വിവര വിനിമയരംഗത്തു വിപ്ലവം സൃഷ്ടിച്ച സോഷ്യൽ മീഡിയ ഇന്നു വലിയ തോതിൽ ദുരുപയോഗിക്കപ്പെടുന്നു. വിവരസാങ്കേതികവിദ്യയുടെ വളർച്ച ലോകപുരോഗതിയിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ടെന്ന കാര്യം അവിതർക്കിതമാണ്. ലോകം വിരൽത്തുന്പിൽ എന്നതു യാഥാർഥ്യമാക്കിയ ഈ വളർച്ച സമൂഹത്തിൽ പല നല്ല മാറ്റങ്ങളും ഉണ്ടാക്കി. അതേസമയം അതിന്റെ ദുരുപയോഗം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ കുറച്ചൊന്നുമല്ല. ഏതൊരാൾക്കും സമൂഹത്തിൽ അസ്വസ്ഥത വിതയ്ക്കാനും അപകടം സൃഷ്ടിക്കാനും കഴിയുമെന്ന സ്ഥിതിയായി.
വ്യക്തികളെ അപഹസിക്കാനും സമൂഹങ്ങളെ താറടിക്കാനും മാത്രമല്ല, ജനജീവിതം സ്തംഭിപ്പിക്കാൻപോലും ഈ മാധ്യമം ഉപയോഗിക്കപ്പെടുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ആർക്കും എന്തും ചെയ്യാം എന്ന അവസ്ഥയായിട്ടും സൈബർ നിയമങ്ങളും നിയന്ത്രണങ്ങളും കാര്യമായ രക്ഷയ്ക്കെത്തിയില്ല. നിരവധിപേരെ തേജോവധം ചെയ്യാനും നിരപരാധികളെ ദ്രോഹിക്കാനും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കപ്പെടുന്നു. ഡിജിറ്റൽ പരദൂഷണങ്ങൾക്കും അപവാദപ്രചാരണങ്ങൾക്കുമെതിരേ നിയമപരമായി എന്തു ചെയ്യാനാവും എന്നു പലർക്കും അറിഞ്ഞുകൂടാ. ദുരുപയോഗം പരിധിവിട്ടപ്പോൾ ചിലർ നിയമനടപടികൾ സ്വീകരിച്ചു. അങ്ങനെയൊരു കേസിൽ ഇപ്പോൾ കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നു.
വാട്സ്ആപ്പിലൂടെ ഹർത്താൽ ആഹ്വാനം നടത്തിയ ഒരാൾക്കാണു കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കാഷ്മീർ കത്വയിൽ ബാലിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചു കഴിഞ്ഞ ഏപ്രിൽ 16നു സംസ്ഥാനത്തു ഹർത്താൽ ആചരിക്കാൻ ചിലർ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തു. ഇതുമായി ബന്ധപ്പെട്ടു പോലീസ് മണ്ണാർക്കാട്ട് 47 പേർക്കെതിരേ കേസെടുത്തു. ഇതിൽ കുറ്റം സമ്മതിച്ച ഒരാൾക്കാണു മജിസ്ട്രേറ്റ് കോടതി 20,200 രൂപ പിഴ വിധിച്ചിരിക്കുന്നത്. മറ്റു 46 പേർക്കെതിരേ വിചാരണ നടന്നുവരുന്നു.
ഇക്കഴിഞ്ഞ പ്രളയകാലത്തു സമൂഹ മാധ്യമങ്ങൾ രക്ഷാപ്രവർത്തനത്തിലും പിന്നീടു ദുരിതാശ്വാസ പ്രവർത്തനത്തിലും വലിയ പങ്കു വഹിച്ചു. സോഷ്യൽ മീഡിയ വളരെ പ്രയോജനപ്രദമായി ഉപയോഗിക്കാനാവും എന്നതിന് ഉദാഹരണമായിരുന്നു അത്. പ്രളയത്തിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്തുന്നതിനും ചെന്നെത്താൻ പ്രയാസമുള്ള ദുരിതാശ്വാസകേന്ദ്രങ്ങളിൽ സഹായം എത്തിക്കുന്നതിനുമൊക്കെ സമൂഹമാധ്യമങ്ങൾ വളരെ സഹായിച്ചു. എന്നാൽ അവിടെയും ചിലർ ഈ മാധ്യമങ്ങളെ സമൂഹവിരുദ്ധമായി ഉപയോഗിച്ചു. രക്ഷാപ്രവർത്തകരെ വഴിതെറ്റിക്കാനും തെറ്റായ സ്ഥലത്ത് ഭക്ഷണസാധനങ്ങളും മറ്റും എത്തിക്കാനും വ്യാജ സമൂഹമാധ്യമ സന്ദേശങ്ങളിലൂടെ ചിലർ ശ്രമിച്ചു. ഇക്കൂട്ടർ എണ്ണത്തിൽ കുറവായിരുന്നെങ്കിലും ഇവർ വരുത്തിവച്ച ബുദ്ധിമുട്ടും നഷ്ടവും ചെറുതല്ല. പരിഭ്രാന്തി പരത്തുന്ന സന്ദേശങ്ങൾ അയച്ചും ചിലർ കുളം കലക്കി.
