പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ആഘോഷങ്ങളൊഴിവാക്കിവേണം പരിപാടികൾ സംഘടിപ്പിക്കാനെന്ന സർക്കാർ തീരുമാനത്തിന്റെ ചുവടുപിടിച്ച് ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയ്ക്കും സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിനും മേളക്കൊഴുപ്പൊന്നുമില്ലായിരുന്നു. പ്രളയം സംസ്ഥാനത്തിന് ഉണ്ടാക്കിയ വൻ നഷ്ടങ്ങൾ നികത്താനുള്ള ശ്രമം നടക്കുന്പോൾ സ്കൂൾ കലോത്സവവും മറ്റും നടത്തേണ്ടതില്ലെന്നായിരുന്നു ആദ്യ തീരുമാനം.
എന്നാൽ ദുരന്തത്തിന്റെ പേരിൽ ഇത്തരം പരിപാടികൾ വേണ്ടെന്നുവച്ചാൽ അതു കുട്ടികൾക്കു ലഭിക്കേണ്ട വിലപ്പെട്ട അവസരങ്ങൾ നഷ്ടമാക്കുമെന്നുള്ളതുകൊണ്ട് ആഘോഷങ്ങളൊഴിവാക്കി അതൊക്കെ നടത്താൻ തീരുമാനിക്കുകയായിരുന്നു. അതു നന്നായി. ദുരന്തത്തിന്റെ പേരിൽ ആഘോഷങ്ങളെല്ലാം ഒഴിവാക്കുന്നതു പുനരുജ്ജീവനത്തിന് ഊർജം കുറയ്ക്കുമെന്ന് അഭിപ്രായമുണ്ട്. വിദ്യാർഥി സമൂഹത്തെ സജീവമാക്കി നിർത്താൻ കലാ, കായിക മേളകൾക്കു കഴിയും. അവ കൗമാര മനസുകളിലേക്കു കടത്തിവിടുന്ന ഊർജം സൃഷ്ടിപരമായ ഫലമുളവാക്കും. ഭിന്നശേഷിയുള്ളവരുടെയും വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിൽ ജീവിക്കുന്നവരുടെയും കാര്യത്തിൽ സമൂഹം പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
കൊല്ലത്തു നടന്ന സ്പെഷൽ സ്കൂൾ കലോത്സവം ചില മാധ്യമങ്ങൾ തഴഞ്ഞെങ്കിലും ഭിന്നശേഷിക്കാരായ കുട്ടികളുടെ അത്ഭുതകരമായ പ്രകടനങ്ങൾക്കാണു കലോത്സവവേദി സാക്ഷ്യം വഹിച്ചത്. കാഴ്ച വൈകല്യമുള്ളവർ, ബധിരർ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ മത്സരങ്ങൾ നടന്നു. മികച്ച പരിശീലനവും പ്രോത്സാഹനവും ലഭിച്ച കുട്ടികൾ പ്രതീക്ഷയ്ക്കപ്പുറത്തുള്ള പ്രകടനങ്ങളാണു കാഴ്ചവച്ചത്. അവരുടെ പ്രകടനത്തിനു പിന്നിൽ അധ്യാപകരുടെയും മറ്റും കഠിനാധ്വാനമുണ്ട്. സാധാരണ കുട്ടികളേക്കാൾ വളരെയേറെ ശ്രദ്ധയും പരിചരണവും പരിശീലനവും ആവശ്യമുള്ളവരാണു സ്പെഷൽ സ്കൂളുകളിലെ കുട്ടികൾ. ഓരോ കുട്ടിയുടെയും ശക്തിദൗർബല്യങ്ങൾ മനസിലാക്കി ശാസ്ത്രീയമായ അധ്യയനരീതിയാണു സ്പെഷൽ സ്കൂളുകളിൽ സ്വീകരിക്കേണ്ടത്. എന്നാൽ ഈ സ്കൂളുകളിലെ അധ്യാപകരുടെ കാര്യങ്ങളിൽ സർക്കാരിന്റെ നിലപാടു തീർത്തും നൈരാശ്യജനകമാണ്. സ്പെഷൽ സ്കൂൾ അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട് എത്ര കാലമായി വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ കിടക്കുന്നു.
