വിശാഖപട്ടണം: മുൻനിര ബാറ്റ്സ്മാന്മാരുടെ അസാമാന്യ പ്രകടനത്തിന്റെ കരുത്തുമായി ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റിനിറങ്ങുന്നു. രോഹിത് ശർമയും വിരാട് കോഹ്ലിയും അടിച്ചു തകർത്ത ഗോഹട്ടി ഏകദിനത്തിൽ ഇന്ത്യ എട്ട് വിക്കറ്റ് ജയം നേടിയിരുന്നു. പ്രകടനം ആവർത്തിച്ച് അഞ്ച് മത്സര പരന്പരയിൽ ലീഡ് സ്വന്തമാക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.
മുൻനിരക്കാരായ രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോഹ്ലി എന്നിവർ മികച്ച ഫോമിൽ തുടരുന്നതിനാൽ ഇന്ത്യയുടെ മധ്യനിരയ്ക്ക് കാര്യമായ പരീക്ഷണം അടുത്ത നാളിൽ നേരിടേണ്ടിവന്നിട്ടില്ല. ലോകകപ്പിനു മുന്‍പ് മധ്യനിരയുടെ ബലംകൂടി ദൃഢപ്പെടുത്തേണ്ടത് ആവശ്യകതയാണ്.
ബാറ്റിംഗിന്റെ കരുത്തുമാത്രമാണ് ഇന്ത്യക്ക് എടുത്തു പറയാനുള്ളത്. ബൗളിംഗിൽ ആദ്യ മത്സരത്തിൽ ഇന്ത്യ വൻ പരാജയമായിരുന്നു. പേസർമാരായ മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഖലീൽ അഹമ്മദ് എന്നിവരെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയാണ് കോഹ്ലി ടീമിനെ അണിനിരത്തിയത്. മൂന്ന് പേരും 60നു മുകളിൽ റണ്‍സ് വഴങ്ങി. 81 റണ്‍സ് നല്കിയ മുഹമ്മദ് ഷാമിയാണ് ഏറ്റവും അധികം റണ്‍സ് വിട്ടുനല്‍കിയത്. ഐസിസി ഒന്നാം നന്പർ ബൗളറായ ജസ്പ്രീത് ബുംറയും കൃത്യതയുടെ പര്യായമായ ഭുവനേശ്വർ കുമാറും ഇല്ലാതെയാണ് ഇന്ത്യ കളിക്കുന്നതെന്നത് വസ്തുതയാണ്. എന്നിരുന്നാലും ആദ്യ ഏകദിനത്തിൽ ഇന്ത്യ 322 റണ്‍സ് വഴങ്ങിയെന്നത് ബൗളിംഗ് നിരയുടെ ദൗർബല്യം വിളിച്ചോതുന്നു.
മധ്യഓവറുകളിൽ രവീന്ദ്ര ജഡേജയ്ക്കും കാര്യമായൊന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. ഏഷ്യ കപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ജഡേജ ടീമിൽ കടന്നത്. ആദ്യ ഏകദിനത്തിലെ 12 അംഗ സംഘത്തെത്തന്നെയാണ് ഇന്നത്തെ മത്സരത്തിലും ഇന്ത്യ നിലനിർത്തിയിരിക്കുന്നത്.
കീറണ്‍ പവൽ, ഷിംറോണ്‍ ഹെറ്റ്മയർ എന്നിവരുടെ ബാറ്റിംഗ് ആണ് ആദ്യ മത്സരത്തിൽ വിൻഡീസിന് മികച്ച സ്കോർ സമ്മാനിച്ചത്. 130നു മുകളിലായിരുന്നു ഇരുവരുടെയും സ്ട്രൈക്ക് റേറ്റ്. ഓൾ റൗണ്ട് പ്രകടനം നടത്താൻ കഴിയുന്ന ജെസണ്‍ ഹോൾഡർ, ബിഷൂ, കെമർ റോച്ച് എന്നിവരും ഗോഹട്ടിയിൽ ബാറ്റുകൊണ്ട് തിളങ്ങിയിരുന്നു. എന്നാൽ, ഇന്ത്യയുടെ സൂപ്പർ ബാറ്റ്സ്മാന്മാരെ പിടിച്ചുകെട്ടാനുള്ള കരുത്ത് അവരുടെ ബൗളിംഗ് സംഘത്തിനില്ലാതെപോയി.
