വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും പാടേ അപഹസിക്കാനുള്ള ശ്രമം ഔദ്യോഗിക തലത്തിലും. കുന്പസാരം എന്ന കൂദാശയുടെ ആത്മീയമായ അർഥതലങ്ങളെക്കുറിച്ച് അശേഷം അറിവില്ലാത്ത ചില "ബുദ്ധിജീവികൾ’ അതിനെക്കുറിച്ചു നടത്തുന്ന വിമർശനങ്ങൾ സാമാന്യ മര്യാദയുടെ പരിധി ലംഘിക്കുന്നതാണ്. ടിവി ചാനലുകളിലും നവമാധ്യമങ്ങളിലും ക്രൈസ്തവസഭയെ, വിശിഷ്യ കത്തോലിക്കാ സഭയെ, അവഹേളിക്കാനുള്ള വിഷയമായി കുന്പസാരത്തെ അടുത്തകാലത്തു ചിലർ ഉപയോഗിച്ചു. എന്നാൽ, സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഒരു സ്ഥാപനത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിൽ കുന്പസാരത്തെക്കുറിച്ചും മതാത്മകജീവിതത്തെക്കുറിച്ചും തീർത്തും അവഹേളനാപരമായ പരാമർശങ്ങൾ നടത്തുകയെന്നത് അക്ഷന്തവ്യമാണ്.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന "വിജ്ഞാനകൈരളി’ എന്ന പ്രസിദ്ധീകരണത്തിന്റെ ഓഗസ്റ്റ്, ഒക്ടോബർ ലക്കങ്ങളിലെ മുഖപ്രസംഗങ്ങളിലാണ് ഈ അപകീർത്തികരമായ പരാമർശങ്ങളുള്ളത്. സംസ്ഥാനത്തെ ആയിരത്തിലേറെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാരിലൂടെ വിതരണം ചെയ്യുന്നതാണീ മാസിക. ഇതിലെ ലേഖനങ്ങളെ ആസ്പദമാക്കി ക്വിസ്, ഉപന്യാസരചന, ചർച്ചകൾ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്. ഔദ്യോഗിക അംഗീകാരമുള്ള പ്രസിദ്ധീകരണമെന്ന നിലയിൽ ഈ മാസികയിൽ വരുന്ന ലേഖനങ്ങൾക്ക് ആധികാരികത കല്പിക്കപ്പെടാറുണ്ട്. ഇതിൽ വരുന്ന ലേഖനങ്ങളിലെ ആശയങ്ങൾ അവ വായിക്കുന്ന ലക്ഷക്കണക്കിനു കൗമാരക്കാരെ ഏറെ സ്വാധീനിക്കും. പ്രകടമായ ക്രൈസ്തവവിരുദ്ധത മാത്രമല്ല ലേഖനത്തിലുള്ളത്; മതവിശ്വാസികളെയും ഈശ്വരവിശ്വാസികളെയും അപഹസിക്കുന്ന ഭാഷയും "ലജ്ജിക്കണം’ എന്ന തലക്കെട്ടോടെയുള്ള മുഖപ്രസംഗത്തിൽ ഉപയോഗിച്ചിരിക്കുന്നു.
കേരളത്തിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള വിവരണങ്ങളോടെ ആരംഭിക്കുന്ന ലേഖനത്തിൽ "ജാതി വേണ്ടാ, മതം വേണ്ടാ, ദൈവം വേണ്ടാ മനുഷ്യന്’ എന്നു പറഞ്ഞതും "അന്പലങ്ങൾക്കു തീ കൊടുക്കുക’ എന്നു ഗർജിച്ചതും മാറ്റങ്ങൾക്കു നേതൃത്വം നൽകിയ മധ്യവർഗ ബുദ്ധിജീവികളായിരുന്നുവെന്ന് അവകാശപ്പെടുന്നു. ഈ മധ്യവർഗ ബുദ്ധിജീവികൾക്കു പിന്നാലെ വന്ന കർഷകരും തൊഴിലാളികളും അവരോടൊപ്പം തോൾ ചേർന്നപ്പോഴാണു കേരളത്തിന് ആധുനികതയും പ്രബുദ്ധതയുമൊക്കെ കൈവന്നതെന്നാണു വിജ്ഞാനകൈരളി ചീഫ് എഡിറ്ററുടെ കണ്ടുപിടിത്തം! യുക്തിചിന്ത പിറന്നുവീണതും ശാസ്ത്രീയ വീക്ഷണമുണ്ടായതും സോഷ്യലിസവും കമ്യൂണിസവും ചിരപരിചിത പദങ്ങളായി മാറിയതും ഈ മധ്യവർഗ മാറ്റത്തിലൂടെയായിരുന്നുവെന്നു മുഖപ്രസംഗകാരൻ പറയുന്പോൾ എന്താണു ലക്ഷ്യമിടുന്നതെന്നു വ്യക്തം.
