അന്തർദേശീയ മത്സരമായ ഗോൾഡൻ ഗ്ലോബ് പായ്വഞ്ചിയോട്ടത്തിനിടെ അപകടത്തിൽപ്പെട്ട മലയാളി നാവികൻ അഭിലാഷ് ടോമിയെ സാഹസികമായി രക്ഷപ്പെടുത്തിയ വാർത്ത ഏറെ ആശ്വാസത്തോടെയാണു കേരളം കേട്ടത്. അധ്വാനശീലരെങ്കിലും അതിസാഹസികതയിൽനിന്നു പൊതുവേ വിട്ടുനിൽക്കുന്നവരാണു മലയാളികൾ. ജീവിത സുരക്ഷിതത്വം നമുക്കു പ്രധാനമാണ്. അതിനുവേണ്ടി കഠിനാധ്വാനം ചെയ്യാൻ മിക്ക മലയാളികളും തയാറാവും. എന്നാൽ ജീവൻ പണയംവച്ചുള്ള പ്രവർത്തനങ്ങൾക്ക് അധികമാരും സന്നദ്ധരല്ല. ഇക്കഴിഞ്ഞ പ്രളയനാളുകളിൽ മത്സ്യത്തൊഴിലാളികൾ നടത്തിയ രക്ഷാപ്രവർത്തനം അതിനൊരപവാദമാണ്.
സാഹസിക കായിക വിനോദങ്ങളിൽ മലയാളികളുടെ സാന്നിധ്യം പ്രായേണ കുറവാണ്. ഗോൾഡൻ ഗ്ലോബ് റേസ് പോലുള്ളൊരു ലോകസാഹസിക മത്സരത്തിൽ പങ്കെടുക്കാൻ മലയാളിയായ അഭിലാഷ് ടോമി എന്ന നാവികസേനാ കമാൻഡർ തയാറായതു കേരളീയർക്ക് അഭിമാനകരവും ആവേശകരവുമായ കാര്യമായിരുന്നു. കടലിലൂടെ ഏകനായി, കാര്യമായ സാങ്കേതിക സഹായമൊന്നുമില്ലാതെ, പായ്വഞ്ചിയിൽ ലോകം ചുറ്റുന്നതാണ് ഈ മത്സരം. മാസങ്ങൾ നീണ്ടുനിൽക്കുന്ന മത്സരത്തിനിടയിൽ വഞ്ചി ഒരിടത്തും നിർത്താനാവില്ല.
ഗോൾഡൻ ഗ്ലോബ് മത്സരത്തിന്റെ ആദ്യകാലത്തു കൂടുതൽ സാഹസികമായിരുന്നു യാത്ര. വടക്കുനോക്കിയന്ത്രവും ഭൂപടങ്ങളും മാത്രമാണു ദിശയും സ്ഥാനവും കണ്ടുപിടിക്കാൻ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ചുരുക്കം സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുണ്ട്. സമുദ്രമേഖലകളിൽ ഏറ്റവും അപകടം പിടിച്ചൊരു പ്രദേശമാണ് ഇന്ത്യൻ മഹാസമുദ്രത്തിന്റെ ദക്ഷിണഭാഗം. ശക്തമായ ഒഴുക്കും പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനവും ആ മേഖലയെ വളരെ അപകടകരമാക്കുന്നു. സാഹസിക വിനോദങ്ങളിലും മത്സരങ്ങളിലും പങ്കെടുക്കുന്നവർ മാത്രമാണ് ആ വഴി കടന്നുപോകാറുള്ളത്.
അഭിലാഷ് ടോമി ഈ മത്സരത്തിലേക്കു കടന്നുവരുന്നത് 2013ൽ നടന്ന നാവികസേനാ പദ്ധതിയായ സാഗർ പരിക്രമ-2ലൂടെയാണ്. ഇതിലൂടെ, ഒറ്റയ്ക്കു ലോകം ചുറ്റിവന്ന ഇന്ത്യക്കാരൻ എന്ന ബഹുമതിക്ക് അദ്ദേഹം അർഹനായി. 1968ൽ നടന്ന ഗോൾഡൻ ഗ്ലോബ് പായ്വഞ്ചി മത്സരത്തിലെ ജേതാവായ ബ്രിട്ടീഷുകാരൻ സർ റോബിൻ നോക്സ് ജോൺസ്റ്റണായിരുന്നു ഈ പ്രോജക്ടിൽ അഭിലാഷിന്റെ മാർഗദർശി. ഇപ്പോഴത്തെ ഗോൾഡൻ ഗ്ലോബ് മത്സരത്തിനുപയോഗിച്ച പായ്വഞ്ചി തയാറാക്കുന്നതിനുള്ള വിദഗ്ധ നിർദേശങ്ങൾ സർ റോബിന്റേതായിരുന്നു. ഗോവയിലെ അക്വാറിസ് ഷിപ് യാർഡാണിതു നിർമിച്ചത്.
