഉപേക്ഷിച്ചാലും, തങ്ങൾക്കൊന്നും സംഭവിക്കില്ല എന്നാണു വ്യവസായികൾ കരുതുന്നത്. എന്നാൽ ഇതൊരു അബദ്ധ ധാരണയാണ്. ഇന്തോനേഷ്യയിൽനിന്നോ തായ്ലൻഡിൽ നിന്നോ റബർ വന്നുകൊള്ളും എന്ന് അവർ കണക്കുകൂട്ടുന്നു. ആ രാജ്യങ്ങൾ റബർ കൃഷി കുറച്ച് പാമോയിൽ ഉൾപ്പെടെയുള്ള മറ്റു വിളകളിലേക്കു തിരിഞ്ഞിരിക്കുന്നുവെന്നതാണു വസ്തുത. തായ്ലൻഡിൽ റബർകൃഷി ഉപേക്ഷിച്ചു മറ്റു വിളകളിലേക്കു തിരിയുന്നവർക്കു ഹെക്ടറൊന്നിനു രണ്ടര ലക്ഷം രൂപയോളം സർക്കാർ സഹായധനം നൽകുന്നു. ലോകമെന്പാടും റബർ ഉത്പാദനം കുറയുന്നതോടെ വില കുതിച്ചുയരുമെന്നാണ് ഒരു വാദം. പക്ഷേ, അതുവരെ നമ്മുടെ കൃഷി നിലനിർത്തണമല്ലോ. ആഭ്യന്തര റബർ ഉത്പാദനം നിലനിർത്തേണ്ടതും വർധിപ്പിക്കേണ്ടതും വ്യവസായികളുടെ കൂടി ആവശ്യമാണ്. ഇതു മനസിലാക്കാതെയാണ് താത്കാലിക ലാഭത്തിനുവേണ്ടി(കൊള്ളലാഭത്തിനുവേണ്ടിത്തന്നെ) സ്വാഭാവിക റബറിന്റെ വിലയിടിക്കാൻ കോർപറേറ്റുകൾ ശ്രമിക്കുന്നത്. ഉത്പാദനച്ചെലവിന് അനുസൃതമായി വില ലഭിച്ചില്ലെങ്കിൽ കർഷകർ റബർ കൃഷിയിൽനിന്ന് അകലും. തായ്ലൻഡിൽ മാത്രമല്ല കേരളത്തിലും പലരും റബർ വെട്ടിമാറ്റി മറ്റു വിളകൾ ഇറക്കിത്തുടങ്ങി. അതിനു നിർവാഹമില്ലാത്തവർ മാത്രമാണിപ്പോഴും റബറിനെ പരിപാലിക്കുന്നത്. നാലഞ്ചു വർഷം കഴിയുന്പോൾ വില കയറുമെന്നു കേട്ട് ആശ്വസിച്ചിരിക്കാൻ ഏറെപ്പേർക്കാവില്ല.
കർഷകർക്കു ന്യായമായ വില ലഭ്യമാക്കുക സർക്കാരിന്റെ ചുമതലയാണ്. അതിനുള്ള നീക്കങ്ങൾ നടത്താതെ മീറ്റുകൾ സംഘടിപ്പിക്കുന്നതുകൊണ്ടു പ്രയോജനം കർഷകർക്കല്ല. ഇറക്കുമതിക്കാരുടെയും വ്യവസായികളുടെയും താത്പര്യ സംരക്ഷണത്തിനാണു കേന്ദ്രസർക്കാരിനു വ്യഗ്രതയെന്നതിനു മറ്റൊരു തെളിവാണിത്. റബർ വില ഉയരാൻ നാലഞ്ചു വർഷംകൂടി കാത്തിരിക്കണമെന്നാണ് റബർ മീറ്റിൽ പങ്കെടുത്ത വിദഗ്ധരുടെ അഭിപ്രായം. 2022നു ശേഷമേ കാര്യമായൊരു മാറ്റം പ്രതീക്ഷിക്കേണ്ടതുള്ളൂ. സാധാരണക്കാരായ റബർ കർഷകർ അതുവരെ എങ്ങനെ പിടിച്ചുനിൽക്കും? അവിടെയാണു സർക്കാർ ഇടപെടൽ ഉണ്ടാവേണ്ടത്. സംഭരണവില ഉയർത്തിയും മറ്റും ഈ പ്രതിസന്ധിയെ നേരിടണം. കർഷകർക്ക് ഉത്പാദനച്ചെലവിന്റെ ഇരട്ടി തുക ലഭ്യമാക്കണമെന്നതാണു സർക്കാരിന്റെ ലക്ഷ്യമെന്നു പ്രധാനമന്ത്രി പണ്ടു പ്രഖ്യാപിച്ചിരുന്നു. അത്രയൊന്നുമില്ലെങ്കിലും നിലവിലുള്ള കൃഷി സംരക്ഷിക്കാനും ജീവിതച്ചെലവുകൾ നടത്താനുമുള്ള വരുമാനമെങ്കിലും അവർക്ക് ഉറപ്പാക്കണം.
