ശിക്കാരികളുടെ ക്രൂരമായ വിനോദൗത്സുക്യത്തോടെ ചില മാധ്യമങ്ങൾ നടത്തുന്ന വേട്ടയെക്കുറിച്ചു ദീപിക ഇക്കഴിഞ്ഞ ദിവസങ്ങളിൽ സുദീർഘമായ ചർച്ച നടത്തി. സമൂഹത്തിന്റെ സർവതോമുഖമായ പുരോഗതിക്കുവേണ്ടി നിസ്വാർഥസേവനം നടത്തുന്ന ഒരു വിഭാഗത്തെ, ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ താറടിക്കാനും അവർക്കെതിരേ അസത്യപ്രചാരണം നടത്താനും ഉള്ള ശ്രമം സകല പരിധികളും ലംഘിച്ചപ്പോഴാണ് ഇത്തരമൊരു ചർച്ചയ്ക്കു ഞങ്ങൾ തീരുമാനിച്ചത്. കുറ്റം ചെയ്ത ആരെയെങ്കിലും വെള്ളപൂശാനോ നിരപരാധികളായ ആരെയെങ്കിലും അപകീർത്തിപ്പെടുത്താനോ ഉദ്ദേശിച്ചായിരുന്നില്ല ആ ലേഖന പരന്പര. ദൃശ്യ,അച്ചടി,സമൂഹ മാധ്യമങ്ങൾ ചില സമീപകാല സംഭവങ്ങളെ കൈകാര്യം ചെയ്ത രീതിയും അതിൽ പ്രകടമായ നീതിരാഹിത്യവും പക്ഷപാതവുമാണ് ഈ പരന്പരയ്ക്കു പ്രേരകമായത്.
സത്യം അറിയാനും നീതി പുലരാനും ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ആളുകൾ സമൂഹത്തിലുണ്ട്. അസത്യങ്ങൾ നിരന്തരം വിളിച്ചുപറഞ്ഞ് അവയെ സത്യങ്ങളാക്കാൻ ബദ്ധപ്പെടുന്ന മാധ്യമങ്ങളുടെ വായാടിത്തത്തിനു മുന്നിൽ അന്ധാളിച്ചു നിൽക്കുകയാണവർ. ഈ സാഹചര്യത്തിൽ, പക്വവും സമചിത്തതയോടുകൂടിയതുമായ പരിചിന്തനങ്ങൾ നടത്തുന്ന സമൂഹത്തിലെ ധാരാളം പേർ "മാധ്യമവേട്ട-കാണാപ്പുറങ്ങൾ' എന്ന പരന്പരയോടു പ്രതികരിച്ചു.
കത്തോലിക്കാ സഭയ്ക്കെതിരേ ആസൂത്രിതമായ ദുഷ്പ്രചാരണങ്ങൾ ഏറിയിരിക്കുന്ന കാലമാണിത്. സഭയിലുള്ള വിശ്വാസം തകർക്കാനും വിശ്വാസികളെ ചിതറിക്കാനും അവരിൽ ആശയക്കുഴപ്പവും സംഘർഷവും വളർത്താനും സാംസ്കാരികവേദികളിലൂടെയും വാർത്താ വിനോദ മാധ്യമങ്ങളിലൂടെയും ശ്രമം നടക്കുന്നു. പുരോഗമനം വാക്കുകളിൽ മാത്രം കൊണ്ടുനടക്കുന്ന സങ്കുചിത മനസ്കർ മാധ്യമപ്രവർത്തകരുടെയും സാംസ്കാരിക പ്രവർത്തകരുടെയും വേഷത്തിൽ എത്തി സ്വീകാര്യത നേടുന്നു. അവർ നിഷ്കളങ്കരും സാധാരണക്കാരുമായ ആളുകളുടെ ഇടയിലേക്കു കയറിച്ചെന്ന് അവരുടെ രക്ഷകരും പരിപാലകരുമായി ഭാവിക്കുന്നു. മാവോയിസ്റ്റുകളും ഇടതു തീവ്രവാദികളും പോലും രക്ഷകരുടെ മുഖംമൂടിയണിഞ്ഞു രംഗത്തുണ്ട്. പ്രതിലോമ ശക്തികളും മനഃപൂർവം കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരും സമൂഹത്തിൽ സജീവമാകുന്പോൾ സർക്കാർ അതു കണ്ടില്ലെന്നു നടിക്കരുത്. ഇതിനെതിരേ നടപടിയുണ്ടായില്ലെങ്കിൽ അവരുണ്ടാക്കുന്ന കുഴപ്പങ്ങൾ വളരെ സങ്കീർണമായിത്തീരും, സമൂഹത്തിൽ വലിയ അപകടങ്ങൾ വരുത്തിവയ്ക്കും.