ചീഫ് എഡിറ്ററുടെ സ്വന്തം രാഷ്ട്രീയ ആശയങ്ങളോ പ്രത്യയശാസ്ത്ര പ്രതിബദ്ധതയോ പ്രകടിപ്പിക്കാനുള്ളതാണോ വിജ്ഞാനകൈരളിയുടെ താളുകൾ? അധികാരത്തിലിരിക്കുന്നവരുടെ താത്പര്യമാണ് ഇതിൽ പ്രത്യക്ഷപ്പെടുന്നതെങ്കിൽ അത് അപകടകരമാണ്. “പള്ളിവാൾകൊണ്ടു നെറുകയിൽ ആഞ്ഞുവെട്ടി നാസികത്തുന്പിലൂടൊലിച്ചുവന്ന ചുടുനിണം നീട്ടിത്തുപ്പാൻ പുതിയ വെളിച്ചപ്പാടുകൾക്കു ധൈര്യമില്ലാതെ പോയെന്നും’’ പത്രാധിപർ വിലപിക്കുന്നു.
ശബരിമലയിലെ സ്ത്രീപ്രവേശന വിവാദത്തെപ്പറ്റിയും വിജ്ഞാനകൈരളിയിൽ പരാമർശമുണ്ട്. ശബരിമല ശാസ്താവിനെ തൊഴാനാഗ്രഹിക്കുന്ന ഭക്തകൾ പതിനെട്ടാം പടിയിലേക്ക് ഇരച്ചുകയറണമെന്നും സെക്രട്ടേറിയറ്റിലേക്കും രാജ്ഭവനിലേക്കും മാത്രമല്ല ശബരിമലയിലേക്കും ജാഥയാകാം എന്നുമൊക്കെ ഒരു സർക്കാർ പ്രസിദ്ധീകരണം വിളിച്ചുപറയുക എന്നുവച്ചാൽ?
വിജ്ഞാനകൈരളിയുടെ ഒക്ടോബർ ലക്കത്തിൽ പൂണൂലും അംശവടിയും മേലങ്കിയും പൗരോഹിത്യത്തിന്റെ ജീർണതയായി ചിത്രീകരിക്കുന്നു. "തിരുവസ്ത്ര’ത്തിനുള്ളിലും പർദയ്ക്കുള്ളിലും തേങ്ങുന്ന ഹൃദയങ്ങളും ഉമിത്തീ പോലെ നീറുന്ന മനസുകളുമുണ്ടെന്നാണു മുഖപ്രസംഗകാരന്റെ വേദന. യോജിച്ച ഇന്ധനം കിട്ടിയാൽ അത് ആളിപ്പടരുമെന്ന മുന്നറിയിപ്പ് അക്രമത്തിനുള്ള ആഹ്വാനമല്ലേ?