അധ്യാപക നിയമനമുൾപ്പെടെയുള്ള പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ മെല്ലെപ്പോക്കും കെടുകാര്യസ്ഥതയും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മുൻ സർക്കാരിന്റെ കാലത്ത് സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകാൻ തീരുമാനിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല. തൊടുന്യായങ്ങൾ പറഞ്ഞ് തീരുമാനം നീട്ടിവയ്ക്കുകയോ നടപ്പാക്കാതിരിക്കുകയോ ആണു സർക്കാർ. സംഘടനയൊക്കെയുണ്ടെങ്കിലും ട്രേഡ് യൂണിയൻ പ്രവർത്തനത്തിന്റെ ഉശിരൊന്നും ഇല്ലാത്തതുകൊണ്ടാവാം ഈ അധ്യാപകരെ സർക്കാർ അവഗണിക്കുന്നത്. സ്പെഷൽ സ്കൂൾ വിദ്യാർഥികളോടും എല്ലാവർക്കും അവഗണനതന്നെ. എന്തിനധികം പറയണം, കൊല്ലത്തു സ്പെഷൽ സ്കൂൾ കലോത്സവം നടന്നപ്പോൾ ആ കുട്ടികളെയൊന്നു സന്ദർശിക്കാനോ ഒരു അഭിനന്ദനവാക്കു പറയാനോ പൊതുപ്രവർത്തകരാരും എത്തിയില്ല. മൂന്നു ദിവസം നഗരത്തിൽ അരങ്ങേറിയ ഈ കലോത്സവത്തിലേക്ക് എംപിയോ എംഎൽഎയോ പോയിട്ട് ഒരു മുനിസിപ്പൽ കൗൺസിലർപോലും തിരിഞ്ഞുനോക്കിയില്ല. ഭിന്നശേഷിക്കാരെങ്കിലും സാധാരണ കുട്ടികളെപ്പോലും അദ്ഭുതപ്പെടുത്തുന്ന കലാപ്രകടനങ്ങൾ കാഴ്ചവച്ച കുട്ടികളുടെ കഴിവു കാണാൻ അവർക്കാർക്കും സമയമുണ്ടായില്ല. തങ്ങളുടെ വാഗ്ധോരണി അവതരിപ്പിക്കാൻ സമ്മേളനങ്ങളില്ലാത്തതാവാം കാരണം.
ചില മാധ്യമങ്ങളും ഈ മേള കണ്ടില്ലെന്നു നടിച്ചു. തീർത്തും അപ്രസക്തമായ കാര്യങ്ങളെക്കുറിച്ചും ചിലരുടെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ചുമൊക്കെ ചുഴിഞ്ഞിറങ്ങി അന്വേഷണം നടത്തി ബ്രേക്കിംഗ് ന്യൂസിനും എക്സ്ക്ലൂസീവുകൾക്കുമായി കിതച്ചോടുന്ന മാധ്യമപ്രവർത്തകരെ കൊല്ലത്ത് മേള നടന്ന സ്ഥലത്ത് അധികമൊന്നും കണ്ടില്ല. പത്രത്താളുകളിലെ ഏതാനും സെന്റിമീറ്ററോ ചാനൽ വാർത്തയിലെ ഏതാനും സെക്കൻഡോ ഈ പാവപ്പെട്ട കുട്ടികളുടെ മൂന്നു ദിവസത്തെ കലാപ്രകടനങ്ങൾക്കുവേണ്ടി അവർ നൽകിയില്ല.
കേരളത്തിൽ 43 ലക്ഷം സ്കൂൾ കുട്ടികൾക്കു സൗജന്യ വിദ്യാഭ്യാസം ലഭിക്കുന്പോൾ ഭിന്നശേഷിക്കാരായ ഇരുപത്തയ്യായിരം കുട്ടികൾക്കാവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതിൽ നാം വിമുഖത കാട്ടുന്നു. സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുക, സ്പെഷൽ സ്കൂൾ ജീവനക്കാർക്ക് "തുല്യ ജോലിക്കു തുല്യവേതനം' നൽകുക, 18 വയസു കഴിഞ്ഞവർക്കു തൊഴിൽ പരിശീലനവും സൗജന്യ ചികിത്സയും ഇൻഷ്വറൻസും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഇപ്പോഴും വനരോദനങ്ങളായി തുടരുന്നു. ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ പ്രശ്നങ്ങളുള്ള കുട്ടികൾക്കായി മുന്നൂറോളം സ്ഥാപനങ്ങളാണു വിവിധ സന്നദ്ധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിൽ നടത്തുന്നത്. ഇവയുടെ നടത്തിപ്പു ചെലവ് ഓരോ വർഷവും കുതിച്ചുയരുകയാണ്. സർക്കാരിൽനിന്നു ലഭിക്കുന്നതാകട്ടെ ചെറിയൊരു സഹായം മാത്രം. സുമനസുകളുടെ ഔദാര്യംകൊണ്ടാണ് ഈ സ്ഥാപനങ്ങൾ മുന്നോട്ടു പോകുന്നത്.