വാർത്താമാധ്യമങ്ങൾ പകർന്നു നൽകുന്നവയ്ക്കെല്ലാം ജനങ്ങൾ വലിയ വിശ്വാസ്യത കല്പിച്ചിരുന്നു. ഉത്തരവാദിത്വപൂർണമായ മാധ്യമപ്രവർത്തനത്തിന്റെ മഹത്തായ പാരന്പര്യമാണ് ആ വിശ്വാസ്യതയുടെ അടിസ്ഥാനം. എന്നാൽ മാധ്യമങ്ങൾ മത്സരാധിഷ്ഠിത മാധ്യമപ്രവർത്തനത്തിലേക്കു വഴി തിരിഞ്ഞതോടെ വാർത്തകളുടെയും വിശകലനങ്ങളുടെയും വഴി തെറ്റി. ദൃശ്യമാധ്യമങ്ങളാണു മാധ്യമരംഗത്തു കടുത്ത മത്സരത്തിനു വഴിതെളിച്ചത്. മറ്റൊരു മാധ്യമത്തേക്കാൾ ഒരു പ്രേക്ഷകനെയോ വായനക്കാരനെയോ കൂടുതലായി നേടാൻ എന്തും കാണിക്കുകയെന്ന രീതി നിലവിൽ വന്നു. ബ്രേക്കിംഗ് ന്യൂസുകൾക്കും എക്സ്ക്ലൂസീവുകൾക്കും വേണ്ടിയുള്ള പരക്കംപാച്ചിൽ മാധ്യമരംഗത്തുണ്ടാക്കിയിരിക്കുന്ന അധഃപതനം നിസാരമല്ല. പരക്കംപാച്ചിലിൽ ചിലർ ചെളിക്കുണ്ടുകളിൽ വീണു. മാധ്യമ മത്സരത്തിന്റെ ഇരകളായി പ്രേക്ഷകരും വായനക്കാരും മാറി. വാർത്തകളെന്ന ശീർഷകത്തിൽ, കഴന്പില്ലാത്ത വിമർശനവും അടിസ്ഥാനമില്ലാത്ത കുറ്റാരോപണവും പതിവായി. സത്യവും നീതിയുമൊക്ക തകർന്നുവീഴുന്നത് അധികമാർക്കും പ്രശ്നമല്ലാതായി.
മുൻവിധികളും ഗൂഢലക്ഷ്യങ്ങളും സത്യത്തെ തമസ്കരിക്കുന്നു. നീതി നിർവഹണത്തെപ്പോലും സ്വാധീനിക്കുന്ന വിധത്തിലായിത്തീർന്നിരിക്കുന്നു ഈ പ്രക്രിയ. നീതിയുടെ വിജയമല്ല, തങ്ങളുടെ മാധ്യമത്തിന്റെ കച്ചവട താത്പര്യങ്ങളുടെ വിജയമാണു പലരും ലക്ഷ്യമിടുന്നത്. ഇതെല്ലാം അതിരുവിടുന്പോഴും സമൂഹത്തിലെ നല്ലൊരു വിഭാഗം ജനങ്ങൾ മൗനം പാലിച്ചു.
