മാഡ്രിഡ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ അഞ്ച് ഗോൾ പിറന്ന മത്സരത്തിൽ ഇംഗ്ലണ്ട് സ്പെയിനിനെ കീഴടക്കി. രണ്ടിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു ഇംഗ്ലീഷ് ജയം. ഇരട്ട ഗോൾ നേടിയ റഹീം സ്റ്റെർലിംഗ് ആണ് ഇംഗ്ലണ്ടിന്റെ വിജയശിൽപ്പി.
ലീഗ് എ ഗ്രൂപ്പ് നാലിൽ ഇതോടെ ഇംഗ്ലണ്ടിന് നാല് പോയിന്റായി. ആദ്യ 40 മിനിറ്റിനുള്ളിൽ ഇംഗ്ലണ്ട് മൂന്ന് ഗോൾ നേടി. 16, 38 മിനിറ്റുകളിലായിരുന്നു സ്റ്റെർലിംഗിന്റെ ഗോളുകൾ. 29-ാം മിനിറ്റിൽ മാർകസ് റാഷ്ഫോഡിന്റെ വകയും ഗോളെത്തി. 58-ാം മിനിറ്റിൽ പാകോ അൽകാസറിലൂടെ സ്പെയിൻ ഒരു ഗോൾ മടക്കി. റാമോസ് (90+7-ാം മിനിറ്റ്) ആയിരുന്നു രണ്ടാം ഗോൾ നേടിയത്.
ഗ്രൂപ്പ് രണ്ടിൽ തുടർച്ചയായ മൂന്നാം തോൽവിയോടെ ഐസ്ലൻഡ് ലീഗ് എയിൽനിന്ന് ലീഗ് ബിയിലേക്ക് തരംതാഴ്ത്തപ്പെട്ടു. സ്വിറ്റ്സർലൻഡിനോട് 1-2നായിരുന്നു ഐസ്ലൻഡിന്റെ തോൽവി.
ലീഗ് എ ഗ്രൂപ്പ് നാലിൽ ഇതോടെ ഇംഗ്ലണ്ടിന് നാല് പോയിന്റായി. ആദ്യ 40 മിനിറ്റിനുള്ളിൽ ഇംഗ്ലണ്ട് മൂന്ന് ഗോൾ നേടി. 16, 38 മിനിറ്റുകളിലായിരുന്നു സ്റ്റെർലിംഗിന്റെ ഗോളുകൾ. 29-ാം മിനിറ്റിൽ മാർകസ് റാഷ്ഫോഡിന്റെ വകയും ഗോളെത്തി. 58-ാം മിനിറ്റിൽ പാകോ അൽകാസറിലൂടെ സ്പെയിൻ ഒരു ഗോൾ മടക്കി. റാമോസ് (90+7-ാം മിനിറ്റ്) ആയിരുന്നു രണ്ടാം ഗോൾ നേടിയത്.
ഗ്രൂപ്പ് രണ്ടിൽ തുടർച്ചയായ മൂന്നാം തോൽവിയോടെ ഐസ്ലൻഡ് ലീഗ് എയിൽനിന്ന് ലീഗ് ബിയിലേക്ക് തരംതാഴ്ത്തപ്പെട്ടു. സ്വിറ്റ്സർലൻഡിനോട് 1-2നായിരുന്നു ഐസ്ലൻഡിന്റെ തോൽവി.