പേരാവൂർ: സംസ്ഥാനത്തെ മികച്ച കായികതാരത്തിനുള്ള 30-ാമത് ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡിന് ഒളിമ്പ്യൻ അത്ലറ്റ് ജിൻസൺ ജോൺസൺ അർഹനായി. 25,000 രൂപയും ഫലകവുമടങ്ങിയ പുരസ്കാരം ഡിസംബർ 23ന് നടക്കുന്ന പേരാവൂർ ഗ്രീൻ മാരത്തൺ വേളയിൽ സമ്മാനിക്കുമെന്ന് ജിമ്മി ജോർജ് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി സെബാസ്റ്റ്യൻ ജോർജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജോസ് ജോർജ് ചെയർമാനും അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, ടി. ദേവപ്രസാദ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഈ വർഷം അർജുന, ജി.വി. രാജ അവാർഡുകളും ജിൻസണ് ലഭിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ കുളച്ചൽ വീട്ടിൽ ജോൺസന്റെയും ഷൈലജയുടെയും മകനായ ജിൻസൺ ആർമി ഉദ്യോഗസ്ഥനാണ്.
ജിമ്മി ജോർജ് അന്തരിച്ചിട്ട് നവംബർ 30ന് 31 വർഷം പൂർത്തിയാകുകയാണ്. ഇതിന്റെ ഭാഗമായി ജിമ്മി ജോർജ് സ്പോർട്സ് അക്കാഡമിയിൽ അനുസ്മരണ ചടങ്ങുകളും നവംബർ30 , ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ ജിമ്മി ജോർജ് ട്രോഫി ജൂണിയർ വോളിബോൾ ടൂർണമെന്റും നടക്കും.
ജോസ് ജോർജ് ചെയർമാനും അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, ടി. ദേവപ്രസാദ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഈ വർഷം അർജുന, ജി.വി. രാജ അവാർഡുകളും ജിൻസണ് ലഭിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ കുളച്ചൽ വീട്ടിൽ ജോൺസന്റെയും ഷൈലജയുടെയും മകനായ ജിൻസൺ ആർമി ഉദ്യോഗസ്ഥനാണ്.
ജിമ്മി ജോർജ് അന്തരിച്ചിട്ട് നവംബർ 30ന് 31 വർഷം പൂർത്തിയാകുകയാണ്. ഇതിന്റെ ഭാഗമായി ജിമ്മി ജോർജ് സ്പോർട്സ് അക്കാഡമിയിൽ അനുസ്മരണ ചടങ്ങുകളും നവംബർ30 , ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ ജിമ്മി ജോർജ് ട്രോഫി ജൂണിയർ വോളിബോൾ ടൂർണമെന്റും നടക്കും.