മാധ്യമ വിചാരണയിൽ പങ്കാളികളാകാൻ നിരപരാധികളെയും സമൂഹത്തിൽ ഉത്തരവാദപ്പെട്ട സ്ഥാനം വഹിക്കുന്നവരെയും വലിച്ചിഴച്ചുകൊണ്ടുവന്നതിന്റെ പിന്നിലും ഗൂഢോദ്ദേശ്യങ്ങളുണ്ടാവും. ചില വ്യക്തികളെ തേജോവധം ചെയ്താൽ അവർ പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തെ അപകീർത്തിപ്പെടുത്താമെന്ന കണക്കുകൂട്ടൽ വ്യക്തമാണ്. വേട്ടക്കാർക്കു വടി വെട്ടിക്കൊടുത്തവരും കത്തി മൂർച്ചപ്പെടുത്തിക്കൊടുത്തവരുമുണ്ട്.
സമൂഹ മാധ്യമങ്ങളാണ് ഈയിടെ ഏറ്റവും ക്രൂരമായ വേട്ട നടത്തിയത്. ആർക്കും ആരെയും എന്തും പറയാമെന്ന സ്ഥിതിയിലാണു സമൂഹമാധ്യമങ്ങൾ. കള്ളക്കഥകൾ നിരത്തി വസ്തുതകളെ വെല്ലുവിളിച്ചു. സത്യവും നീതിയുമൊക്കെ മാറിനിന്നു. ഈ മാലിന്യങ്ങൾക്കും വിഷങ്ങൾക്കുമെതിരേ പ്രതികരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനു വേദി കിട്ടിയെന്നുവരില്ല. ഏകപക്ഷീയമായ നിലപാടു സ്വീകരിക്കുന്ന മറ്റു മാധ്യമങ്ങൾ ഇത്തരം പ്രതികരണങ്ങൾക്കെതിരേ മുഖം തിരിക്കുകയും ചെയ്തു.
മാധ്യമവേട്ടയെക്കുറിച്ചുള്ള പരന്പരയ്ക്കു ലഭിച്ച നിരവധിയായ കത്തുകളിൽ ചിലതു കഴിഞ്ഞ ദിവസം ദീപിക പ്രസിദ്ധീകരിച്ചിരുന്നു. തങ്ങൾക്കു പറയാനുള്ളതു തുറന്നുപറയാൻ വേദി കാത്തിരിക്കുകയായിരുന്നു ധാരാളം പേർ.
ചില വാർത്താചാനലുകളിലെ "വൾഗർ’ ഇനങ്ങളോടുള്ള പ്രേക്ഷകരുടെ അതൃപ്തി വർധിച്ചിട്ടും ആ മാധ്യമങ്ങൾ അതൊന്നും പ്രശ്നമാക്കിയില്ല. വാർത്താ ചാനലുകൾ എന്റർടെയ്ൻമെന്റ് ചാനലുകളുടെ റോൾ ഏറ്റെടുത്തു. വിഷലിപ്തമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതു സംസ്ഥാനത്തിന്റെ സാംസ്കാരികാന്തരീക്ഷത്തെപ്പോലും സ്വാധീനിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങളും മറ്റും ചിത്രീകരിക്കുന്ന സീരിയലുകൾക്കു വീടുകളിൽ വിലക്കേർപ്പെടുത്തിയതുപോലെ ചില വാർത്താധിഷ്ഠിത ചർച്ചകൾക്കു പല കുടുംബങ്ങളും വിലക്കേർപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. ഇത്തരം പരിപാടികളാണു തങ്ങളുടെ റേറ്റിംഗ് കുറയ്ക്കുന്നതെന്നു മാധ്യമങ്ങൾ തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ട്. വസ്തുതകൾപോലും എത്രമാത്രം പക്ഷപാതപരമായാണു ചിലർ അവതരിപ്പിക്കുന്നതെന്നു ജനം മനസിലാക്കുന്നു.