മതചിന്തകളെയും ധാർമിക ദർശനങ്ങളെയും കാലഹരണപ്പെട്ടതെന്നും ജനവിരുദ്ധമെന്നും ചിത്രീകരിക്കുന്നതിലൂടെ രാഷ്ട്രീയമായ മുതലെടുപ്പാവാം ലക്ഷ്യമിടുന്നത്. അധികാരത്തിൽ വന്നപ്പോഴെല്ലാം ഇടതുപക്ഷം ഇത്തരം ശ്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ജനങ്ങളിൽ ഈശ്വരചിന്തയും മതവിശ്വാസവും വളരുന്നതല്ലാതെ കുറയുന്നില്ല. കേന്ദ്രത്തിലെയും ചില സംസ്ഥാനങ്ങളിലെയും സർക്കാരുകളാകട്ടെ വിദ്യാഭ്യാസത്തെ വർഗീയവത്കരിക്കാൻ ശ്രമിക്കുന്നു. രണ്ടു കൂട്ടരുടെയും നീക്കങ്ങൾക്കു പിന്നിൽ സങ്കുചിത ചിന്തകളാണുള്ളത്. അവ സമൂഹത്തിന് ആപത്കരമാണ്.
അനാചാരങ്ങളെയും അത്യാചാരങ്ങളെയും എതിർക്കുന്നുവെന്നതിന്റെ പേരിൽ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തകർക്കാൻ ശ്രമിക്കുന്നതു സമൂഹത്തിനു തെല്ലും ഗുണകരമല്ല. മതരഹിതമായ സമൂഹം കെട്ടിപ്പടുക്കാമെന്ന് ഒരു കൂട്ടർ ചിന്തിക്കുന്പോൾ മറ്റൊരു കൂട്ടർ ഏകപക്ഷീയവും അന്ധവുമായ മതാത്മക സമൂഹസൃഷ്ടിക്കു കോപ്പുകൂട്ടുകയാണ്. ജനാധിപത്യത്തിനു നിരക്കുന്നതല്ല ഇത്തരം ശ്രമങ്ങൾ. പരന്പരാഗത കമ്യൂണിസ്റ്റ് രാജ്യങ്ങൾ പലതും ഇപ്പോൾ വലിയ വിശ്വാസജീവിതത്തിലേക്കു മടങ്ങുകയാണ്. റഷ്യയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും ക്യൂബയുമൊക്കെ ഈ പാതയിലാണ്. കേരളത്തിൽ മാത്രമേ ഇപ്പോഴും മുരട്ടു പ്രത്യയശാസ്ത്രവാദികളുള്ളൂ.
കേരളം വിദ്യാഭ്യാസരംഗത്തു വിപ്ലവകരമായ മുന്നേറ്റം കുറിച്ച സംസ്ഥാനമാണ്. പ്രബുദ്ധജനത എന്നു കേരളീയർ അറിയപ്പെട്ടതു ശാസ്ത്രീയമായ പഠനക്രമവും മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും ഇവിടെ നിലനിന്നതുകൊണ്ടാണ്. അക്കാര്യത്തിൽ ക്രൈസ്തവ സമൂഹവും മറ്റു സമുദായ സംഘടനകളും നൽകിയ സംഭാവനകൾ ആർക്കെങ്കിലും അവഗണിക്കാനാവുമോ? അതൊക്കെ തച്ചുതകർക്കാനുള്ള ശ്രമം ദോഷമേ വരുത്തൂ.
