സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്തുനിന്നും യൂലൻ ലൊപെടെയിയെ നീക്കിയേക്കുമെന്ന് സൂചന. പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും മോശം സീസണിലൂടെയാണ് ക്ലബ് കടന്നു പോകുന്നത്. തുടർച്ചയായി നാലു മത്സരങ്ങളിൽ ജയമോ ഗോളോ നേടാൻ റയലിനു കഴിഞ്ഞില്ല. ഈ മാസം അവസാനം നടക്കുന്ന എൽ ക്ലാസികോയിൽ മികവിലേക്ക് എത്തിയില്ലെങ്കിൽ ലൊപെടെയിയെ പുറത്താക്കുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ലൊപെടെയിക്കു പകരക്കാരനായി ചെൽസി മുൻ പരിശീലകൻ അന്റോണിയോ കോന്റെയെയാണ് റയൽ ടീമിലെത്തിക്കാൻ ഉദ്ദേശിക്കുന്നത്. കോന്റെയുമായി റയൽ നേതൃത്വം ബന്ധപ്പെട്ടുവെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റയൽ താരങ്ങളെ കൃത്യമായി നിയന്ത്രിക്കാനുള്ള ആത്മവിശ്വാസം ലൊപെടെയിക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജർമൻ താരം ടോണി ക്രൂസ് ലൊപെടെയിയുടെ തന്ത്രങ്ങളിൽ അതൃപ്തി അറിയിച്ചിരുന്നു.
ലൊപെടെയിക്കു പകരക്കാരനായി ചെൽസി മുൻ പരിശീലകൻ അന്റോണിയോ കോന്റെയെയാണ് റയൽ ടീമിലെത്തിക്കാൻ ഉദ്ദേശിക്കുന്നത്. കോന്റെയുമായി റയൽ നേതൃത്വം ബന്ധപ്പെട്ടുവെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റയൽ താരങ്ങളെ കൃത്യമായി നിയന്ത്രിക്കാനുള്ള ആത്മവിശ്വാസം ലൊപെടെയിക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജർമൻ താരം ടോണി ക്രൂസ് ലൊപെടെയിയുടെ തന്ത്രങ്ങളിൽ അതൃപ്തി അറിയിച്ചിരുന്നു.