കേരളത്തിന്റെ പുനർനിർമാണത്തിനുള്ള ഊർജിത ശ്രമങ്ങൾ നടന്നുവരുകയാണ്. സംസ്ഥാനത്തെ ആയിരത്തിലേറെ വില്ലേജുകളാണു പ്രളയബാധിതമായി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രളയത്തിന്റെ അതികഠിനമായ ആഘാതത്തിൽനിന്നു സംസ്ഥാനത്തിനു കരകയറണം. പ്രളയം കുറെ പരിസര മാലിന്യങ്ങൾ ഒഴുക്കിക്കളഞ്ഞിട്ടുണ്ടെങ്കിലും പലേടത്തും വൻതോതിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി. പ്ലാസ്റ്റിക് മാലിന്യങ്ങളാണ് അതിലേറെയും. ഏറെ അപകടകരമാണവ. മാലിന്യ നിർമാർജനത്തിലൂടെ ശുചിത്വം ഉറപ്പാക്കുന്നതിനു മുന്തിയ പ്രാധാന്യം നൽകണം. പ്രളയശേഷം എലിപ്പനി പോലുള്ള വ്യാധികൾ പടർന്നതിനു പ്രധാന കാരണം ശുചിത്വത്തിന്റെ കുറവുതന്നെ.
ടൂറിസം വികസിക്കണമെങ്കിൽ പരിസരശുചീകരണം അത്യാവശ്യമാണ്. പകർച്ചവ്യാധി സാധ്യതയുള്ളൊരു സ്ഥലത്തേക്ക് എത്ര സഞ്ചാരികൾ എത്തും? വഴിവക്കിൽ മാലിന്യങ്ങൾ കൂടിക്കിടക്കുന്നതു കാണുന്ന വിനോദസഞ്ചാരി തിരികെ സ്വന്തം നാട്ടിൽ ചെന്നാൽ കേരളത്തെക്കുറിച്ച് എന്താവും അവിടെയുള്ളവരോടു പറയുക? ടുറിസ്റ്റുകളോടുള്ള പെരുമാറ്റത്തിലെ മര്യാദയും പ്രധാനം തന്നെ. പക്ഷേ, സഞ്ചാരികൾക്കു വൃത്തിയുള്ള അന്തരീക്ഷവും ചുറ്റുപാടുകളും ഏറ്റവും പ്രധാനമാണ്.
പ്രളയം കേരളത്തിന്റെ ടൂറിസം മേഖലയിൽ കനത്ത നഷ്ടമുണ്ടാക്കി. അതിൽനിന്നു തിരിച്ചുകയറാൻ നാം ശ്രമിക്കുന്നുണ്ട്. കേരള ട്രാവൽ മാർട്ട് അത്തരമൊരു ശ്രമമായിരുന്നു. കൊച്ചിയിൽ നടന്ന ട്രാവൽ മാർട്ടിൽ 66 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണു പങ്കെടുത്തത്. പുതിയ ബിസിനസ് പങ്കാളികളെയും ടൂർ ഓപ്പറേറ്റർമാരെയും തേടി അമേരിക്കയിൽനിന്നും യൂറോപ്പിൽനിന്നും പ്രതിനിധികളെത്തി. കേരളത്തിൽനിന്നു ഹോട്ടൽ, ഹോം സ്റ്റേ, ഹൗസ്ബോട്ട്, ആയുർവേദ റിസോർട്ട് തുടങ്ങി പല രംഗങ്ങളിൽ പ്രവർത്തിക്കുന്നവരും രണ്ടു ദിവസത്തെ മാർട്ടിൽ പങ്കെടുത്തു. ഈ മേള സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്കു 34,000 കോടി രൂപയുടെ വരുമാനവും 25 ലക്ഷം തൊഴിൽദിനങ്ങളും സൃഷ്ടിക്കുമെന്നാണു കണക്കുകൂട്ടൽ. ഈ ലക്ഷ്യം സാധ്യമാകണമെങ്കിൽ നാം പല അടിസ്ഥാന കാര്യങ്ങളും ചെയ്യേണ്ടിയിരിക്കുന്നു. അതിൽ പ്രധാനമാണു ശുചിത്വപാലനവും പ്ലാസ്റ്റിക്കിനെതിരേയുള്ള പോരാട്ടവും.