950
ഇന്നത്തേത് ഇന്ത്യയുടെ 950-ാം ഏകദിന ക്രിക്കറ്റ് മത്സരം. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യ ടീമാണ് ഇന്ത്യ. 490 എണ്ണത്തിൽ ഇന്ത്യ ജയിച്ചപ്പോൾ 411 തോൽവി വഴങ്ങി. എട്ട് മത്സരം ടൈയിൽ കലാശിച്ചപ്പോൾ 40 എണ്ണം ഉപേക്ഷിച്ചു. 916 ഏകദിനങ്ങൾ കളിച്ച ഓസ്ട്രേലിയ, 899 എണ്ണം കളിച്ച പാക്കിസ്ഥാൻ എന്നിവയാണ് ഇന്ത്യക്ക് പിന്നിലുള്ളത്.
പടിവാതിലിൽ 10,000
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ഏകദിനത്തിൽ 10,000 റണ്‍സ് തികയ്ക്കായി ഇനി വേണ്ടത് 81 റണ്‍സ് മാത്രം. 9919 റണ്‍സ് ആണ് നിലവിലുള്ളത്. വേഗത്തിൽ 10,000 റണ്‍സ് എന്ന റിക്കാർഡ് സച്ചിൻ തെണ്ടുൽക്കറുടെ പേരിൽനിന്ന് മാറ്റി സ്വന്തമാക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യൻ ക്യാപ്റ്റൻ. ആദ്യ ഏകദിനത്തിൽ 140 റണ്‍സ് നേടിയ കോഹ്ലി 36 സെഞ്ചുറികൾ ഇതോടെ പൂർത്തിയാക്കി കഴിഞ്ഞു.
259 ഇന്നിംഗ്സിൽനിന്നാണ് സച്ചിൻ 10,000 റണ്‍സ് എന്ന നാഴികക്കല്ല് പൂർത്തിയാക്കിയത്. 204 ഇന്നിംഗ്സിൽനിന്ന് കോഹ്ലി 9919 റണ്‍സിൽ എത്തിനിൽക്കുന്നു. നിലവിലെ ഫോം അനുസരിച്ച് കോഹ്ലി സച്ചിന്റെ റിക്കാർഡ് വൈകാതെ മറികടക്കുമെന്നുറപ്പ്.
സിക്സർ ഡബിൾ സെഞ്ചുറിക്കായി
ഗോഹട്ടിയിൽ 152 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന രോഹിത് ശർമ, 150ൽ കൂടുതൽ റണ്‍സ് ഏറ്റവും അധികം (ആറ് തവണ) നേടിയ റിക്കാർഡ് സച്ചിൻ തെണ്ടുൽക്കറെ (അഞ്ച് പ്രാവശ്യം) മറികടന്ന് സ്വന്തമാത്തിയിരുന്നു. ഏകദിനത്തിൽ ഏറ്റവും അധികം സിക്സ് അടിച്ചതിൽ സച്ചിനെ (195 എണ്ണം) മറികടക്കാൻ രോഹിതിന് (194) വേണ്ടിയത് ഇനി രണ്ടു സിക്സർ മാത്രം.