യുവജനങ്ങളുടെയും വിദ്യാർഥികളുടെയും ഇടയിൽ നവമാധ്യമ ഉപയോഗം വ്യാപകമാണ്. ഫേസ് ബുക്ക്, വാട്സ്ആപ്, ട്വിറ്റർ തുടങ്ങിയവ യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കപ്പെടുന്നു. മുതിർന്നവരും ധാരാളമുണ്ട് ഇതിൽ പങ്കുചേരുന്നവരായി. പലരും ഇവയ്ക്ക് അടിമകളായിത്തീർന്നിട്ടുണ്ട്. ഇ-ഗെയിം എന്നറിയപ്പെടുന്ന ഇലക്ട്രോണിക് ഗെയിമുകൾ നിരവധിയാണ്. അഡ്വഞ്ചർ, ആക്ഷൻ അഡ്വഞ്ചർ, റേസിംഗ്, പസിൽ, പാർട്ടി ഗെയിംസ് എന്നിവ ചിലതു മാത്രം. ഇവയിൽ പലതും കൊച്ചുകുട്ടികൾക്കുപോലും ലഭ്യമാണ്. ലളിതവും അപകടരഹിതവുമായവയിൽ തുടങ്ങിയ ചിലരെങ്കിലും ബ്ലൂ വെയിൽ പോലുള്ള സങ്കീർണവും അപകടകരവുമായ ഗെയിമുകളിൽ ചെന്നു ചാടിയിട്ടുണ്ട്.
പുതിയ കാര്യങ്ങൾ അറിയുന്നതിനും പഠിക്കുന്നതിനും നവമാധ്യമങ്ങൾ ഏറെ പ്രയോജനകരമാണ്. വിനോദത്തിനുവേണ്ടിയും ഇവ ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ നിയന്ത്രണമില്ലാതെ, വിവേകശൂന്യമായി ഇവ ഉപയോഗിച്ചാൽ വലിയ അപകടങ്ങളിലേക്കാവും എത്തുക.
നവമാധ്യമങ്ങളുടെ ഉപയോഗത്തിനു സമയം ക്രമപ്പെടുത്തുകയെങ്കിലും ചെയ്തില്ലെങ്കിൽ വിദ്യാർഥികൾക്ക് അവ ദോഷകരമാകും. ഏറെസമയം ഇ-ഗെയിമിനും നവമാധ്യമങ്ങൾക്കുമായി ചെലവഴിക്കുന്നതു പാഠ്യ-പാഠ്യേതര വിഷയങ്ങളിലുള്ള മികവിനെ സാരമായി ബാധിക്കും. തങ്ങളുടെ കൊച്ചു കുട്ടികൾ ഇ-ഗെയിമുകളിലും നവമാധ്യമ ഉപയോഗത്തിലും സമർഥരാണെന്ന് അഭിമാനിക്കുന്ന മാതാപിതാക്കൾ ഡിജിറ്റൽ ലോകത്തെവിടെയെല്ലാമാണു തങ്ങളുടെ കുട്ടികൾ സഞ്ചരിക്കുന്നതെന്നു പരിശോധിക്കുന്നതു നന്നായിരിക്കും.
ഇ-ഗെയിമുകളിലും മറ്റും വലിയ താത്പര്യം കാണിക്കുന്നവർ യാഥാർഥ്യവും ഫാന്റസിയും തമ്മിൽ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലെത്താം. ചില ഗെയിമുകൾ കഥാപാത്രങ്ങളോടു താദാത്മ്യപ്പെടാനുള്ള താത്പര്യം കൊച്ചുകുട്ടികളിലുണ്ടാക്കും. അത് അവരെ അപകടകരമായ പല സാഹസങ്ങളിലേക്കും നയിച്ചേക്കാം.