ആഡംബരം ഒഴിവാക്കാനെന്ന പേരിൽ അത്യാവശ്യ കാര്യങ്ങൾ മാറ്റിവയ്ക്കുകയല്ല സർക്കാർ ചെയ്യേണ്ടത്. പ്രളയക്കെടുതിയിൽപ്പെട്ട കർഷകർക്കു സൗജന്യ വിത്തു നൽകുന്ന കാര്യമോ കായികമേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് അന്പതോ നൂറോ രൂപ വിലവരുന്ന മെഡൽ നൽകുന്ന കാര്യമോ ഒക്കെ വരുന്പോൾ ചെലവു കുറയ്ക്കലായി. ഇത്തവണ സ്കൂൾ കായികമേളയിൽ പങ്കെടുത്ത് ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചവർക്ക് മെഡൽ പോലും നൽകിയില്ല. മൂന്നാം സ്ഥാനം തന്നെ ഒഴിവാക്കി. കഴിഞ്ഞ വർഷം സ്കൂൾ കായികമേളയ്ക്കായി 67 ലക്ഷം രൂപ നീക്കിവച്ചപ്പോൾ ഇത്തവണ നൽകിയത് 27 ലക്ഷം രൂപയാണ്. 96 ഇനങ്ങളിൽ മൂന്നു സ്ഥാനങ്ങൾ നേടുന്നവർക്കെല്ലാം മെഡൽ നൽകുന്നതിന് ഒരു ലക്ഷം രൂപയിൽക്കൂടുതൽ വേണ്ടിവരില്ല. അതു സ്പോൺസർഷിപ്പ് വഴിയായെങ്കിലും സംഘടിപ്പിക്കാമായിരുന്നു. കുട്ടികൾക്കു ജീവിതകാലം മുഴുവൻ അഭിമാനത്തോടെ സൂക്ഷിക്കാനുള്ളതല്ലേ മെഡലുകൾ? പ്രളയദുരിതാശ്വാസ നിധിയിലേക്കു സ്കൂൾ വിദ്യാർഥികൾ മാത്രം പിരിച്ചു നൽകിയതു പതിമ്മൂന്നരക്കോടി രൂപയാണെന്നോർക്കണം. ആഡംബരവും ധൂർത്തും ഒഴിവാക്കുന്നുവെന്ന പേരിൽ ഇത്തരം ഒഴിവാക്കലുകൾ ആവശ്യമാണോ എന്നു സർക്കാർ ചിന്തിക്കട്ടെ.
എന്നാൽ ദുരന്തത്തിന്റെ പേരിൽ ഇത്തരം പരിപാടികൾ വേണ്ടെന്നുവച്ചാൽ അതു കുട്ടികൾക്കു ലഭിക്കേണ്ട വിലപ്പെട്ട അവസരങ്ങൾ നഷ്ടമാക്കുമെന്നുള്ളതുകൊണ്ട് ആഘോഷങ്ങളൊഴിവാക്കി അതൊക്കെ നടത്താൻ തീരുമാനിക്കുകയായിരുന്നു. അതു നന്നായി. ദുരന്തത്തിന്റെ പേരിൽ ആഘോഷങ്ങളെല്ലാം ഒഴിവാക്കുന്നതു പുനരുജ്ജീവനത്തിന് ഊർജം കുറയ്ക്കുമെന്ന് അഭിപ്രായമുണ്ട്. വിദ്യാർഥി സമൂഹത്തെ സജീവമാക്കി നിർത്താൻ കലാ, കായിക മേളകൾക്കു കഴിയും. അവ കൗമാര മനസുകളിലേക്കു കടത്തിവിടുന്ന ഊർജം സൃഷ്ടിപരമായ ഫലമുളവാക്കും. ഭിന്നശേഷിയുള്ളവരുടെയും വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിൽ ജീവിക്കുന്നവരുടെയും കാര്യത്തിൽ സമൂഹം പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
കൊല്ലത്തു നടന്ന സ്പെഷൽ സ്കൂൾ കലോത്സവം ചില മാധ്യമങ്ങൾ തഴഞ്ഞെങ്കിലും ഭിന്നശേഷിക്കാരായ കുട്ടികളുടെ അത്ഭുതകരമായ പ്രകടനങ്ങൾക്കാണു കലോത്സവവേദി സാക്ഷ്യം വഹിച്ചത്. കാഴ്ച വൈകല്യമുള്ളവർ, ബധിരർ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ മത്സരങ്ങൾ നടന്നു. മികച്ച പരിശീലനവും പ്രോത്സാഹനവും ലഭിച്ച കുട്ടികൾ പ്രതീക്ഷയ്ക്കപ്പുറത്തുള്ള പ്രകടനങ്ങളാണു കാഴ്ചവച്ചത്. അവരുടെ പ്രകടനത്തിനു പിന്നിൽ അധ്യാപകരുടെയും