ശക്തമായ കാറ്റിൽ വഞ്ചിയുടെ പായ്മരം ഒടിഞ്ഞുവീണാണ് അഭിലാഷിന്റെ നട്ടെല്ലിനു പരിക്കേറ്റത്. മൂന്നു ദിവസത്തിലേറെ കാത്തിരിക്കേണ്ടിവന്നെങ്കിലും ഫ്രാൻസിന്റെ മത്സ്യബന്ധന പട്രോളിംഗ് കപ്പലായ ഒസിരിസിലെ ജീവനക്കാർ തിങ്കളാഴ്ച ഉച്ചയോടെ അഭിലാഷിനെ പായ്വഞ്ചിയിൽനിന്നു രക്ഷപ്പെടുത്തി. ഓസ്ട്രേലിയൻ റെസ്ക്യൂ കോ-ഓർഡിനേഷന്റെയും നാവികസേനയുടെയും നേതൃത്വത്തിലാണു രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. പായ്വഞ്ചിയുടെ ചിത്രങ്ങളെടുക്കാൻ ഇന്ത്യൻ നാവികസേനയുടെ നിരീക്ഷണ വിമാനത്തിനു കഴിഞ്ഞതു രക്ഷാപ്രവർത്തനത്തിനു സഹായകമായി. ഫ്രഞ്ച് കോളനിയായ ആംസ്റ്റർഡാം ദ്വീപിലെ ആശുപത്രിയിൽ അഭിലാഷിനെ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ജൂലൈ ഒന്നിനു ഫ്രാൻസിൽനിന്നാണു ഗോൾഡൻ ഗ്ലോബ് മത്സരയാത്ര ആരംഭിച്ചത്. അഭിലാഷ് ടോമി മൂന്നാം സ്ഥാനത്തു നിൽക്കുന്പോഴാണ് അപകടമുണ്ടായത്. ഏറെ പ്രതിസന്ധികളെ നേരിട്ടു മാത്രം പൂർത്തിയാക്കാനാവുന്ന മത്സരമാണിത്. മാസങ്ങളോളം ഏകനായി നടുക്കടലിൽ വെറും പായ്വഞ്ചിയിൽ കഴിയേണ്ട ഒരാൾക്ക് ശാരീരികമായും അതിലുപരി മാനസികമായും അസാധാരണമായ കരുത്തുണ്ടാകണം. ഒരു സാഹസികന്റെ ഏറ്റവും വലിയ കരുത്ത് മാനസികം തന്നെയാണല്ലോ. മൂന്നു മാസം കൊണ്ടു 19,444 കിലോമീറ്റർ പിന്നിട്ടാണ് അഭിലാഷ് ഇന്ത്യൻ മഹാസമുദ്രത്തിലെത്തിയത്. അവിടെ കനത്ത കാറ്റിൽ പായ്മരം ഒടിഞ്ഞു താറുമാറായ നൗകയിൽ നട്ടെല്ലിന്റെ ഗുരുതരമായ പരിക്കോടെ വേദന സഹിച്ചു രക്ഷാപ്രവർത്തകരെ കാത്തിരുന്ന അഭിലാഷിന്റെ മനക്കരുത്ത് തികച്ചും പ്രശംസനീയം.