ഏറ്റവും കൂടുതൽ സിക്സിൽ ലോകത്ത് എട്ടാമതാണ് രോഹിത്. ഗോഹട്ടിയിൽ എട്ട് സിക്സർ പറത്തി മുൻ താരം സൗരവ് ഗാംഗുലിയെ (190 സിക്സ്) മറികടന്നിരുന്നു. നാലാം സ്ഥാനത്തുള്ള എം.എസ്. ധോണി (217 സിക്സ്) ആണ് ഇന്ത്യക്കാരിൽ മുന്പൻ. പാക്കിസ്ഥാൻ മുൻ താരം ഷഹീദ് അഫ്രീദി (351 സിക്സ്), ക്രിസ് ഗെയ്ൽ (275), സനത് ജയസൂര്യ (270) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
മുൻനിരക്കാരായ രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോഹ്ലി എന്നിവർ മികച്ച ഫോമിൽ തുടരുന്നതിനാൽ ഇന്ത്യയുടെ മധ്യനിരയ്ക്ക് കാര്യമായ പരീക്ഷണം അടുത്ത നാളിൽ നേരിടേണ്ടിവന്നിട്ടില്ല. ലോകകപ്പിനു മുന്‍പ് മധ്യനിരയുടെ ബലംകൂടി ദൃഢപ്പെടുത്തേണ്ടത് ആവശ്യകതയാണ്.
ബാറ്റിംഗിന്റെ കരുത്തുമാത്രമാണ് ഇന്ത്യക്ക് എടുത്തു പറയാനുള്ളത്. ബൗളിംഗിൽ ആദ്യ മത്സരത്തിൽ ഇന്ത്യ വൻ പരാജയമായിരുന്നു. പേസർമാരായ മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഖലീൽ അഹമ്മദ് എന്നിവരെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയാണ് കോഹ്ലി ടീമിനെ അണിനിരത്തിയത്. മൂന്ന് പേരും 60നു മുകളിൽ റണ്‍സ് വഴങ്ങി. 81 റണ്‍സ് നല്കിയ മുഹമ്മദ് ഷാമിയാണ് ഏറ്റവും അധികം റണ്‍സ് വിട്ടുനല്‍കിയത്. ഐസിസി ഒന്നാം നന്പർ ബൗളറായ ജസ്പ്രീത് ബുംറയും കൃത്യതയുടെ പര്യായമായ ഭുവനേശ്വർ കുമാറും ഇല്ലാതെയാണ് ഇന്ത്യ കളിക്കുന്നതെന്നത് വസ്തുതയാണ്. എന്നിരുന്നാലും ആദ്യ ഏകദിനത്തിൽ ഇന്ത്യ 322 റണ്‍സ് വഴങ്ങിയെന്നത് ബൗളിംഗ് നിരയുടെ ദൗർബല്യം വിളിച്ചോതുന്നു.
മധ്യഓവറുകളിൽ രവീന്ദ്ര ജഡേജയ്ക്കും കാര്യമായൊന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. ഏഷ്യ കപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ജഡേജ ടീമിൽ കടന്നത്. ആദ്യ ഏകദിനത്തിലെ 12 അംഗ സംഘത്തെത്തന്നെയാണ് ഇന്നത്തെ മത്സരത്തിലും ഇന്ത്യ നിലനിർത്തിയിരിക്കുന്നത്.
കീറണ്‍ പവൽ, ഷിംറോണ്‍ ഹെറ്റ്മയർ എന്നിവരുടെ ബാറ്റിംഗ് ആണ് ആദ്യ മത്സരത്തിൽ വിൻഡീസിന് മികച്ച സ്കോർ സമ്മാനിച്ചത്. 130നു മുകളിലായിരുന്നു ഇരുവരുടെയും സ്ട്രൈക്ക് റേറ്റ്. ഓൾ റൗണ്ട് പ്രകടനം നടത്താൻ കഴിയുന്ന ജെസണ്‍ ഹോൾഡർ, ബിഷൂ, കെമർ റോച്ച് എന്നിവരും ഗോഹട്ടിയിൽ ബാറ്റുകൊണ്ട് തിളങ്ങിയിരുന്നു. എന്നാൽ, ഇന്ത്യയുടെ സൂപ്പർ ബാറ്റ്സ്മാന്മാരെ പിടിച്ചുകെട്ടാനുള്ള കരുത്ത് അവരുടെ ബൗളിംഗ് സംഘത്തിനില്ലാതെപോയി.