മറ്റും കഠിനാധ്വാനമുണ്ട്. സാധാരണ കുട്ടികളേക്കാൾ വളരെയേറെ ശ്രദ്ധയും പരിചരണവും പരിശീലനവും ആവശ്യമുള്ളവരാണു സ്പെഷൽ സ്കൂളുകളിലെ കുട്ടികൾ. ഓരോ കുട്ടിയുടെയും ശക്തിദൗർബല്യങ്ങൾ മനസിലാക്കി ശാസ്ത്രീയമായ അധ്യയനരീതിയാണു സ്പെഷൽ സ്കൂളുകളിൽ സ്വീകരിക്കേണ്ടത്. എന്നാൽ ഈ സ്കൂളുകളിലെ അധ്യാപകരുടെ കാര്യങ്ങളിൽ സർക്കാരിന്റെ നിലപാടു തീർത്തും നൈരാശ്യജനകമാണ്. സ്പെഷൽ സ്കൂൾ അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട് എത്ര കാലമായി വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ കിടക്കുന്നു.
അധ്യാപക നിയമനമുൾപ്പെടെയുള്ള പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ മെല്ലെപ്പോക്കും കെടുകാര്യസ്ഥതയും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മുൻ സർക്കാരിന്റെ കാലത്ത് സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകാൻ തീരുമാനിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല. തൊടുന്യായങ്ങൾ പറഞ്ഞ് തീരുമാനം നീട്ടിവയ്ക്കുകയോ നടപ്പാക്കാതിരിക്കുകയോ ആണു സർക്കാർ. സംഘടനയൊക്കെയുണ്ടെങ്കിലും ട്രേഡ് യൂണിയൻ പ്രവർത്തനത്തിന്റെ ഉശിരൊന്നും ഇല്ലാത്തതുകൊണ്ടാവാം ഈ അധ്യാപകരെ സർക്കാർ അവഗണിക്കുന്നത്. സ്പെഷൽ സ്കൂൾ വിദ്യാർഥികളോടും എല്ലാവർക്കും അവഗണനതന്നെ. എന്തിനധികം പറയണം, കൊല്ലത്തു സ്പെഷൽ സ്കൂൾ കലോത്സവം നടന്നപ്പോൾ ആ കുട്ടികളെയൊന്നു സന്ദർശിക്കാനോ ഒരു അഭിനന്ദനവാക്കു പറയാനോ പൊതുപ്രവർത്തകരാരും എത്തിയില്ല. മൂന്നു ദിവസം നഗരത്തിൽ അരങ്ങേറിയ ഈ കലോത്സവത്തിലേക്ക് എംപിയോ എംഎൽഎയോ പോയിട്ട് ഒരു മുനിസിപ്പൽ കൗൺസിലർപോലും തിരിഞ്ഞുനോക്കിയില്ല. ഭിന്നശേഷിക്കാരെങ്കിലും സാധാരണ കുട്ടികളെപ്പോലും അദ്ഭുതപ്പെടുത്തുന്ന കലാപ്രകടനങ്ങൾ കാഴ്ചവച്ച കുട്ടികളുടെ കഴിവു കാണാൻ അവർക്കാർക്കും സമയമുണ്ടായില്ല. തങ്ങളുടെ വാഗ്ധോരണി അവതരിപ്പിക്കാൻ സമ്മേളനങ്ങളില്ലാത്തതാവാം കാരണം.
ചില മാധ്യമങ്ങളും ഈ മേള കണ്ടില്ലെന്നു നടിച്ചു. തീർത്തും അപ്രസക്തമായ കാര്യങ്ങളെക്കുറിച്ചും ചിലരുടെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ചുമൊക്കെ ചുഴിഞ്ഞിറങ്ങി അന്വേഷണം നടത്തി ബ്രേക്കിംഗ് ന്യൂസിനും എക്സ്ക്ലൂസീവുകൾക്കുമായി കിതച്ചോടുന്ന മാധ്യമപ്രവർത്തകരെ കൊല്ലത്ത് മേള നടന്ന സ്ഥലത്ത് അധികമൊന്നും കണ്ടില്ല. പത്രത്താളുകളിലെ ഏതാനും സെന്റിമീറ്ററോ ചാനൽ വാർത്തയിലെ ഏതാനും സെക്കൻഡോ ഈ പാവപ്പെട്ട കുട്ടികളുടെ മൂന്നു ദിവസത്തെ കലാപ്രകടനങ്ങൾക്കുവേണ്ടി അവർ നൽകിയില്ല.
