പൂന: 52-ാം ഏഷ്യൻ ബോഡി ബിൽഡിംഗ് ആൻഡ് ഫിസിക് (ശരീര സൗന്ദര്യ മത്സരം) ചാന്പ്യൻഷിപ്പിന് ഇന്ന് പൂന ബാലെവാഡിയിലെ ശിവഛത്രപതി സ്പോർട്സ് കോംപ്ലക്സിൽ തുടക്കമാകും. 28 രാജ്യങ്ങളിൽ നിന്നുള്ള നൂറിൽപരം പുരുഷ - വനിതാ താരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കും. ചാന്പ്യൻഷിപ്പ് ഏഴിന് സമാപിക്കും.
ജൂണിയർ, സീനിയർ, മാസ്റ്റേഴ്സ്, വനിത, മിക്സഡ് പെയർ, ഭിന്നശേഷി എന്നിങ്ങനെ 19 വിഭാഗങ്ങളിലായി 51 മത്സരയിനങ്ങളാണുള്ളത്. സുനിത് ജാദവ്, യതീന്ദർ സിംഗ്, സരിതാ ദേവി, മമതാ ദേവി, സഞ്ജന ദയക് തുടങ്ങിയവരാണ് ഇന്ത്യൻ പ്രതീക്ഷകൾ കേരളത്തിൽ നിന്ന് ഓഷോ ജിമ്മി, മുഹമ്മദ് ഷെരീഫ്, ഷീനു ചൊവ്വ തുടങ്ങിയവരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ലോക ബോഡി ബിൽഡിംഗ് ഫെഡറേഷൻ സെക്രട്ടറി ജനറലും ഏഷ്യൻ പ്രസിഡന്റുമായ ദതുക് പോൾ ച്വാ, ഏഷ്യൻ സെക്രട്ടറി ജനറൽ സുഗ്രി, സുപ്രവരിക്കൾ, ഡബ്ല്യുബിപിഎഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ക്രിസ്റ്റീനകാം, ഐബിബിഎഫ് ജനറൽ സെക്രട്ടറി ചേതൻ പതാരെ എന്നിവർ പത്രസമ്മേളത്തിൽ പങ്കെടുത്തു.
ജൂണിയർ, സീനിയർ, മാസ്റ്റേഴ്സ്, വനിത, മിക്സഡ് പെയർ, ഭിന്നശേഷി എന്നിങ്ങനെ 19 വിഭാഗങ്ങളിലായി 51 മത്സരയിനങ്ങളാണുള്ളത്. സുനിത് ജാദവ്, യതീന്ദർ സിംഗ്, സരിതാ ദേവി, മമതാ ദേവി, സഞ്ജന ദയക് തുടങ്ങിയവരാണ് ഇന്ത്യൻ പ്രതീക്ഷകൾ കേരളത്തിൽ നിന്ന് ഓഷോ ജിമ്മി, മുഹമ്മദ് ഷെരീഫ്, ഷീനു ചൊവ്വ തുടങ്ങിയവരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ലോക ബോഡി ബിൽഡിംഗ് ഫെഡറേഷൻ സെക്രട്ടറി ജനറലും ഏഷ്യൻ പ്രസിഡന്റുമായ ദതുക് പോൾ ച്വാ, ഏഷ്യൻ സെക്രട്ടറി ജനറൽ സുഗ്രി, സുപ്രവരിക്കൾ, ഡബ്ല്യുബിപിഎഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ക്രിസ്റ്റീനകാം, ഐബിബിഎഫ് ജനറൽ സെക്രട്ടറി ചേതൻ പതാരെ എന്നിവർ പത്രസമ്മേളത്തിൽ പങ്കെടുത്തു.