തൊടുപുഴ മൈലക്കൊന്പിലുള്ള സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ 1600 കുട്ടികളിൽ നവമാധ്യമോപയോഗം സംബന്ധിച്ചു പഠനം നടത്തി. 32 ശതമാനം കുട്ടികൾ മണിക്കൂറുകളോളം നവമാധ്യമങ്ങളുമായി സല്ലപിക്കുന്നവരാണെന്നാണു കണ്ടെത്തിയത്. കുട്ടികളുടെ നവമാധ്യമ ഉപയോഗം ദുരുപയോഗമാകാതിരിക്കാനും ഗുണപ്രദമാക്കാനും എന്തു ചെയ്യാനാവും എന്നു നാം ഗൗരവപൂർവം ചിന്തിക്കേണ്ടതുണ്ട്.
ദൈനംദിന ആവശ്യങ്ങൾക്കുപോലും ഇന്റർനെറ്റും സോഷ്യൽ മീഡിയയുമൊക്കെ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചുവരുകയാണ്. ഓൺലൈൻ തട്ടിപ്പും വർധിക്കുന്നു. സഹായിക്കാൻ എത്തുന്നവർ എന്ന വ്യാജേനയാണു തട്ടിപ്പുകാർ അഭ്യസ്തവിദ്യരെപ്പോലും കബളിപ്പിക്കുന്നത്.
തട്ടിപ്പുകൾപോലെതന്നെ, അല്ലെങ്കിൽ കൂടുതൽ അടിയന്തരമായി, തടയപ്പെടേണ്ടതാണു നവമാധ്യമങ്ങളിലൂടെയുള്ള ദുഷ്പ്രചാരണങ്ങളും വ്യക്തിത്വഹത്യകളും. മറഞ്ഞിരുന്ന് ആക്രമിക്കുന്നവർ ഭീരുക്കളാണ്. സോഷ്യൽ മീഡിയയിൽ ഇത്തരം നിരവധി ഭീരുക്കളുണ്ട്. തങ്ങൾ ധീരന്മാരാണെന്ന് അവർ ഭാവിക്കും. സമൂഹത്തിനുവേണ്ടിയോ ദുർബലർക്കുവേണ്ടിയോ ഒക്കെയാണു തങ്ങൾ പോരാടുന്നതെന്നു പറയുന്ന അവരുടെ യഥാർഥ ലക്ഷ്യം സാവധാനമേ പുറത്തുവരൂ. അതിനകം അവർ വലിയ അപകടങ്ങളുണ്ടാക്കിയിരിക്കും. വ്യക്തികളെ മാത്രമല്ല, കുടുംബങ്ങളെയും ഇത്തരക്കാർ തകർക്കുന്നു. ആധികാരികമെന്നു തോന്നത്തക്കവിധത്തിൽ വിവരങ്ങൾ കുറിക്കുകയും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയുംചെയ്യുന്ന നവമാധ്യമ കുറ്റവാളികളെ കുടുക്കുവാനുള്ള സാങ്കേതികവിദ്യകളും നിയമങ്ങളും ഉണ്ടാകേണ്ടിയിരിക്കുന്നു.
വ്യക്തികളെ അപഹസിക്കാനും സമൂഹങ്ങളെ താറടിക്കാനും മാത്രമല്ല, ജനജീവിതം സ്തംഭിപ്പിക്കാൻപോലും ഈ മാധ്യമം ഉപയോഗിക്കപ്പെടുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ആർക്കും എന്തും ചെയ്യാം എന്ന അവസ്ഥയായിട്ടും സൈബർ നിയമങ്ങളും നിയന്ത്രണങ്ങളും കാര്യമായ രക്ഷയ്ക്കെത്തിയില്ല. നിരവധിപേരെ തേജോവധം ചെയ്യാനും നിരപരാധികളെ ദ്രോഹിക്കാനും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കപ്പെടുന്നു. ഡിജിറ്റൽ പരദൂഷണങ്ങൾക്കും അപവാദപ്രചാരണങ്ങൾക്കുമെതിരേ നിയമപരമായി എന്തു ചെയ്യാനാവും എന്നു പലർക്കും അറിഞ്ഞുകൂടാ. ദുരുപയോഗം പരിധിവിട്ടപ്പോൾ ചിലർ നിയമനടപടികൾ സ്വീകരിച്ചു. അങ്ങനെയൊരു കേസിൽ ഇപ്പോൾ കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നു.