പ്രതിസന്ധികളിൽ പെടുന്നവർക്കു ധൈര്യവും ഉത്തേജനവും നൽകാൻ പോന്നതാണ് അഭിലാഷിന്റെ സഹനശക്തിയും ധീരതയും. മനക്കരുത്തുകൊണ്ടും കഠിനമായ അധ്വാനംകൊണ്ടും അദ്ഭുതം കാട്ടുന്ന പലരും നമ്മുടെ സമൂഹത്തിലുണ്ട്. അവരുടെ മാതൃക നമുക്ക്, വിശിഷ്യ യുവതലമുറയ്ക്ക്, നൽകുന്ന ഊർജം ഏറെയാണ്. കാഴ്ചയില്ലാതിരുന്നിട്ടും ഉജ്വലമായ ക്ലാസുകളെടുക്കുന്ന ചിറ്റൂർ ഗവൺമെന്റ് കോളജ് അധ്യാപിക ബീന ടീച്ചർ, കുടുംബം പുലർത്താനായി ഭർത്താവിനൊപ്പം ആഴക്കടലിൽ മത്സ്യബന്ധനത്തിനു പോകുന്ന രേഖ കാർത്തികേയൻ, രണ്ടു തവണ എവറസ്റ്റ് കയറിയ മലയാളിയായ എസ്. സുരേഷ്കുമാർ, ജെസിബിയും ക്രെയിനും റോഡ് റോളറുമൊക്കെ അനായാസം പ്രവർത്തിപ്പിക്കുന്ന ദീപാ മിലൻ, ജന്മനാ സംസാരശേഷിയും കേൾവിശക്തിയുമില്ലാതിരുന്നിട്ടും 85 രാജ്യങ്ങളിൽനിന്നുള്ളവരോടു മത്സരിച്ച് മിസ് ഡെഫ് വേൾഡ് മത്സരം ജയിച്ച സോഫിയ എം. ജോ തുടങ്ങിയവരുടെ ജീവിതകഥകൾ അടുത്ത കാലത്തു സൺഡേ ദീപികയിൽ പ്രസിദ്ധീകരിച്ചിരുന്നു.
പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും കവച്ചുവയ്ക്കാനുള്ള അദമ്യമായ ആവേശമാണ് അവരെ അസാധാരണക്കാരാക്കിയതും വിജയത്തിലെത്തിച്ചതും. തങ്ങൾക്കു ലഭിച്ച പ്രോത്സാഹനങ്ങളും അവരെ തുണച്ചു. മാതാപിതാക്കളോ ജീവിതപങ്കാളിയോ സുഹൃത്തുക്കളോ ഒക്കെയാവാം പിന്തുണ നൽകിയത്. ശരീരത്തിനു പരിക്കേറ്റെങ്കിലും മകനു മനസിനു നല്ല കരുത്തുണ്ടെന്നും പരിക്കു സുഖപ്പെടുന്പോൾ വീണ്ടും സാഹസികയാത്രകൾ നടത്താൻ മകനു തങ്ങളുടെ പൂർണമായ പിന്തുണയുണ്ടാകുമെന്നും അഭിലാഷിന്റെ മാതാപിതാക്കൾ പറയുന്പോൾ ആ യുവസാഹസികനിൽനിന്ന് ഇനിയും നമുക്കു അഭിമാനകരമായ വീരസാഹസങ്ങൾ പ്രതീക്ഷിക്കാം.
നാവികസേനയിൽ ഉയർന്ന ഉദ്യോഗമുള്ളൊരു ചെറുപ്പക്കാരൻ ജീവിതത്തിന്റെ സുഖസൗകര്യങ്ങൾ വെടിഞ്ഞ് സാഹസങ്ങളിൽ ഏർപ്പെടുന്പോൾ അതിനെ വിമർശിക്കാൻ ചിലർ മുതിർന്നേക്കാം. ഇതൊക്കെ എന്തിന് എന്നു ചില കേവല പ്രായോഗികബുദ്ധികൾ ചോദിച്ചേക്കാം. പക്ഷേ, ലോകം ഇന്നത്തെ നിലയിലെത്തിയത് ഇത്തരം പല സാഹസികരുടെയും സാഹസഫലമായാണെന്ന കാര്യം നാം വിസ്മരിക്കരുത്. കൊളംബസും വാസ്കോ ഡി ഗാമയുമൊക്കെ എത്രയോ പ്രതിസന്ധികൾ തരണം ചെയ്തും സാഹസികയാത്രകൾ നടത്തിയുമാണു ലോകചരിത്രം മാറ്റിയെഴുതിയത്. അഭിലാഷിന്റെ യാത്ര വെറുമൊരു സാഹസമല്ല. ഇന്ത്യയിലെ, പ്രത്യേകിച്ചു കേരളത്തിലെ, യുവതലമുറ അഭിലാഷ് ടോമിയിൽനിന്നു വലിയൊരളവു പോസിറ്റീവ് എനർജി ഉൾക്കൊള്ളാതിരിക്കില്ല.