സ്കൂൾ പാഠപുസ്തകങ്ങളിൽ പുതുതായി വരുത്തുന്ന മാറ്റങ്ങൾ സംബന്ധിച്ചു കരിക്കുലം കമ്മിറ്റിയിൽ വിയോജിപ്പുണ്ട്. സംസ്ഥാന സർക്കാരിന്റെ പ്രത്യയശാസ്ത്ര കാഴ്ചപ്പാടുകൾക്ക് അനുസൃതമായ പരിഷ്കാരങ്ങളാണിവയെന്നു പലരും സംശയിക്കുന്നു. പ്രതിഷേധം ഉയർന്നിരിക്കുന്നതിനാൽ, പിൻവലിച്ച ചില ഭാഗങ്ങൾ കൂട്ടിച്ചേർത്തു പ്രശ്നം പരിഹരിക്കാനുള്ള നീക്കത്തിലാണു സർക്കാർ. പാഠപുസ്തകങ്ങളിലും വിദ്യാർഥികൾക്കുള്ള പ്രസിദ്ധീകരണങ്ങളിലും മതനിന്ദയും മതവിദ്വേഷവും സൃഷ്ടിക്കുന്ന പരാമർശങ്ങൾ വർഗീയത വളർത്തുന്ന പരാമർശങ്ങൾ പോലെതന്നെ അപകടകരമാണ്. ഭരിക്കാൻ ജനങ്ങൾ തെരഞ്ഞെടുക്കുന്നതു പ്രത്യയശാസ്ത്രം വളർത്താനല്ല. വിശ്വാസികളും അവിശ്വാസികളും ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യമായ നീതി ഉറപ്പാക്കുകയാണു ഭരണകൂടത്തിന്റെ ദൗത്യം.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന "വിജ്ഞാനകൈരളി’ എന്ന പ്രസിദ്ധീകരണത്തിന്റെ ഓഗസ്റ്റ്, ഒക്ടോബർ ലക്കങ്ങളിലെ മുഖപ്രസംഗങ്ങളിലാണ് ഈ അപകീർത്തികരമായ പരാമർശങ്ങളുള്ളത്. സംസ്ഥാനത്തെ ആയിരത്തിലേറെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാരിലൂടെ വിതരണം ചെയ്യുന്നതാണീ മാസിക. ഇതിലെ ലേഖനങ്ങളെ ആസ്പദമാക്കി ക്വിസ്, ഉപന്യാസരചന, ചർച്ചകൾ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്. ഔദ്യോഗിക അംഗീകാരമുള്ള പ്രസിദ്ധീകരണമെന്ന നിലയിൽ ഈ മാസികയിൽ വരുന്ന ലേഖനങ്ങൾക്ക് ആധികാരികത കല്പിക്കപ്പെടാറുണ്ട്. ഇതിൽ വരുന്ന ലേഖനങ്ങളിലെ ആശയങ്ങൾ അവ വായിക്കുന്ന ലക്ഷക്കണക്കിനു കൗമാരക്കാരെ ഏറെ സ്വാധീനിക്കും. പ്രകടമായ ക്രൈസ്തവവിരുദ്ധത മാത്രമല്ല ലേഖനത്തിലുള്ളത്; മതവിശ്വാസികളെയും ഈശ്വരവിശ്വാസികളെയും അപഹസിക്കുന്ന ഭാഷയും "ലജ്ജിക്കണം’ എന്ന തലക്കെട്ടോടെയുള്ള മുഖപ്രസംഗത്തിൽ ഉപയോഗിച്ചിരിക്കുന്നു.
കേരളത്തിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള വിവരണങ്ങളോടെ ആരംഭിക്കുന്ന ലേഖനത്തിൽ "ജാതി വേണ്ടാ, മതം വേണ്ടാ, ദൈവം വേണ്ടാ മനുഷ്യന്’ എന്നു പറഞ്ഞതും "അന്പലങ്ങൾക്കു തീ കൊടുക്കുക’ എന്നു ഗർജിച്ചതും മാറ്റങ്ങൾക്കു നേതൃത്വം നൽകിയ മധ്യവർഗ ബുദ്ധിജീവികളായിരുന്നുവെന്ന് അവകാശപ്പെടുന്നു. ഈ മധ്യവർഗ ബുദ്ധിജീവികൾക്കു പിന്നാലെ വന്ന കർഷകരും തൊഴിലാളികളും അവരോടൊപ്പം തോൾ ചേർന്നപ്പോഴാണു കേരളത്തിന് ആധുനികതയും പ്രബുദ്ധതയുമൊക്കെ കൈവന്നതെന്നാണു വിജ്ഞാനകൈരളി ചീഫ് എഡിറ്ററുടെ കണ്ടുപിടിത്തം! യുക്തിചിന്ത പിറന്നുവീണതും ശാസ്ത്രീയ വീക്ഷണമുണ്ടായതും സോഷ്യലിസവും കമ്യൂണിസവും ചിരപരിചിത പദങ്ങളായി മാറിയതും ഈ മധ്യവർഗ മാറ്റത്തിലൂടെയായിരുന്നുവെന്നു മുഖപ്രസംഗകാരൻ പറയുന്പോൾ എന്താണു ലക്ഷ്യമിടുന്നതെന്നു വ്യക്തം.