വാട്സ്ആപ്പിലൂടെ ഹർത്താൽ ആഹ്വാനം നടത്തിയ ഒരാൾക്കാണു കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കാഷ്മീർ കത്വയിൽ ബാലിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചു കഴിഞ്ഞ ഏപ്രിൽ 16നു സംസ്ഥാനത്തു ഹർത്താൽ ആചരിക്കാൻ ചിലർ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തു. ഇതുമായി ബന്ധപ്പെട്ടു പോലീസ് മണ്ണാർക്കാട്ട് 47 പേർക്കെതിരേ കേസെടുത്തു. ഇതിൽ കുറ്റം സമ്മതിച്ച ഒരാൾക്കാണു മജിസ്ട്രേറ്റ് കോടതി 20,200 രൂപ പിഴ വിധിച്ചിരിക്കുന്നത്. മറ്റു 46 പേർക്കെതിരേ വിചാരണ നടന്നുവരുന്നു.
ഇക്കഴിഞ്ഞ പ്രളയകാലത്തു സമൂഹ മാധ്യമങ്ങൾ രക്ഷാപ്രവർത്തനത്തിലും പിന്നീടു ദുരിതാശ്വാസ പ്രവർത്തനത്തിലും വലിയ പങ്കു വഹിച്ചു. സോഷ്യൽ മീഡിയ വളരെ പ്രയോജനപ്രദമായി ഉപയോഗിക്കാനാവും എന്നതിന് ഉദാഹരണമായിരുന്നു അത്. പ്രളയത്തിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്തുന്നതിനും ചെന്നെത്താൻ പ്രയാസമുള്ള ദുരിതാശ്വാസകേന്ദ്രങ്ങളിൽ സഹായം എത്തിക്കുന്നതിനുമൊക്കെ സമൂഹമാധ്യമങ്ങൾ വളരെ സഹായിച്ചു. എന്നാൽ അവിടെയും ചിലർ ഈ മാധ്യമങ്ങളെ സമൂഹവിരുദ്ധമായി ഉപയോഗിച്ചു. രക്ഷാപ്രവർത്തകരെ വഴിതെറ്റിക്കാനും തെറ്റായ സ്ഥലത്ത് ഭക്ഷണസാധനങ്ങളും മറ്റും എത്തിക്കാനും വ്യാജ സമൂഹമാധ്യമ സന്ദേശങ്ങളിലൂടെ ചിലർ ശ്രമിച്ചു. ഇക്കൂട്ടർ എണ്ണത്തിൽ കുറവായിരുന്നെങ്കിലും ഇവർ വരുത്തിവച്ച ബുദ്ധിമുട്ടും നഷ്ടവും ചെറുതല്ല. പരിഭ്രാന്തി പരത്തുന്ന സന്ദേശങ്ങൾ അയച്ചും ചിലർ കുളം കലക്കി.
യുവജനങ്ങളുടെയും വിദ്യാർഥികളുടെയും ഇടയിൽ നവമാധ്യമ ഉപയോഗം വ്യാപകമാണ്. ഫേസ് ബുക്ക്, വാട്സ്ആപ്, ട്വിറ്റർ തുടങ്ങിയവ യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കപ്പെടുന്നു. മുതിർന്നവരും ധാരാളമുണ്ട് ഇതിൽ പങ്കുചേരുന്നവരായി. പലരും ഇവയ്ക്ക് അടിമകളായിത്തീർന്നിട്ടുണ്ട്. ഇ-ഗെയിം എന്നറിയപ്പെടുന്ന ഇലക്ട്രോണിക് ഗെയിമുകൾ നിരവധിയാണ്. അഡ്വഞ്ചർ, ആക്ഷൻ അഡ്വഞ്ചർ, റേസിംഗ്, പസിൽ, പാർട്ടി ഗെയിംസ് എന്നിവ ചിലതു മാത്രം. ഇവയിൽ പലതും കൊച്ചുകുട്ടികൾക്കുപോലും ലഭ്യമാണ്. ലളിതവും അപകടരഹിതവുമായവയിൽ തുടങ്ങിയ ചിലരെങ്കിലും ബ്ലൂ വെയിൽ പോലുള്ള സങ്കീർണവും അപകടകരവുമായ ഗെയിമുകളിൽ ചെന്നു ചാടിയിട്ടുണ്ട്.
പുതിയ കാര്യങ്ങൾ അറിയുന്നതിനും പഠിക്കുന്നതിനും നവമാധ്യമങ്ങൾ ഏറെ പ്രയോജനകരമാണ്. വിനോദത്തിനുവേണ്ടിയും ഇവ ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ നിയന്ത്രണമില്ലാതെ, വിവേകശൂന്യമായി ഇവ ഉപയോഗിച്ചാൽ വലിയ അപകടങ്ങളിലേക്കാവും എത്തുക.