കേരളത്തിലെ ജനങ്ങൾ പൊതുവേ ധാർമികബോധമുള്ളവരും അക്ഷരങ്ങളെ സ്നേഹിക്കുന്നവരുമാണ്. ധാർമികതയുടെ അക്ഷരമാധ്യമമായി ദീപിക എന്നും പരിലസിക്കണമെന്നാഗ്രഹിക്കുന്നവർ ഇവിടെ അനേകമുണ്ട്. മാധ്യമങ്ങളും നവമാധ്യമങ്ങളും ദുരുപയോഗിക്കുന്നവർക്കു ദീപിക ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ തീർത്തും അരുചികരമായിരിക്കാം. എന്നാൽ, അനീതിക്കും അധർമത്തിനുമെതിരേയുള്ള പോരാട്ടം ദീപിക അക്ഷീണം തുടരുകതന്നെ ചെയ്യും.
സത്യം അറിയാനും നീതി പുലരാനും ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ആളുകൾ സമൂഹത്തിലുണ്ട്. അസത്യങ്ങൾ നിരന്തരം വിളിച്ചുപറഞ്ഞ് അവയെ സത്യങ്ങളാക്കാൻ ബദ്ധപ്പെടുന്ന മാധ്യമങ്ങളുടെ വായാടിത്തത്തിനു മുന്നിൽ അന്ധാളിച്ചു നിൽക്കുകയാണവർ. ഈ സാഹചര്യത്തിൽ, പക്വവും സമചിത്തതയോടുകൂടിയതുമായ പരിചിന്തനങ്ങൾ നടത്തുന്ന സമൂഹത്തിലെ ധാരാളം പേർ "മാധ്യമവേട്ട-കാണാപ്പുറങ്ങൾ' എന്ന പരന്പരയോടു പ്രതികരിച്ചു.
കത്തോലിക്കാ സഭയ്ക്കെതിരേ ആസൂത്രിതമായ ദുഷ്പ്രചാരണങ്ങൾ ഏറിയിരിക്കുന്ന കാലമാണിത്. സഭയിലുള്ള വിശ്വാസം തകർക്കാനും വിശ്വാസികളെ ചിതറിക്കാനും അവരിൽ ആശയക്കുഴപ്പവും സംഘർഷവും വളർത്താനും സാംസ്കാരികവേദികളിലൂടെയും വാർത്താ വിനോദ മാധ്യമങ്ങളിലൂടെയും ശ്രമം നടക്കുന്നു. പുരോഗമനം വാക്കുകളിൽ മാത്രം കൊണ്ടുനടക്കുന്ന സങ്കുചിത മനസ്കർ മാധ്യമപ്രവർത്തകരുടെയും സാംസ്കാരിക പ്രവർത്തകരുടെയും വേഷത്തിൽ എത്തി സ്വീകാര്യത നേടുന്നു. അവർ നിഷ്കളങ്കരും സാധാരണക്കാരുമായ ആളുകളുടെ ഇടയിലേക്കു കയറിച്ചെന്ന് അവരുടെ രക്ഷകരും പരിപാലകരുമായി ഭാവിക്കുന്നു. മാവോയിസ്റ്റുകളും ഇടതു തീവ്രവാദികളും പോലും രക്ഷകരുടെ മുഖംമൂടിയണിഞ്ഞു രംഗത്തുണ്ട്. പ്രതിലോമ ശക്തികളും മനഃപൂർവം കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരും സമൂഹത്തിൽ സജീവമാകുന്പോൾ സർക്കാർ അതു കണ്ടില്ലെന്നു നടിക്കരുത്. ഇതിനെതിരേ നടപടിയുണ്ടായില്ലെങ്കിൽ അവരുണ്ടാക്കുന്ന കുഴപ്പങ്ങൾ വളരെ സങ്കീർണമായിത്തീരും, സമൂഹത്തിൽ വലിയ അപകടങ്ങൾ വരുത്തിവയ്ക്കും.