സാഹസിക കായിക വിനോദങ്ങളിൽ മലയാളികളുടെ സാന്നിധ്യം പ്രായേണ കുറവാണ്. ഗോൾഡൻ ഗ്ലോബ് റേസ് പോലുള്ളൊരു ലോകസാഹസിക മത്സരത്തിൽ പങ്കെടുക്കാൻ മലയാളിയായ അഭിലാഷ് ടോമി എന്ന നാവികസേനാ കമാൻഡർ തയാറായതു കേരളീയർക്ക് അഭിമാനകരവും ആവേശകരവുമായ കാര്യമായിരുന്നു. കടലിലൂടെ ഏകനായി, കാര്യമായ സാങ്കേതിക സഹായമൊന്നുമില്ലാതെ, പായ്വഞ്ചിയിൽ ലോകം ചുറ്റുന്നതാണ് ഈ മത്സരം. മാസങ്ങൾ നീണ്ടുനിൽക്കുന്ന മത്സരത്തിനിടയിൽ വഞ്ചി ഒരിടത്തും നിർത്താനാവില്ല.
ഗോൾഡൻ ഗ്ലോബ് മത്സരത്തിന്റെ ആദ്യകാലത്തു കൂടുതൽ സാഹസികമായിരുന്നു യാത്ര. വടക്കുനോക്കിയന്ത്രവും ഭൂപടങ്ങളും മാത്രമാണു ദിശയും സ്ഥാനവും കണ്ടുപിടിക്കാൻ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ചുരുക്കം സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുണ്ട്. സമുദ്രമേഖലകളിൽ ഏറ്റവും അപകടം പിടിച്ചൊരു പ്രദേശമാണ് ഇന്ത്യൻ മഹാസമുദ്രത്തിന്റെ ദക്ഷിണഭാഗം. ശക്തമായ ഒഴുക്കും പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനവും ആ മേഖലയെ വളരെ അപകടകരമാക്കുന്നു. സാഹസിക വിനോദങ്ങളിലും മത്സരങ്ങളിലും പങ്കെടുക്കുന്നവർ മാത്രമാണ് ആ വഴി കടന്നുപോകാറുള്ളത്.
അഭിലാഷ് ടോമി ഈ മത്സരത്തിലേക്കു കടന്നുവരുന്നത് 2013ൽ നടന്ന നാവികസേനാ പദ്ധതിയായ സാഗർ പരിക്രമ-2ലൂടെയാണ്. ഇതിലൂടെ, ഒറ്റയ്ക്കു ലോകം ചുറ്റിവന്ന ഇന്ത്യക്കാരൻ എന്ന ബഹുമതിക്ക് അദ്ദേഹം അർഹനായി. 1968ൽ നടന്ന ഗോൾഡൻ ഗ്ലോബ് പായ്വഞ്ചി മത്സരത്തിലെ ജേതാവായ ബ്രിട്ടീഷുകാരൻ സർ റോബിൻ നോക്സ് ജോൺസ്റ്റണായിരുന്നു ഈ പ്രോജക്ടിൽ അഭിലാഷിന്റെ മാർഗദർശി. ഇപ്പോഴത്തെ ഗോൾഡൻ ഗ്ലോബ് മത്സരത്തിനുപയോഗിച്ച പായ്വഞ്ചി തയാറാക്കുന്നതിനുള്ള വിദഗ്ധ നിർദേശങ്ങൾ സർ റോബിന്റേതായിരുന്നു. ഗോവയിലെ അക്വാറിസ് ഷിപ് യാർഡാണിതു നിർമിച്ചത്.