കഴിഞ്ഞ വർഷം 1.46 കോടി ആഭ്യന്തര വിനോദസഞ്ചാരികളും 11 ലക്ഷം വിദേശസഞ്ചാരികളും കേരളത്തിൽ എത്തി. 33,000 കോടി രൂപയുടെ വരുമാനമാണ് ഈ മേഖല സംസ്ഥാനത്തിനു നല്കിയത്. ഇത്തവണയും ആ നിരക്കു നിലനിർത്താനാണു ശ്രമം. ജലമേളകളും മറ്റും ഉപേക്ഷിച്ചതുമൂലം പല വിനോദസഞ്ചാര പാക്കേജുകളും റദ്ദായിട്ടുണ്ട്. അതൊക്കെ തിരിച്ചുപിടിക്കുക അത്ര എളുപ്പമല്ല.
പ്ലാസ്റ്റിക് വിപത്തിനെക്കുറിച്ച് ഇപ്പോൾ മിക്കവരും ബോധവാന്മാരാണ്. പക്ഷേ, പ്രളയത്തോടെ പല നദീതടങ്ങളിലും വൻതോതിലാണു പ്ലാസ്റ്റിക് മാലിന്യങ്ങൾ വന്നടിഞ്ഞത്. അവയെല്ലാം ഇനിയും നിർമാർജനം ചെയ്തിട്ടില്ല. ചില സ്ഥലങ്ങളിൽ റെസിഡന്റ്സ് അസോസിയേഷനുകൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നതു വളരെ നല്ല കാര്യംതന്നെ. "നോ ടു പ്ലാസ്റ്റിക്'പദ്ധതിക്ക് ആവേശകരമായ പ്രതികരണം ലഭിക്കുന്നുമുണ്ട്. എന്നാൽ, ഇതെല്ലാം പ്രാദേശികമായി ഒതുങ്ങിപ്പോകരുത്. ശുചിത്വത്തെക്കുറിച്ചു വാചകമടിച്ചതുകൊണ്ടായില്ല, അതു പ്രാവർത്തികമാക്കണം. നദികളിലും പുഴകളിലും മാത്രമല്ല, കടലിലേക്കും പ്ലാസ്റ്റിക് മാലിന്യങ്ങൾ എത്തുന്നു. അതു സമുദ്ര ജീവജാലങ്ങൾക്കു ഭീഷണിയാണ്.
വലിയ മത്സ്യങ്ങളുടെ വയറ്റിൽനിന്നു പ്ലാസ്റ്റിക് കണ്ടെടുത്തിട്ടുണ്ട്. അതുപോലെ, വനമേഖലകളിൽ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ പ്ലാസ്റ്റിക് കവറുകൾ സഞ്ചാരികൾ അലക്ഷ്യമായി ഇടുന്നതു വന്യജീവികളുടെ ഉദരത്തിലുമെത്തുന്നു. ഇപ്രകാരം പ്ലാസ്റ്റിക് അകത്തുചെന്ന് ആന ഉൾപ്പെടെയുള്ള വനജീവികൾക്കു ജീവഹാനി സംഭവിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യം മനുഷ്യരിൽ വലിയ ആരോഗ്യ പ്രശ്നങ്ങളാണുണ്ടാക്കുക. കാൻസർ പോലുള്ള രോഗങ്ങളുടെ വ്യാപനത്തിൽ പ്ലാസ്റ്റിക്കിന്റെ പങ്കു വ്യക്തമായിട്ടുള്ളതാണ്. ഇലക്ട്രോണിക് മാലിന്യങ്ങളും പ്രളയത്തിൽ അവിടവിടെ അടിഞ്ഞിട്ടുണ്ട്. ഈ വസ്തുക്കൾ കുഴിച്ചുമൂടുന്നതും അപകടകരമാണ്. കുറെ ഇലക്ട്രോണിക് മാലിന്യങ്ങൾ ക്ലീൻ കേരള കന്പനി വഴിയായി ഹൈദരാബാദിലെ എർത്ത് സെൻസ് റീസൈക്കിൾ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനു കൈമാറി.