കേരളത്തിൽ 43 ലക്ഷം സ്കൂൾ കുട്ടികൾക്കു സൗജന്യ വിദ്യാഭ്യാസം ലഭിക്കുന്പോൾ ഭിന്നശേഷിക്കാരായ ഇരുപത്തയ്യായിരം കുട്ടികൾക്കാവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതിൽ നാം വിമുഖത കാട്ടുന്നു. സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുക, സ്പെഷൽ സ്കൂൾ ജീവനക്കാർക്ക് "തുല്യ ജോലിക്കു തുല്യവേതനം' നൽകുക, 18 വയസു കഴിഞ്ഞവർക്കു തൊഴിൽ പരിശീലനവും സൗജന്യ ചികിത്സയും ഇൻഷ്വറൻസും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഇപ്പോഴും വനരോദനങ്ങളായി തുടരുന്നു. ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ പ്രശ്നങ്ങളുള്ള കുട്ടികൾക്കായി മുന്നൂറോളം സ്ഥാപനങ്ങളാണു വിവിധ സന്നദ്ധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിൽ നടത്തുന്നത്. ഇവയുടെ നടത്തിപ്പു ചെലവ് ഓരോ വർഷവും കുതിച്ചുയരുകയാണ്. സർക്കാരിൽനിന്നു ലഭിക്കുന്നതാകട്ടെ ചെറിയൊരു സഹായം മാത്രം. സുമനസുകളുടെ ഔദാര്യംകൊണ്ടാണ് ഈ സ്ഥാപനങ്ങൾ മുന്നോട്ടു പോകുന്നത്.
ആഡംബരം ഒഴിവാക്കാനെന്ന പേരിൽ അത്യാവശ്യ കാര്യങ്ങൾ മാറ്റിവയ്ക്കുകയല്ല സർക്കാർ ചെയ്യേണ്ടത്. പ്രളയക്കെടുതിയിൽപ്പെട്ട കർഷകർക്കു സൗജന്യ വിത്തു നൽകുന്ന കാര്യമോ കായികമേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് അന്പതോ നൂറോ രൂപ വിലവരുന്ന മെഡൽ നൽകുന്ന കാര്യമോ ഒക്കെ വരുന്പോൾ ചെലവു കുറയ്ക്കലായി. ഇത്തവണ സ്കൂൾ കായികമേളയിൽ പങ്കെടുത്ത് ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചവർക്ക് മെഡൽ പോലും നൽകിയില്ല. മൂന്നാം സ്ഥാനം തന്നെ ഒഴിവാക്കി. കഴിഞ്ഞ വർഷം സ്കൂൾ കായികമേളയ്ക്കായി 67 ലക്ഷം രൂപ നീക്കിവച്ചപ്പോൾ ഇത്തവണ നൽകിയത് 27 ലക്ഷം രൂപയാണ്. 96 ഇനങ്ങളിൽ മൂന്നു സ്ഥാനങ്ങൾ നേടുന്നവർക്കെല്ലാം മെഡൽ നൽകുന്നതിന് ഒരു ലക്ഷം രൂപയിൽക്കൂടുതൽ വേണ്ടിവരില്ല. അതു സ്പോൺസർഷിപ്പ് വഴിയായെങ്കിലും സംഘടിപ്പിക്കാമായിരുന്നു. കുട്ടികൾക്കു ജീവിതകാലം മുഴുവൻ അഭിമാനത്തോടെ സൂക്ഷിക്കാനുള്ളതല്ലേ മെഡലുകൾ? പ്രളയദുരിതാശ്വാസ നിധിയിലേക്കു സ്കൂൾ വിദ്യാർഥികൾ മാത്രം പിരിച്ചു നൽകിയതു പതിമ്മൂന്നരക്കോടി രൂപയാണെന്നോർക്കണം. ആഡംബരവും ധൂർത്തും ഒഴിവാക്കുന്നുവെന്ന പേരിൽ ഇത്തരം ഒഴിവാക്കലുകൾ ആവശ്യമാണോ എന്നു സർക്കാർ ചിന്തിക്കട്ടെ.