കർഷകർ കൃഷിയിൽനിന്നു പിന്മാറുന്നതിനാൽ വരുംകാലങ്ങളിൽ റബർ ഉത്പാദനം കുറയും. ലോകത്ത് ഈ വർഷം 142 ലക്ഷം ടൺ സ്വാഭാവിക റബറിന്റെ ആവശ്യം വരുമെന്നാണു കണക്കാക്കുന്നത്. എന്നാൽ ഇത്രയും ഉത്പാദിപ്പിക്കപ്പെടുന്നില്ല. എന്നിട്ടും വില കുറയുന്നുവെന്നതാണു വിപണി നിയന്ത്രിക്കുന്ന വ്യവസായികളുടെ കരുത്ത്. ഇന്ത്യയിലും ചിത്രം ഇതുതന്നെ. എല്ലാം ഇറക്കുമതിയിലൂടെ നടത്തിക്കൊള്ളാമെന്നു വ്യവസായികൾ ചിന്തിക്കുന്നെങ്കിൽ അതു ദിവാസ്വപ്നമാണ്. പ്രധാന റബർ ഉത്പാദക രാജ്യങ്ങളായ ഇന്തോനേഷ്യയും തായ്ലൻഡുമൊക്കെ മറ്റു വിളകളിലേക്കു തിരിയുന്നത് അവർ കാണട്ടെ. ഉത്പാദകർകൂടി ഉൾപ്പെട്ടതാണീ ശൃംഖലയെന്ന കാര്യം അവർ മറക്കരുത്. കർഷകർ നിലനിന്നാലേ ഉത്പന്നം ലഭ്യമാവൂ. അവർക്കു ന്യായമായ പ്രതിഫലം ഉറപ്പാക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്.
റബർ ഉത്പാദനം അല്പം മെച്ചപ്പെട്ട സമയമാണിപ്പോൾ. പക്ഷേ വില വീണ്ടും താഴേക്കു പോവുകയാണ്. തുലാമഴ ശക്തിപ്പെട്ടില്ലെങ്കിൽ അടുത്തയാഴ്ചയോടെ ഉത്പാദനത്തിൽ അല്പംകൂടി വർധനയുണ്ടാവും. ഇതു മുന്നിൽ കണ്ടുകൊണ്ട് വിലയിടിക്കാനുള്ള നീക്കം അണിയറയിൽ സജീവമാണ്. അതിന്റെ ഫലം ഈ ദിവസങ്ങളിൽ വിപണിയിൽ കാണാനുണ്ട്. വിലയിടിച്ചു കർഷരെ ചൂഷണം ചെയ്യുകയാണു വ്യവസായികൾ. രാജ്യത്തെ റബർ ഉത്പാദനത്തിന്റെ സിംഹഭാഗവും കേരളത്തിലാണ്. പക്ഷേ, ഉത്പാദനം ഒന്നിനൊന്നു കുറഞ്ഞുവരുന്നു. ഇപ്പോൾ ആഭ്യന്തര വിപണിയിൽ ആവശ്യമായ സ്വാഭാവിക റബറിന്റെ പകുതിയിലേറെ ഇറക്കുമതി ചെയ്യുകയാണ്. എന്നിട്ടും ഇവിടെ റബർകൃഷി പ്രോത്സാഹനത്തിന് കാര്യമായൊന്നും ചെയ്യുന്നില്ല.
സമീപ വർഷങ്ങളിലെതന്നെ ഏറ്റവും ഉയർന്ന റബർ ഇറക്കുമതിയാണു സെപ്റ്റംബറിൽ നടന്നത് -71,730 ടൺ. ഒക്ടോബറിലും ഏറക്കുറെ ഇത്രയും തന്നെയായിരിക്കും. ആവശ്യത്തിനു ചരക്കു സംഭരിച്ചിട്ടുള്ളതുകൊണ്ട് ഇപ്പോൾ വിപണിയിൽ എത്തുന്ന സ്വാഭാവിക റബറിന്റെ വില ഇടിക്കാൻ വ്യവസായികളും വ്യാപാരികളും ഗൂഢശ്രമം നടത്തുന്നു. വില മെച്ചപ്പെടാൻ സാധ്യതയുള്ള നാളുകൾ മുൻകൂട്ടിക്കണ്ട് വിപണിയെ ദുർബലമാക്കുകയാണവർ. ഈ സാഹചര്യത്തിൽ ഇടപെടൽ നടത്തേണ്ട റബർ ബോർഡും കേന്ദ്ര, സംസ്ഥാന സർക്കാരുകളും കൈയുംകെട്ടി നിൽക്കുകയോ രഹസ്യമായി റബർ വ്യവസായികളുടെ താത്പര്യത്തിന് അനുകൂലമായ നിലപാടു സ്വീകരിക്കുകയോ ചെയ്യുന്നു. പുറമേ കർഷകസ്നേഹം, അകമേ വ്യവസായികളോട് അടുപ്പം- ഇതാണ് എക്കാലവും രാഷ്ട്രീയക്കാരുടെയും ഭരണാധികാരികളുടെയും നിലപാട്. പ്രമുഖ ടയർ കന്പനികൾ റബർ വാങ്ങാൻ താത്പര്യമെടുക്കാതിരുന്നതുകൊണ്ടാണ് ഈ ദിവസങ്ങളിൽ വിലയിടിവുണ്ടായത്.
