ബുവേനോസ് ആരീസ്: യൂത്ത് ഒളിന്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ ബാഡ്മിന്റണ്‍ താരം ലക്ഷ്യസെൻ ആണ്‍കുട്ടികളുടെ സിംഗിൾസ് സെമിയിൽ. ക്വാർട്ടറിൽ ഇന്തോനേഷ്യയുടെ ലിയൊനാർഡോ ഇമ്മാനുവൽ റംബെയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് ലക്ഷ്യസെൻ അവസാന നാലിൽ ഇടംപിടിച്ചത്. സ്കോർ: 21-17, 21-19. ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനത്ത് എത്തിയാണ് ലക്ഷ്യസെൻ ക്വാർട്ടറിൽ കടന്നത്. എഫിൽ മൂന്ന് കളികളിൽ മൂന്ന് ജയവും ഇന്ത്യൻ താരം സ്വന്തമാക്കിയിരുന്നു.
അതേസമയം, പെണ്‍കുട്ടികളുടെ ടേബിൾ ടെന്നീസ് വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യയുടെ അർച്ചന കാമത്ത് പരാജയപ്പെട്ടു. ഇതോടെ മെഡൽ നേടാമെന്ന ഇന്ത്യൻ സ്വപ്നം പൂവണിഞ്ഞില്ല. 1-4നായിരുന്നു അർച്ചന എതിരാളിക്കുമുന്നിൽ കീഴടങ്ങിയത്. മൂന്ന് സ്വർണവും മൂന്ന് വെള്ളിയും ഇന്ത്യൻ താരങ്ങൾ ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്.
അതേസമയം, പെണ്‍കുട്ടികളുടെ ടേബിൾ ടെന്നീസ് വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യയുടെ അർച്ചന കാമത്ത് പരാജയപ്പെട്ടു. ഇതോടെ മെഡൽ നേടാമെന്ന ഇന്ത്യൻ സ്വപ്നം പൂവണിഞ്ഞില്ല. 1-4നായിരുന്നു അർച്ചന എതിരാളിക്കുമുന്നിൽ കീഴടങ്ങിയത്. മൂന്ന് സ്വർണവും മൂന്ന് വെള്ളിയും ഇന്ത്യൻ താരങ്ങൾ ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്.