പ്രളയത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ സംസ്കരിക്കാൻ നടപടി വേണമെന്ന സ്വകാര്യ ഹർജിയിൽ ഹൈക്കോടതി ഇതിനു സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ ജീവിതവും ആരോഗ്യവും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. ഉത്തരവാദിത്വ ടൂറിസത്തെക്കുറിച്ച് ഇപ്പോൾ ഏറെ പറയുന്നുണ്ടെങ്കിലും അതു നടപ്പാക്കാൻ ആരും വേണ്ടത്ര ഉത്സാഹം കാണിക്കുന്നില്ല. ടൂറിസ്റ്റുകളെ മാത്രമല്ല പ്രകൃതിയെയും ജനങ്ങളെയും സംരക്ഷിച്ചുകൊണ്ടുള്ളതായിരിക്കണം ഉത്തരവാദിത്വ ടൂറിസം. കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നതു പരിസ്ഥിതിലോല പ്രദേശങ്ങളിലാണ്. കുട്ടനാട്ടിലായാലും മൂന്നാറിലായാലും പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനപദ്ധതികളാണു വിനോദസഞ്ചാര മേഖലയിൽ നടപ്പാക്കേണ്ടത്. എന്നാൽ, മനുഷ്യനെ മറന്നുകൊണ്ടുള്ള പദ്ധതികൾ പാടില്ല. വിനോദസഞ്ചാര വികസനം പ്രാദേശികമായി ജനങ്ങൾക്കുകൂടി പ്രയോജനപ്പെട്ടില്ലെങ്കിൽ എന്തു കാര്യമാണുള്ളത്?
ടൂറിസം വികസനത്തിൽ പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ സാധ്യതകളും അടിസ്ഥാന സൗകര്യ വികസനവുമുണ്ട്. കേരളത്തിന്റെ ഭാവി ടൂറിസം വികസനത്തിൽ അധിഷ്ഠിതമാണെന്നു കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ഇത്തവണ കേന്ദ്രസർക്കാരിന്റെ ടൂറിസം അവാർഡുകളിൽ ഒന്പതെണ്ണമാണു കേരളം കരസ്ഥമാക്കിയത്. വിനോദസഞ്ചാര വികസനത്തിൽ നാം അഭിമാനാർഹമായി മുന്നേറുന്നുവെന്നാണിതു സൂചിപ്പിക്കുന്നത്. ടൂറിസം പോലീസിനു പുതിയ ആകർഷകമായ യൂണിഫോം ഒക്ടോബർ 15നു നടപ്പാക്കുകയാണ്. കർശനമായ സുരക്ഷാ സംവിധാനങ്ങൾ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെല്ലാം ഉണ്ടാവണം. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാനും ബന്ധപ്പെട്ടവർ മറക്കരുത്.
തദ്ദേശഭരണ സ്ഥാപനങ്ങൾ ഇത് ഏറ്റെടുത്തു ചെയ്യട്ടെ. കനത്ത നഷ്ടത്തിൽനിന്നു കരകയറാൻ ടൂറിസം മേഖല നടത്തുന്ന ശ്രമങ്ങൾക്കു ഭാവനാപൂർണമായ പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. കുമരകം ടൂറിസം മേഖലയിൽ മാത്രം പ്രളയം നൂറു കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടാക്കി. അവിടെയൊക്കെ ടൂറിസം വീണ്ടും ജീവൻ വച്ചുവരുന്നതേയുള്ളൂ. പ്രളയബാധിത പ്രദേശങ്ങളിലെ ടൂറിസം വരുമാനത്തിൽ ഒരു പങ്ക് ആ പ്രദേശത്തിന്റെ പുനരുദ്ധാരണത്തിനായി ചെലവഴിക്കാനുള്ള പദ്ധതിക്കു സർക്കാർ രൂപം കൊടുത്തിട്ടുണ്ട്. അതു നന്ന്. ശുചിത്വപാലനവും പ്ലാസ്റ്റിക് നിർമാർജനവും നടപ്പാക്കിയാൽത്തന്നെ കേരളം നല്ലൊരു മുഖച്ഛായ നേടും.