റബർ മേഖലയിലെ വിവിധ സംഘടനകളും റബർ ബോർഡും ചേർന്ന് കൊച്ചിയിൽ കഴിഞ്ഞ ദിവസങ്ങളിൽ “ഇന്ത്യ റബർ മീറ്റ് 2018’’ സംഘടിപ്പിച്ചു. വ്യവസായികളുടെ താത്പര്യ സംരക്ഷണമായിരുന്നു മീറ്റിന്റെ അപ്രഖ്യാപിത ലക്ഷ്യം. വ്യവസായ ലോബികളെ സഹായിക്കാൻ മാത്രമാണീ മീറ്റ് എന്നതിനാൽ അതു ബഹിഷ്കരിക്കണമെന്നു കർഷകസംഘടനകളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് ആഹ്വാനം ചെയ്തിരുന്നു. കർഷകരെ വീണ്ടും ദുരിതത്തിലേക്കു തള്ളിയിട്ടു വ്യവസായികൾക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ പ്രകൃതിദത്ത റബർ ലഭ്യമാക്കുക എന്നതാണ് ഇത്തരം മീറ്റുകളുടെ ഗൂഢോദ്ദേശ്യം. വിലയിടിവിനു പുറമേ ഇലക്കേടും കാലാവസ്ഥാ വ്യതിയാനവും റബർ ഉത്പാദനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന അവസരത്തിൽ, സാധാരണക്കാരായ റബർ കർഷകർക്ക് എന്തെങ്കിലും സഹായം എത്തിക്കാൻ ശ്രമിക്കാതെ വന്പന്മാരുടെ റബർ മീറ്റ് നടത്തുകയാണോ റബർ ബോർഡ് ചെയ്യേണ്ടത്?
ആഭ്യന്തര റബർ ഉത്പാദനം എത്ര കുറഞ്ഞാലും, വിലക്കുറവുകൊണ്ടു കർഷകർ റബർകൃഷി ഉപേക്ഷിച്ചാലും, തങ്ങൾക്കൊന്നും സംഭവിക്കില്ല എന്നാണു വ്യവസായികൾ കരുതുന്നത്. എന്നാൽ ഇതൊരു അബദ്ധ ധാരണയാണ്. ഇന്തോനേഷ്യയിൽനിന്നോ തായ്ലൻഡിൽ നിന്നോ റബർ വന്നുകൊള്ളും എന്ന് അവർ കണക്കുകൂട്ടുന്നു. ആ രാജ്യങ്ങൾ റബർ കൃഷി കുറച്ച് പാമോയിൽ ഉൾപ്പെടെയുള്ള മറ്റു വിളകളിലേക്കു തിരിഞ്ഞിരിക്കുന്നുവെന്നതാണു വസ്തുത. തായ്ലൻഡിൽ റബർകൃഷി ഉപേക്ഷിച്ചു മറ്റു വിളകളിലേക്കു തിരിയുന്നവർക്കു ഹെക്ടറൊന്നിനു രണ്ടര ലക്ഷം രൂപയോളം സർക്കാർ സഹായധനം നൽകുന്നു. ലോകമെന്പാടും റബർ ഉത്പാദനം കുറയുന്നതോടെ വില കുതിച്ചുയരുമെന്നാണ് ഒരു വാദം. പക്ഷേ, അതുവരെ നമ്മുടെ കൃഷി നിലനിർത്തണമല്ലോ. ആഭ്യന്തര റബർ ഉത്പാദനം നിലനിർത്തേണ്ടതും വർധിപ്പിക്കേണ്ടതും വ്യവസായികളുടെ കൂടി ആവശ്യമാണ്. ഇതു മനസിലാക്കാതെയാണ് താത്കാലിക ലാഭത്തിനുവേണ്ടി(കൊള്ളലാഭത്തിനുവേണ്ടിത്തന്നെ) സ്വാഭാവിക റബറിന്റെ വിലയിടിക്കാൻ കോർപറേറ്റുകൾ ശ്രമിക്കുന്നത്. ഉത്പാദനച്ചെലവിന് അനുസൃതമായി വില ലഭിച്ചില്ലെങ്കിൽ കർഷകർ റബർ കൃഷിയിൽനിന്ന് അകലും. തായ്ലൻഡിൽ മാത്രമല്ല കേരളത്തിലും പലരും റബർ വെട്ടിമാറ്റി മറ്റു വിളകൾ ഇറക്കിത്തുടങ്ങി. അതിനു നിർവാഹമില്ലാത്തവർ മാത്രമാണിപ്പോഴും റബറിനെ പരിപാലിക്കുന്നത്. നാലഞ്ചു വർഷം കഴിയുന്പോൾ വില കയറുമെന്നു കേട്ട് ആശ്വസിച്ചിരിക്കാൻ ഏറെപ്പേർക്കാവില്ല.
