+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂന്നാം ഓപ്പണറും രണ്ടാം വിക്കറ്റ് കീപ്പറും ആരാകും

മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരന്പര അവസാനിച്ചെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ആശങ്കകൾ ബാക്കിയാകുന്നു. ഓസ്ട്രേലിയ
മൂന്നാം ഓപ്പണറും  രണ്ടാം വിക്കറ്റ് കീപ്പറും ആരാകും
മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരന്പര അവസാനിച്ചെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ആശങ്കകൾ ബാക്കിയാകുന്നു. ഓസ്ട്രേലിയൻ പര്യടനത്തിനു മുന്പ് ഉത്തരങ്ങൾ ലഭിക്കേണ്ട രണ്ട് പ്രധാന ചോദ്യങ്ങളാണ് ആരാകും ടെസ്റ്റ് ടീമിലെ മൂന്നാം ഓപ്പണർ, രണ്ടാം വിക്കറ്റ് കീപ്പറായി ആരെ ഉൾപ്പെടുത്തും എന്നിവ.

യുവതാരങ്ങളായ പൃഥ്വി ഷായും ഋഷഭ് പന്തും ഓസ്ട്രേലിയൻ പര്യടനത്തിൽ ഉണ്ടാകുമെന്ന് കോഹ്‌ലി സൂചിപ്പിച്ചു കഴിഞ്ഞു. പൃഥ്വി 17, 18, 19 വയസുകളിൽ നടത്തുന്ന പ്രകടനത്തിന്‍റെ അടുത്തെങ്ങും ആ പ്രായത്തിൽ തങ്ങളാരും എത്തിയിട്ടില്ലെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‌ലിതന്നെ പറയുന്നു. കൗമാരതാരത്തിൽ ക്യാപ്റ്റന്‍റെ വിശ്വാസത്തിനപ്പുറം പൃഥ്വിയുടെ കേളീശൈലിയും ടീമിന് ഗുണകരമാണെന്ന് തെളിഞ്ഞു കഴിഞ്ഞു.

കെ.എൽ. രാഹുലിനെ ഓപ്പണിംഗ് സ്ഥാനത്ത് നിലനിർത്താൻ മാനേജ്മെന്‍റ് തീരുമാനിച്ചാൽ മൂന്നാം ഓപ്പണറായി ടീമിൽ ആരെ ഉൾപ്പെടുത്തുമെന്നതാണ് പ്രധാനം. കഴിഞ്ഞ 17 ഇന്നിംഗ്സുകളിൽ 14ലും രാഹുൽ പരാജയമായിരുന്നു എന്നതും വസ്തുതതന്നെ. മായങ്ക് അഗർവാൾ ആയിരുന്നു വിൻഡീസ് പരന്പരയിൽ ടീമിലെ മൂന്നാം ഓപ്പണർ. അദ്ദേഹത്തിന് കളിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല. ടീമിൽനിന്ന് പുറത്താക്കപ്പെട്ടശേഷം ഇംഗ്ലീഷ് കൗണ്ടിയിൽ മികച്ച പ്രകടനം നടത്തിയ മുരളി വിജയും തിരിച്ചുവരവിനു കാത്തിരിക്കുന്നു. സമീപനാളിൽ ഇന്ത്യക്കു ലഭിച്ച ഏറ്റവും സാങ്കേതിക തികവുള്ള ഓപ്പണറാണ് വിജയ്. ശിഖർ ധവാൻ ഫോമിലല്ലാത്തത് അദ്ദേഹത്തിനു തിരിച്ചടിയാകും.

വിക്കറ്റിനു പിന്നിൽ പന്തിന്‍റെ സ്ഥാനത്തിനു ചലനം ഉണ്ടായേക്കില്ല. ഇംഗ്ലണ്ട് പര്യടനത്തിൽ പന്ത് ബാറ്റുകൊണ്ട് മികവ് കാണിച്ചെങ്കിലും വിക്കറ്റിനു പിന്നിൽ ശരാശരിയിൽ താഴെയായിരുന്നു. എന്നാൽ, വിൻഡീസിനെതിരേ പന്ത് ഭേദപ്പെട്ടു. തുടർച്ചയായ മൂന്ന് ഇന്നിംഗ്സുകളിൽ (114, 92, 92) യഥേഷ്ടം റൺസ് നേടിയ പന്തിനെ ഓസ്ട്രേലിയൻ മുൻ വിക്കറ്റ് കീപ്പറായ ആദം ഗിൽക്രിസ്റ്റിനോടാണ് പലരും സാദൃശ്യപ്പെടുത്തുന്നത്. ആറാം നന്പർ പന്ത് ഏറെ റൺസ് നേടുമെന്ന് സുനിൽ ഗാവസ്കറും പറഞ്ഞു. വൃദ്ധിമാൻ സാഹ ശാരീരിക ക്ഷമത തെളിയിച്ചിട്ടില്ലാത്തതിനാൽ ഇന്ത്യ എക്കായി കളിക്കുന്ന കോണ ഭരത് അപ്രതീക്ഷിതമായി ടീമിൽ ഇടംപിടിക്കാനും സാധ്യതയുണ്ട്. കാർത്തികിനെ നിലനിർത്തുമോ എന്നും കണ്ടറിയണം.