ചീഫ് എഡിറ്ററുടെ സ്വന്തം രാഷ്ട്രീയ ആശയങ്ങളോ പ്രത്യയശാസ്ത്ര പ്രതിബദ്ധതയോ പ്രകടിപ്പിക്കാനുള്ളതാണോ വിജ്ഞാനകൈരളിയുടെ താളുകൾ? അധികാരത്തിലിരിക്കുന്നവരുടെ താത്പര്യമാണ് ഇതിൽ പ്രത്യക്ഷപ്പെടുന്നതെങ്കിൽ അത് അപകടകരമാണ്. “പള്ളിവാൾകൊണ്ടു നെറുകയിൽ ആഞ്ഞുവെട്ടി നാസികത്തുന്പിലൂടൊലിച്ചുവന്ന ചുടുനിണം നീട്ടിത്തുപ്പാൻ പുതിയ വെളിച്ചപ്പാടുകൾക്കു ധൈര്യമില്ലാതെ പോയെന്നും’’ പത്രാധിപർ വിലപിക്കുന്നു.
ശബരിമലയിലെ സ്ത്രീപ്രവേശന വിവാദത്തെപ്പറ്റിയും വിജ്ഞാനകൈരളിയിൽ പരാമർശമുണ്ട്. ശബരിമല ശാസ്താവിനെ തൊഴാനാഗ്രഹിക്കുന്ന ഭക്തകൾ പതിനെട്ടാം പടിയിലേക്ക് ഇരച്ചുകയറണമെന്നും സെക്രട്ടേറിയറ്റിലേക്കും രാജ്ഭവനിലേക്കും മാത്രമല്ല ശബരിമലയിലേക്കും ജാഥയാകാം എന്നുമൊക്കെ ഒരു സർക്കാർ പ്രസിദ്ധീകരണം വിളിച്ചുപറയുക എന്നുവച്ചാൽ?
വിജ്ഞാനകൈരളിയുടെ ഒക്ടോബർ ലക്കത്തിൽ പൂണൂലും അംശവടിയും മേലങ്കിയും പൗരോഹിത്യത്തിന്റെ ജീർണതയായി ചിത്രീകരിക്കുന്നു. "തിരുവസ്ത്ര’ത്തിനുള്ളിലും പർദയ്ക്കുള്ളിലും തേങ്ങുന്ന ഹൃദയങ്ങളും ഉമിത്തീ പോലെ നീറുന്ന മനസുകളുമുണ്ടെന്നാണു മുഖപ്രസംഗകാരന്റെ വേദന. യോജിച്ച ഇന്ധനം കിട്ടിയാൽ അത് ആളിപ്പടരുമെന്ന മുന്നറിയിപ്പ് അക്രമത്തിനുള്ള ആഹ്വാനമല്ലേ?
മതചിന്തകളെയും ധാർമിക ദർശനങ്ങളെയും കാലഹരണപ്പെട്ടതെന്നും ജനവിരുദ്ധമെന്നും ചിത്രീകരിക്കുന്നതിലൂടെ രാഷ്ട്രീയമായ മുതലെടുപ്പാവാം ലക്ഷ്യമിടുന്നത്. അധികാരത്തിൽ വന്നപ്പോഴെല്ലാം ഇടതുപക്ഷം ഇത്തരം ശ്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ജനങ്ങളിൽ ഈശ്വരചിന്തയും മതവിശ്വാസവും വളരുന്നതല്ലാതെ കുറയുന്നില്ല. കേന്ദ്രത്തിലെയും ചില സംസ്ഥാനങ്ങളിലെയും സർക്കാരുകളാകട്ടെ വിദ്യാഭ്യാസത്തെ വർഗീയവത്കരിക്കാൻ ശ്രമിക്കുന്നു. രണ്ടു കൂട്ടരുടെയും നീക്കങ്ങൾക്കു പിന്നിൽ സങ്കുചിത ചിന്തകളാണുള്ളത്. അവ സമൂഹത്തിന് ആപത്കരമാണ്.