വാർത്താമാധ്യമങ്ങൾ പകർന്നു നൽകുന്നവയ്ക്കെല്ലാം ജനങ്ങൾ വലിയ വിശ്വാസ്യത കല്പിച്ചിരുന്നു. ഉത്തരവാദിത്വപൂർണമായ മാധ്യമപ്രവർത്തനത്തിന്റെ മഹത്തായ പാരന്പര്യമാണ് ആ വിശ്വാസ്യതയുടെ അടിസ്ഥാനം. എന്നാൽ മാധ്യമങ്ങൾ മത്സരാധിഷ്ഠിത മാധ്യമപ്രവർത്തനത്തിലേക്കു വഴി തിരിഞ്ഞതോടെ വാർത്തകളുടെയും വിശകലനങ്ങളുടെയും വഴി തെറ്റി. ദൃശ്യമാധ്യമങ്ങളാണു മാധ്യമരംഗത്തു കടുത്ത മത്സരത്തിനു വഴിതെളിച്ചത്. മറ്റൊരു മാധ്യമത്തേക്കാൾ ഒരു പ്രേക്ഷകനെയോ വായനക്കാരനെയോ കൂടുതലായി നേടാൻ എന്തും കാണിക്കുകയെന്ന രീതി നിലവിൽ വന്നു. ബ്രേക്കിംഗ് ന്യൂസുകൾക്കും എക്സ്ക്ലൂസീവുകൾക്കും വേണ്ടിയുള്ള പരക്കംപാച്ചിൽ മാധ്യമരംഗത്തുണ്ടാക്കിയിരിക്കുന്ന അധഃപതനം നിസാരമല്ല. പരക്കംപാച്ചിലിൽ ചിലർ ചെളിക്കുണ്ടുകളിൽ വീണു. മാധ്യമ മത്സരത്തിന്റെ ഇരകളായി പ്രേക്ഷകരും വായനക്കാരും മാറി. വാർത്തകളെന്ന ശീർഷകത്തിൽ, കഴന്പില്ലാത്ത വിമർശനവും അടിസ്ഥാനമില്ലാത്ത കുറ്റാരോപണവും പതിവായി. സത്യവും നീതിയുമൊക്ക തകർന്നുവീഴുന്നത് അധികമാർക്കും പ്രശ്നമല്ലാതായി.
മുൻവിധികളും ഗൂഢലക്ഷ്യങ്ങളും സത്യത്തെ തമസ്കരിക്കുന്നു. നീതി നിർവഹണത്തെപ്പോലും സ്വാധീനിക്കുന്ന വിധത്തിലായിത്തീർന്നിരിക്കുന്നു ഈ പ്രക്രിയ. നീതിയുടെ വിജയമല്ല, തങ്ങളുടെ മാധ്യമത്തിന്റെ കച്ചവട താത്പര്യങ്ങളുടെ വിജയമാണു പലരും ലക്ഷ്യമിടുന്നത്. ഇതെല്ലാം അതിരുവിടുന്പോഴും സമൂഹത്തിലെ നല്ലൊരു വിഭാഗം ജനങ്ങൾ മൗനം പാലിച്ചു.
മാധ്യമ വിചാരണയിൽ പങ്കാളികളാകാൻ നിരപരാധികളെയും സമൂഹത്തിൽ ഉത്തരവാദപ്പെട്ട സ്ഥാനം വഹിക്കുന്നവരെയും വലിച്ചിഴച്ചുകൊണ്ടുവന്നതിന്റെ പിന്നിലും ഗൂഢോദ്ദേശ്യങ്ങളുണ്ടാവും. ചില വ്യക്തികളെ തേജോവധം ചെയ്താൽ അവർ പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തെ അപകീർത്തിപ്പെടുത്താമെന്ന കണക്കുകൂട്ടൽ വ്യക്തമാണ്. വേട്ടക്കാർക്കു വടി വെട്ടിക്കൊടുത്തവരും കത്തി മൂർച്ചപ്പെടുത്തിക്കൊടുത്തവരുമുണ്ട്.