നവമാധ്യമങ്ങളുടെ ഉപയോഗത്തിനു സമയം ക്രമപ്പെടുത്തുകയെങ്കിലും ചെയ്തില്ലെങ്കിൽ വിദ്യാർഥികൾക്ക് അവ ദോഷകരമാകും. ഏറെസമയം ഇ-ഗെയിമിനും നവമാധ്യമങ്ങൾക്കുമായി ചെലവഴിക്കുന്നതു പാഠ്യ-പാഠ്യേതര വിഷയങ്ങളിലുള്ള മികവിനെ സാരമായി ബാധിക്കും. തങ്ങളുടെ കൊച്ചു കുട്ടികൾ ഇ-ഗെയിമുകളിലും നവമാധ്യമ ഉപയോഗത്തിലും സമർഥരാണെന്ന് അഭിമാനിക്കുന്ന മാതാപിതാക്കൾ ഡിജിറ്റൽ ലോകത്തെവിടെയെല്ലാമാണു തങ്ങളുടെ കുട്ടികൾ സഞ്ചരിക്കുന്നതെന്നു പരിശോധിക്കുന്നതു നന്നായിരിക്കും.
ഇ-ഗെയിമുകളിലും മറ്റും വലിയ താത്പര്യം കാണിക്കുന്നവർ യാഥാർഥ്യവും ഫാന്റസിയും തമ്മിൽ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലെത്താം. ചില ഗെയിമുകൾ കഥാപാത്രങ്ങളോടു താദാത്മ്യപ്പെടാനുള്ള താത്പര്യം കൊച്ചുകുട്ടികളിലുണ്ടാക്കും. അത് അവരെ അപകടകരമായ പല സാഹസങ്ങളിലേക്കും നയിച്ചേക്കാം.
തൊടുപുഴ മൈലക്കൊന്പിലുള്ള സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ 1600 കുട്ടികളിൽ നവമാധ്യമോപയോഗം സംബന്ധിച്ചു പഠനം നടത്തി. 32 ശതമാനം കുട്ടികൾ മണിക്കൂറുകളോളം നവമാധ്യമങ്ങളുമായി സല്ലപിക്കുന്നവരാണെന്നാണു കണ്ടെത്തിയത്. കുട്ടികളുടെ നവമാധ്യമ ഉപയോഗം ദുരുപയോഗമാകാതിരിക്കാനും ഗുണപ്രദമാക്കാനും എന്തു ചെയ്യാനാവും എന്നു നാം ഗൗരവപൂർവം ചിന്തിക്കേണ്ടതുണ്ട്.
ദൈനംദിന ആവശ്യങ്ങൾക്കുപോലും ഇന്റർനെറ്റും സോഷ്യൽ മീഡിയയുമൊക്കെ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചുവരുകയാണ്. ഓൺലൈൻ തട്ടിപ്പും വർധിക്കുന്നു. സഹായിക്കാൻ എത്തുന്നവർ എന്ന വ്യാജേനയാണു തട്ടിപ്പുകാർ അഭ്യസ്തവിദ്യരെപ്പോലും കബളിപ്പിക്കുന്നത്.
തട്ടിപ്പുകൾപോലെതന്നെ, അല്ലെങ്കിൽ കൂടുതൽ അടിയന്തരമായി, തടയപ്പെടേണ്ടതാണു നവമാധ്യമങ്ങളിലൂടെയുള്ള ദുഷ്പ്രചാരണങ്ങളും വ്യക്തിത്വഹത്യകളും. മറഞ്ഞിരുന്ന് ആക്രമിക്കുന്നവർ ഭീരുക്കളാണ്. സോഷ്യൽ മീഡിയയിൽ ഇത്തരം നിരവധി ഭീരുക്കളുണ്ട്. തങ്ങൾ ധീരന്മാരാണെന്ന് അവർ ഭാവിക്കും. സമൂഹത്തിനുവേണ്ടിയോ ദുർബലർക്കുവേണ്ടിയോ ഒക്കെയാണു തങ്ങൾ പോരാടുന്നതെന്നു പറയുന്ന അവരുടെ യഥാർഥ ലക്ഷ്യം സാവധാനമേ പുറത്തുവരൂ. അതിനകം അവർ വലിയ അപകടങ്ങളുണ്ടാക്കിയിരിക്കും. വ്യക്തികളെ മാത്രമല്ല, കുടുംബങ്ങളെയും ഇത്തരക്കാർ തകർക്കുന്നു. ആധികാരികമെന്നു തോന്നത്തക്കവിധത്തിൽ വിവരങ്ങൾ കുറിക്കുകയും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയുംചെയ്യുന്ന നവമാധ്യമ കുറ്റവാളികളെ കുടുക്കുവാനുള്ള സാങ്കേതികവിദ്യകളും നിയമങ്ങളും ഉണ്ടാകേണ്ടിയിരിക്കുന്നു.