ടൂറിസം വികസിക്കണമെങ്കിൽ പരിസരശുചീകരണം അത്യാവശ്യമാണ്. പകർച്ചവ്യാധി സാധ്യതയുള്ളൊരു സ്ഥലത്തേക്ക് എത്ര സഞ്ചാരികൾ എത്തും? വഴിവക്കിൽ മാലിന്യങ്ങൾ കൂടിക്കിടക്കുന്നതു കാണുന്ന വിനോദസഞ്ചാരി തിരികെ സ്വന്തം നാട്ടിൽ ചെന്നാൽ കേരളത്തെക്കുറിച്ച് എന്താവും അവിടെയുള്ളവരോടു പറയുക? ടുറിസ്റ്റുകളോടുള്ള പെരുമാറ്റത്തിലെ മര്യാദയും പ്രധാനം തന്നെ. പക്ഷേ, സഞ്ചാരികൾക്കു വൃത്തിയുള്ള അന്തരീക്ഷവും ചുറ്റുപാടുകളും ഏറ്റവും പ്രധാനമാണ്.
പ്രളയം കേരളത്തിന്റെ ടൂറിസം മേഖലയിൽ കനത്ത നഷ്ടമുണ്ടാക്കി. അതിൽനിന്നു തിരിച്ചുകയറാൻ നാം ശ്രമിക്കുന്നുണ്ട്. കേരള ട്രാവൽ മാർട്ട് അത്തരമൊരു ശ്രമമായിരുന്നു. കൊച്ചിയിൽ നടന്ന ട്രാവൽ മാർട്ടിൽ 66 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണു പങ്കെടുത്തത്. പുതിയ ബിസിനസ് പങ്കാളികളെയും ടൂർ ഓപ്പറേറ്റർമാരെയും തേടി അമേരിക്കയിൽനിന്നും യൂറോപ്പിൽനിന്നും പ്രതിനിധികളെത്തി. കേരളത്തിൽനിന്നു ഹോട്ടൽ, ഹോം സ്റ്റേ, ഹൗസ്ബോട്ട്, ആയുർവേദ റിസോർട്ട് തുടങ്ങി പല രംഗങ്ങളിൽ പ്രവർത്തിക്കുന്നവരും രണ്ടു ദിവസത്തെ മാർട്ടിൽ പങ്കെടുത്തു. ഈ മേള സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്കു 34,000 കോടി രൂപയുടെ വരുമാനവും 25 ലക്ഷം തൊഴിൽദിനങ്ങളും സൃഷ്ടിക്കുമെന്നാണു കണക്കുകൂട്ടൽ. ഈ ലക്ഷ്യം സാധ്യമാകണമെങ്കിൽ നാം പല അടിസ്ഥാന കാര്യങ്ങളും ചെയ്യേണ്ടിയിരിക്കുന്നു. അതിൽ പ്രധാനമാണു ശുചിത്വപാലനവും പ്ലാസ്റ്റിക്കിനെതിരേയുള്ള പോരാട്ടവും.
