ബുവേനോസ് ആരീസ്: യൂത്ത് ഒളിന്പിക്സിൽ ഇന്ത്യക്ക് എട്ടാം മെഡൽ. ഇതോടെ 2010ൽ ഇന്ത്യ നേടിയ മെഡൽ എണ്ണത്തിനൊപ്പമെത്തി. ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡൽ വേട്ടയായിരുന്നു അന്നത്തേത്. ആ ചരിത്രം ഇത്തവണ തിരുത്തപ്പെടുമെന്ന് ഉറപ്പായി. ഹോക്കിയിൽ ഇന്ത്യയുടെ ആണ്-പെണ് സംഘം ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.
പെണ്‍കുട്ടികളുടെ 43 കിലോഗ്രാം വിഭാഗം ഗുസ്തിയിൽ സിമ്രാൻ വെള്ളി നേടിയതോടെയാണിത്. ഫൈനലിൽ അമേരിക്കയുടെ എമിലി ഷിൽസണോട് 11-6നു പരാജയപ്പെട്ടാണ് ഇന്ത്യൻ താരം വെള്ളിയിലൊതുങ്ങിയത്. ഗോദയിൽ ഇന്ത്യക്ക് ലഭിക്കുന്ന ആദ്യ മെഡലാണ്. 2017 കേഡറ്റ് ലോക ചാന്പ്യൻഷിപ്പിൽ 40 കിലോഗ്രാം വിഭാഗത്തിൽ സിമ്രാൻ വെങ്കലം കരസ്ഥമാക്കിയിരുന്നു. ആണ്‍കുട്ടികളുടെ ഹോക്കി സെമിയിൽ ആതിഥേയരായ അർജന്റീനയെ 1-3നു കീഴടക്കിയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ചൈനയെ 0-3നു കീഴടക്കി പെണ്‍കുട്ടികൾ ഫൈനലിൽ പ്രവേശിച്ചു.
പെണ്‍കുട്ടികളുടെ 43 കിലോഗ്രാം വിഭാഗം ഗുസ്തിയിൽ സിമ്രാൻ വെള്ളി നേടിയതോടെയാണിത്. ഫൈനലിൽ അമേരിക്കയുടെ എമിലി ഷിൽസണോട് 11-6നു പരാജയപ്പെട്ടാണ് ഇന്ത്യൻ താരം വെള്ളിയിലൊതുങ്ങിയത്. ഗോദയിൽ ഇന്ത്യക്ക് ലഭിക്കുന്ന ആദ്യ മെഡലാണ്. 2017 കേഡറ്റ് ലോക ചാന്പ്യൻഷിപ്പിൽ 40 കിലോഗ്രാം വിഭാഗത്തിൽ സിമ്രാൻ വെങ്കലം കരസ്ഥമാക്കിയിരുന്നു. ആണ്‍കുട്ടികളുടെ ഹോക്കി സെമിയിൽ ആതിഥേയരായ അർജന്റീനയെ 1-3നു കീഴടക്കിയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ചൈനയെ 0-3നു കീഴടക്കി പെണ്‍കുട്ടികൾ ഫൈനലിൽ പ്രവേശിച്ചു.