സമൂഹ മാധ്യമങ്ങളാണ് ഈയിടെ ഏറ്റവും ക്രൂരമായ വേട്ട നടത്തിയത്. ആർക്കും ആരെയും എന്തും പറയാമെന്ന സ്ഥിതിയിലാണു സമൂഹമാധ്യമങ്ങൾ. കള്ളക്കഥകൾ നിരത്തി വസ്തുതകളെ വെല്ലുവിളിച്ചു. സത്യവും നീതിയുമൊക്കെ മാറിനിന്നു. ഈ മാലിന്യങ്ങൾക്കും വിഷങ്ങൾക്കുമെതിരേ പ്രതികരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനു വേദി കിട്ടിയെന്നുവരില്ല. ഏകപക്ഷീയമായ നിലപാടു സ്വീകരിക്കുന്ന മറ്റു മാധ്യമങ്ങൾ ഇത്തരം പ്രതികരണങ്ങൾക്കെതിരേ മുഖം തിരിക്കുകയും ചെയ്തു.
മാധ്യമവേട്ടയെക്കുറിച്ചുള്ള പരന്പരയ്ക്കു ലഭിച്ച നിരവധിയായ കത്തുകളിൽ ചിലതു കഴിഞ്ഞ ദിവസം ദീപിക പ്രസിദ്ധീകരിച്ചിരുന്നു. തങ്ങൾക്കു പറയാനുള്ളതു തുറന്നുപറയാൻ വേദി കാത്തിരിക്കുകയായിരുന്നു ധാരാളം പേർ.
ചില വാർത്താചാനലുകളിലെ "വൾഗർ’ ഇനങ്ങളോടുള്ള പ്രേക്ഷകരുടെ അതൃപ്തി വർധിച്ചിട്ടും ആ മാധ്യമങ്ങൾ അതൊന്നും പ്രശ്നമാക്കിയില്ല. വാർത്താ ചാനലുകൾ എന്റർടെയ്ൻമെന്റ് ചാനലുകളുടെ റോൾ ഏറ്റെടുത്തു. വിഷലിപ്തമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതു സംസ്ഥാനത്തിന്റെ സാംസ്കാരികാന്തരീക്ഷത്തെപ്പോലും സ്വാധീനിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങളും മറ്റും ചിത്രീകരിക്കുന്ന സീരിയലുകൾക്കു വീടുകളിൽ വിലക്കേർപ്പെടുത്തിയതുപോലെ ചില വാർത്താധിഷ്ഠിത ചർച്ചകൾക്കു പല കുടുംബങ്ങളും വിലക്കേർപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. ഇത്തരം പരിപാടികളാണു തങ്ങളുടെ റേറ്റിംഗ് കുറയ്ക്കുന്നതെന്നു മാധ്യമങ്ങൾ തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ട്. വസ്തുതകൾപോലും എത്രമാത്രം പക്ഷപാതപരമായാണു ചിലർ അവതരിപ്പിക്കുന്നതെന്നു ജനം മനസിലാക്കുന്നു.
കേരളത്തിലെ ജനങ്ങൾ പൊതുവേ ധാർമികബോധമുള്ളവരും അക്ഷരങ്ങളെ സ്നേഹിക്കുന്നവരുമാണ്. ധാർമികതയുടെ അക്ഷരമാധ്യമമായി ദീപിക എന്നും പരിലസിക്കണമെന്നാഗ്രഹിക്കുന്നവർ ഇവിടെ അനേകമുണ്ട്. മാധ്യമങ്ങളും നവമാധ്യമങ്ങളും ദുരുപയോഗിക്കുന്നവർക്കു ദീപിക ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ തീർത്തും അരുചികരമായിരിക്കാം. എന്നാൽ, അനീതിക്കും അധർമത്തിനുമെതിരേയുള്ള പോരാട്ടം ദീപിക അക്ഷീണം തുടരുകതന്നെ ചെയ്യും.