കഴിഞ്ഞ വർഷം 1.46 കോടി ആഭ്യന്തര വിനോദസഞ്ചാരികളും 11 ലക്ഷം വിദേശസഞ്ചാരികളും കേരളത്തിൽ എത്തി. 33,000 കോടി രൂപയുടെ വരുമാനമാണ് ഈ മേഖല സംസ്ഥാനത്തിനു നല്കിയത്. ഇത്തവണയും ആ നിരക്കു നിലനിർത്താനാണു ശ്രമം. ജലമേളകളും മറ്റും ഉപേക്ഷിച്ചതുമൂലം പല വിനോദസഞ്ചാര പാക്കേജുകളും റദ്ദായിട്ടുണ്ട്. അതൊക്കെ തിരിച്ചുപിടിക്കുക അത്ര എളുപ്പമല്ല.
പ്ലാസ്റ്റിക് വിപത്തിനെക്കുറിച്ച് ഇപ്പോൾ മിക്കവരും ബോധവാന്മാരാണ്. പക്ഷേ, പ്രളയത്തോടെ പല നദീതടങ്ങളിലും വൻതോതിലാണു പ്ലാസ്റ്റിക് മാലിന്യങ്ങൾ വന്നടിഞ്ഞത്. അവയെല്ലാം ഇനിയും നിർമാർജനം ചെയ്തിട്ടില്ല. ചില സ്ഥലങ്ങളിൽ റെസിഡന്റ്സ് അസോസിയേഷനുകൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നതു വളരെ നല്ല കാര്യംതന്നെ. "നോ ടു പ്ലാസ്റ്റിക്'പദ്ധതിക്ക് ആവേശകരമായ പ്രതികരണം ലഭിക്കുന്നുമുണ്ട്. എന്നാൽ, ഇതെല്ലാം പ്രാദേശികമായി ഒതുങ്ങിപ്പോകരുത്. ശുചിത്വത്തെക്കുറിച്ചു വാചകമടിച്ചതുകൊണ്ടായില്ല, അതു പ്രാവർത്തികമാക്കണം. നദികളിലും പുഴകളിലും മാത്രമല്ല, കടലിലേക്കും പ്ലാസ്റ്റിക് മാലിന്യങ്ങൾ എത്തുന്നു. അതു സമുദ്ര ജീവജാലങ്ങൾക്കു ഭീഷണിയാണ്.
വലിയ മത്സ്യങ്ങളുടെ വയറ്റിൽനിന്നു പ്ലാസ്റ്റിക് കണ്ടെടുത്തിട്ടുണ്ട്. അതുപോലെ, വനമേഖലകളിൽ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ പ്ലാസ്റ്റിക് കവറുകൾ സഞ്ചാരികൾ അലക്ഷ്യമായി ഇടുന്നതു വന്യജീവികളുടെ ഉദരത്തിലുമെത്തുന്നു. ഇപ്രകാരം പ്ലാസ്റ്റിക് അകത്തുചെന്ന് ആന ഉൾപ്പെടെയുള്ള വനജീവികൾക്കു ജീവഹാനി സംഭവിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യം മനുഷ്യരിൽ വലിയ ആരോഗ്യ പ്രശ്നങ്ങളാണുണ്ടാക്കുക. കാൻസർ പോലുള്ള രോഗങ്ങളുടെ വ്യാപനത്തിൽ പ്ലാസ്റ്റിക്കിന്റെ പങ്കു വ്യക്തമായിട്ടുള്ളതാണ്. ഇലക്ട്രോണിക് മാലിന്യങ്ങളും പ്രളയത്തിൽ അവിടവിടെ അടിഞ്ഞിട്ടുണ്ട്. ഈ വസ്തുക്കൾ കുഴിച്ചുമൂടുന്നതും അപകടകരമാണ്. കുറെ ഇലക്ട്രോണിക് മാലിന്യങ്ങൾ ക്ലീൻ കേരള കന്പനി വഴിയായി ഹൈദരാബാദിലെ എർത്ത് സെൻസ് റീസൈക്കിൾ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനു കൈമാറി.
