ടോക്കിയോ: രാജ്യാന്തര സൗഹൃദ ഫുട്ബോളിൽ ഗോൾമഴ പെയ്ത മത്സരത്തിൽ ജപ്പാനു ജയം. ഏഴ് ഗോൾ പിറന്ന പോരാട്ടത്തിൽ 4-3ന് ലാറ്റിനമേരിക്കൻ കരുത്തരായ ഉറുഗ്വെയെ ജപ്പാൻ കീഴടക്കി. തകുമി മിനാമിനോയുടെ ഇരട്ട ഗോളാണ് ജപ്പാന്റെ ജയം സാധ്യമാക്കിയത്. 10, 66 മിനിറ്റുകളിലായിരുന്നു മിനാമിനോയുടെ ഗോളുകൾ. യുയ ഒസാക്കൊ (36-ാം മിനിറ്റ്), റിസ്തു ഡോണ്‍ (59-ാംമിനിറ്റ്) എന്നിവരും സമുറായികൾക്കുവേണ്ടി ഗോൾ സ്വന്തമാക്കി.
ഗാസ്ടണ് പെരേരിയൊ (28-ാം മിനിറ്റ്), എഡിസണ് കവാനി (57-ാം മിനിറ്റ്), ജോനാഥൻ റോഡ്രിഗസ് (75-ാം മിനിറ്റ്) എന്നിവരുടെ വകയായിരുന്നു ഉറുഗ്വെയുടെ ഗോളുകൾ.
ഗാസ്ടണ് പെരേരിയൊ (28-ാം മിനിറ്റ്), എഡിസണ് കവാനി (57-ാം മിനിറ്റ്), ജോനാഥൻ റോഡ്രിഗസ് (75-ാം മിനിറ്റ്) എന്നിവരുടെ വകയായിരുന്നു ഉറുഗ്വെയുടെ ഗോളുകൾ.