950
ഇന്നത്തേത് ഇന്ത്യയുടെ 950-ാം ഏകദിന ക്രിക്കറ്റ് മത്സരം. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യ ടീമാണ് ഇന്ത്യ. 490 എണ്ണത്തിൽ ഇന്ത്യ ജയിച്ചപ്പോൾ 411 തോൽവി വഴങ്ങി. എട്ട് മത്സരം ടൈയിൽ കലാശിച്ചപ്പോൾ 40 എണ്ണം ഉപേക്ഷിച്ചു. 916 ഏകദിനങ്ങൾ കളിച്ച ഓസ്ട്രേലിയ, 899 എണ്ണം കളിച്ച പാക്കിസ്ഥാൻ എന്നിവയാണ് ഇന്ത്യക്ക് പിന്നിലുള്ളത്.
പടിവാതിലിൽ 10,000
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ഏകദിനത്തിൽ 10,000 റണ്‍സ് തികയ്ക്കായി ഇനി വേണ്ടത് 81 റണ്‍സ് മാത്രം. 9919 റണ്‍സ് ആണ് നിലവിലുള്ളത്. വേഗത്തിൽ 10,000 റണ്‍സ് എന്ന റിക്കാർഡ് സച്ചിൻ തെണ്ടുൽക്കറുടെ പേരിൽനിന്ന് മാറ്റി സ്വന്തമാക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യൻ ക്യാപ്റ്റൻ. ആദ്യ ഏകദിനത്തിൽ 140 റണ്‍സ് നേടിയ കോഹ്ലി 36 സെഞ്ചുറികൾ ഇതോടെ പൂർത്തിയാക്കി കഴിഞ്ഞു.
259 ഇന്നിംഗ്സിൽനിന്നാണ് സച്ചിൻ 10,000 റണ്‍സ് എന്ന നാഴികക്കല്ല് പൂർത്തിയാക്കിയത്. 204 ഇന്നിംഗ്സിൽനിന്ന് കോഹ്ലി 9919 റണ്‍സിൽ എത്തിനിൽക്കുന്നു. നിലവിലെ ഫോം അനുസരിച്ച് കോഹ്ലി സച്ചിന്റെ റിക്കാർഡ് വൈകാതെ മറികടക്കുമെന്നുറപ്പ്.
സിക്സർ ഡബിൾ സെഞ്ചുറിക്കായി
ഗോഹട്ടിയിൽ 152 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന രോഹിത് ശർമ, 150ൽ കൂടുതൽ റണ്‍സ് ഏറ്റവും അധികം (ആറ് തവണ) നേടിയ റിക്കാർഡ് സച്ചിൻ തെണ്ടുൽക്കറെ (അഞ്ച് പ്രാവശ്യം) മറികടന്ന് സ്വന്തമാത്തിയിരുന്നു. ഏകദിനത്തിൽ ഏറ്റവും അധികം സിക്സ് അടിച്ചതിൽ സച്ചിനെ (195 എണ്ണം) മറികടക്കാൻ രോഹിതിന് (194) വേണ്ടിയത് ഇനി രണ്ടു സിക്സർ മാത്രം.
ഏറ്റവും കൂടുതൽ സിക്സിൽ ലോകത്ത് എട്ടാമതാണ് രോഹിത്. ഗോഹട്ടിയിൽ എട്ട് സിക്സർ പറത്തി മുൻ താരം സൗരവ് ഗാംഗുലിയെ (190 സിക്സ്) മറികടന്നിരുന്നു. നാലാം സ്ഥാനത്തുള്ള എം.എസ്. ധോണി (217 സിക്സ്) ആണ് ഇന്ത്യക്കാരിൽ മുന്പൻ. പാക്കിസ്ഥാൻ മുൻ താരം ഷഹീദ് അഫ്രീദി (351 സിക്സ്), ക്രിസ് ഗെയ്ൽ (275), സനത് ജയസൂര്യ (270) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.