അനാചാരങ്ങളെയും അത്യാചാരങ്ങളെയും എതിർക്കുന്നുവെന്നതിന്റെ പേരിൽ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തകർക്കാൻ ശ്രമിക്കുന്നതു സമൂഹത്തിനു തെല്ലും ഗുണകരമല്ല. മതരഹിതമായ സമൂഹം കെട്ടിപ്പടുക്കാമെന്ന് ഒരു കൂട്ടർ ചിന്തിക്കുന്പോൾ മറ്റൊരു കൂട്ടർ ഏകപക്ഷീയവും അന്ധവുമായ മതാത്മക സമൂഹസൃഷ്ടിക്കു കോപ്പുകൂട്ടുകയാണ്. ജനാധിപത്യത്തിനു നിരക്കുന്നതല്ല ഇത്തരം ശ്രമങ്ങൾ. പരന്പരാഗത കമ്യൂണിസ്റ്റ് രാജ്യങ്ങൾ പലതും ഇപ്പോൾ വലിയ വിശ്വാസജീവിതത്തിലേക്കു മടങ്ങുകയാണ്. റഷ്യയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും ക്യൂബയുമൊക്കെ ഈ പാതയിലാണ്. കേരളത്തിൽ മാത്രമേ ഇപ്പോഴും മുരട്ടു പ്രത്യയശാസ്ത്രവാദികളുള്ളൂ.
കേരളം വിദ്യാഭ്യാസരംഗത്തു വിപ്ലവകരമായ മുന്നേറ്റം കുറിച്ച സംസ്ഥാനമാണ്. പ്രബുദ്ധജനത എന്നു കേരളീയർ അറിയപ്പെട്ടതു ശാസ്ത്രീയമായ പഠനക്രമവും മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും ഇവിടെ നിലനിന്നതുകൊണ്ടാണ്. അക്കാര്യത്തിൽ ക്രൈസ്തവ സമൂഹവും മറ്റു സമുദായ സംഘടനകളും നൽകിയ സംഭാവനകൾ ആർക്കെങ്കിലും അവഗണിക്കാനാവുമോ? അതൊക്കെ തച്ചുതകർക്കാനുള്ള ശ്രമം ദോഷമേ വരുത്തൂ.
സ്കൂൾ പാഠപുസ്തകങ്ങളിൽ പുതുതായി വരുത്തുന്ന മാറ്റങ്ങൾ സംബന്ധിച്ചു കരിക്കുലം കമ്മിറ്റിയിൽ വിയോജിപ്പുണ്ട്. സംസ്ഥാന സർക്കാരിന്റെ പ്രത്യയശാസ്ത്ര കാഴ്ചപ്പാടുകൾക്ക് അനുസൃതമായ പരിഷ്കാരങ്ങളാണിവയെന്നു പലരും സംശയിക്കുന്നു. പ്രതിഷേധം ഉയർന്നിരിക്കുന്നതിനാൽ, പിൻവലിച്ച ചില ഭാഗങ്ങൾ കൂട്ടിച്ചേർത്തു പ്രശ്നം പരിഹരിക്കാനുള്ള നീക്കത്തിലാണു സർക്കാർ. പാഠപുസ്തകങ്ങളിലും വിദ്യാർഥികൾക്കുള്ള പ്രസിദ്ധീകരണങ്ങളിലും മതനിന്ദയും മതവിദ്വേഷവും സൃഷ്ടിക്കുന്ന പരാമർശങ്ങൾ വർഗീയത വളർത്തുന്ന പരാമർശങ്ങൾ പോലെതന്നെ അപകടകരമാണ്. ഭരിക്കാൻ ജനങ്ങൾ തെരഞ്ഞെടുക്കുന്നതു പ്രത്യയശാസ്ത്രം വളർത്താനല്ല. വിശ്വാസികളും അവിശ്വാസികളും ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യമായ നീതി ഉറപ്പാക്കുകയാണു ഭരണകൂടത്തിന്റെ ദൗത്യം.