കർഷകർക്കു ന്യായമായ വില ലഭ്യമാക്കുക സർക്കാരിന്റെ ചുമതലയാണ്. അതിനുള്ള നീക്കങ്ങൾ നടത്താതെ മീറ്റുകൾ സംഘടിപ്പിക്കുന്നതുകൊണ്ടു പ്രയോജനം കർഷകർക്കല്ല. ഇറക്കുമതിക്കാരുടെയും വ്യവസായികളുടെയും താത്പര്യ സംരക്ഷണത്തിനാണു കേന്ദ്രസർക്കാരിനു വ്യഗ്രതയെന്നതിനു മറ്റൊരു തെളിവാണിത്. റബർ വില ഉയരാൻ നാലഞ്ചു വർഷംകൂടി കാത്തിരിക്കണമെന്നാണ് റബർ മീറ്റിൽ പങ്കെടുത്ത വിദഗ്ധരുടെ അഭിപ്രായം. 2022നു ശേഷമേ കാര്യമായൊരു മാറ്റം പ്രതീക്ഷിക്കേണ്ടതുള്ളൂ. സാധാരണക്കാരായ റബർ കർഷകർ അതുവരെ എങ്ങനെ പിടിച്ചുനിൽക്കും? അവിടെയാണു സർക്കാർ ഇടപെടൽ ഉണ്ടാവേണ്ടത്. സംഭരണവില ഉയർത്തിയും മറ്റും ഈ പ്രതിസന്ധിയെ നേരിടണം. കർഷകർക്ക് ഉത്പാദനച്ചെലവിന്റെ ഇരട്ടി തുക ലഭ്യമാക്കണമെന്നതാണു സർക്കാരിന്റെ ലക്ഷ്യമെന്നു പ്രധാനമന്ത്രി പണ്ടു പ്രഖ്യാപിച്ചിരുന്നു. അത്രയൊന്നുമില്ലെങ്കിലും നിലവിലുള്ള കൃഷി സംരക്ഷിക്കാനും ജീവിതച്ചെലവുകൾ നടത്താനുമുള്ള വരുമാനമെങ്കിലും അവർക്ക് ഉറപ്പാക്കണം.
കർഷകർ കൃഷിയിൽനിന്നു പിന്മാറുന്നതിനാൽ വരുംകാലങ്ങളിൽ റബർ ഉത്പാദനം കുറയും. ലോകത്ത് ഈ വർഷം 142 ലക്ഷം ടൺ സ്വാഭാവിക റബറിന്റെ ആവശ്യം വരുമെന്നാണു കണക്കാക്കുന്നത്. എന്നാൽ ഇത്രയും ഉത്പാദിപ്പിക്കപ്പെടുന്നില്ല. എന്നിട്ടും വില കുറയുന്നുവെന്നതാണു വിപണി നിയന്ത്രിക്കുന്ന വ്യവസായികളുടെ കരുത്ത്. ഇന്ത്യയിലും ചിത്രം ഇതുതന്നെ. എല്ലാം ഇറക്കുമതിയിലൂടെ നടത്തിക്കൊള്ളാമെന്നു വ്യവസായികൾ ചിന്തിക്കുന്നെങ്കിൽ അതു ദിവാസ്വപ്നമാണ്. പ്രധാന റബർ ഉത്പാദക രാജ്യങ്ങളായ ഇന്തോനേഷ്യയും തായ്ലൻഡുമൊക്കെ മറ്റു വിളകളിലേക്കു തിരിയുന്നത് അവർ കാണട്ടെ. ഉത്പാദകർകൂടി ഉൾപ്പെട്ടതാണീ ശൃംഖലയെന്ന കാര്യം അവർ മറക്കരുത്. കർഷകർ നിലനിന്നാലേ ഉത്പന്നം ലഭ്യമാവൂ. അവർക്കു ന്യായമായ പ്രതിഫലം ഉറപ്പാക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്.