പ്രളയത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ സംസ്കരിക്കാൻ നടപടി വേണമെന്ന സ്വകാര്യ ഹർജിയിൽ ഹൈക്കോടതി ഇതിനു സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ ജീവിതവും ആരോഗ്യവും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. ഉത്തരവാദിത്വ ടൂറിസത്തെക്കുറിച്ച് ഇപ്പോൾ ഏറെ പറയുന്നുണ്ടെങ്കിലും അതു നടപ്പാക്കാൻ ആരും വേണ്ടത്ര ഉത്സാഹം കാണിക്കുന്നില്ല. ടൂറിസ്റ്റുകളെ മാത്രമല്ല പ്രകൃതിയെയും ജനങ്ങളെയും സംരക്ഷിച്ചുകൊണ്ടുള്ളതായിരിക്കണം ഉത്തരവാദിത്വ ടൂറിസം. കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നതു പരിസ്ഥിതിലോല പ്രദേശങ്ങളിലാണ്. കുട്ടനാട്ടിലായാലും മൂന്നാറിലായാലും പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനപദ്ധതികളാണു വിനോദസഞ്ചാര മേഖലയിൽ നടപ്പാക്കേണ്ടത്. എന്നാൽ, മനുഷ്യനെ മറന്നുകൊണ്ടുള്ള പദ്ധതികൾ പാടില്ല. വിനോദസഞ്ചാര വികസനം പ്രാദേശികമായി ജനങ്ങൾക്കുകൂടി പ്രയോജനപ്പെട്ടില്ലെങ്കിൽ എന്തു കാര്യമാണുള്ളത്?
ടൂറിസം വികസനത്തിൽ പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ സാധ്യതകളും അടിസ്ഥാന സൗകര്യ വികസനവുമുണ്ട്. കേരളത്തിന്റെ ഭാവി ടൂറിസം വികസനത്തിൽ അധിഷ്ഠിതമാണെന്നു കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ഇത്തവണ കേന്ദ്രസർക്കാരിന്റെ ടൂറിസം അവാർഡുകളിൽ ഒന്പതെണ്ണമാണു കേരളം കരസ്ഥമാക്കിയത്. വിനോദസഞ്ചാര വികസനത്തിൽ നാം അഭിമാനാർഹമായി മുന്നേറുന്നുവെന്നാണിതു സൂചിപ്പിക്കുന്നത്. ടൂറിസം പോലീസിനു പുതിയ ആകർഷകമായ യൂണിഫോം ഒക്ടോബർ 15നു നടപ്പാക്കുകയാണ്. കർശനമായ സുരക്ഷാ സംവിധാനങ്ങൾ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെല്ലാം ഉണ്ടാവണം. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാനും ബന്ധപ്പെട്ടവർ മറക്കരുത്.
തദ്ദേശഭരണ സ്ഥാപനങ്ങൾ ഇത് ഏറ്റെടുത്തു ചെയ്യട്ടെ. കനത്ത നഷ്ടത്തിൽനിന്നു കരകയറാൻ ടൂറിസം മേഖല നടത്തുന്ന ശ്രമങ്ങൾക്കു ഭാവനാപൂർണമായ പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. കുമരകം ടൂറിസം മേഖലയിൽ മാത്രം പ്രളയം നൂറു കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടാക്കി. അവിടെയൊക്കെ ടൂറിസം വീണ്ടും ജീവൻ വച്ചുവരുന്നതേയുള്ളൂ. പ്രളയബാധിത പ്രദേശങ്ങളിലെ ടൂറിസം വരുമാനത്തിൽ ഒരു പങ്ക് ആ പ്രദേശത്തിന്റെ പുനരുദ്ധാരണത്തിനായി ചെലവഴിക്കാനുള്ള പദ്ധതിക്കു സർക്കാർ രൂപം കൊടുത്തിട്ടുണ്ട്. അതു നന്ന്. ശുചിത്വപാലനവും പ്ലാസ്റ്റിക് നിർമാർജനവും നടപ്പാക്കിയാൽത്തന്നെ കേരളം നല്ലൊരു മുഖച്ഛായ നേടും.