ശക്തമായ കാറ്റിൽ വഞ്ചിയുടെ പായ്മരം ഒടിഞ്ഞുവീണാണ് അഭിലാഷിന്റെ നട്ടെല്ലിനു പരിക്കേറ്റത്. മൂന്നു ദിവസത്തിലേറെ കാത്തിരിക്കേണ്ടിവന്നെങ്കിലും ഫ്രാൻസിന്റെ മത്സ്യബന്ധന പട്രോളിംഗ് കപ്പലായ ഒസിരിസിലെ ജീവനക്കാർ തിങ്കളാഴ്ച ഉച്ചയോടെ അഭിലാഷിനെ പായ്വഞ്ചിയിൽനിന്നു രക്ഷപ്പെടുത്തി. ഓസ്ട്രേലിയൻ റെസ്ക്യൂ കോ-ഓർഡിനേഷന്റെയും നാവികസേനയുടെയും നേതൃത്വത്തിലാണു രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. പായ്വഞ്ചിയുടെ ചിത്രങ്ങളെടുക്കാൻ ഇന്ത്യൻ നാവികസേനയുടെ നിരീക്ഷണ വിമാനത്തിനു കഴിഞ്ഞതു രക്ഷാപ്രവർത്തനത്തിനു സഹായകമായി. ഫ്രഞ്ച് കോളനിയായ ആംസ്റ്റർഡാം ദ്വീപിലെ ആശുപത്രിയിൽ അഭിലാഷിനെ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ജൂലൈ ഒന്നിനു ഫ്രാൻസിൽനിന്നാണു ഗോൾഡൻ ഗ്ലോബ് മത്സരയാത്ര ആരംഭിച്ചത്. അഭിലാഷ് ടോമി മൂന്നാം സ്ഥാനത്തു നിൽക്കുന്പോഴാണ് അപകടമുണ്ടായത്. ഏറെ പ്രതിസന്ധികളെ നേരിട്ടു മാത്രം പൂർത്തിയാക്കാനാവുന്ന മത്സരമാണിത്. മാസങ്ങളോളം ഏകനായി നടുക്കടലിൽ വെറും പായ്വഞ്ചിയിൽ കഴിയേണ്ട ഒരാൾക്ക് ശാരീരികമായും അതിലുപരി മാനസികമായും അസാധാരണമായ കരുത്തുണ്ടാകണം. ഒരു സാഹസികന്റെ ഏറ്റവും വലിയ കരുത്ത് മാനസികം തന്നെയാണല്ലോ. മൂന്നു മാസം കൊണ്ടു 19,444 കിലോമീറ്റർ പിന്നിട്ടാണ് അഭിലാഷ് ഇന്ത്യൻ മഹാസമുദ്രത്തിലെത്തിയത്. അവിടെ കനത്ത കാറ്റിൽ പായ്മരം ഒടിഞ്ഞു താറുമാറായ നൗകയിൽ നട്ടെല്ലിന്റെ ഗുരുതരമായ പരിക്കോടെ വേദന സഹിച്ചു രക്ഷാപ്രവർത്തകരെ കാത്തിരുന്ന അഭിലാഷിന്റെ മനക്കരുത്ത് തികച്ചും പ്രശംസനീയം.
പ്രതിസന്ധികളിൽ പെടുന്നവർക്കു ധൈര്യവും ഉത്തേജനവും നൽകാൻ പോന്നതാണ് അഭിലാഷിന്റെ സഹനശക്തിയും ധീരതയും. മനക്കരുത്തുകൊണ്ടും കഠിനമായ അധ്വാനംകൊണ്ടും അദ്ഭുതം കാട്ടുന്ന പലരും നമ്മുടെ സമൂഹത്തിലുണ്ട്. അവരുടെ മാതൃക നമുക്ക്, വിശിഷ്യ യുവതലമുറയ്ക്ക്, നൽകുന്ന ഊർജം ഏറെയാണ്. കാഴ്ചയില്ലാതിരുന്നിട്ടും ഉജ്വലമായ ക്ലാസുകളെടുക്കുന്ന ചിറ്റൂർ ഗവൺമെന്റ് കോളജ് അധ്യാപിക ബീന ടീച്ചർ, കുടുംബം പുലർത്താനായി ഭർത്താവിനൊപ്പം ആഴക്കടലിൽ മത്സ്യബന്ധനത്തിനു പോകുന്ന രേഖ കാർത്തികേയൻ, രണ്ടു തവണ എവറസ്റ്റ് കയറിയ മലയാളിയായ എസ്. സുരേഷ്കുമാർ, ജെസിബിയും ക്രെയിനും റോഡ് റോളറുമൊക്കെ അനായാസം പ്രവർത്തിപ്പിക്കുന്ന ദീപാ മിലൻ, ജന്മനാ സംസാരശേഷിയും കേൾവിശക്തിയുമില്ലാതിരുന്നിട്ടും 85 രാജ്യങ്ങളിൽനിന്നുള്ളവരോടു മത്സരിച്ച് മിസ് ഡെഫ് വേൾഡ് മത്സരം ജയിച്ച സോഫിയ എം. ജോ തുടങ്ങിയവരുടെ ജീവിതകഥകൾ അടുത്ത കാലത്തു സൺഡേ ദീപികയിൽ പ്രസിദ്ധീകരിച്ചിരുന്നു.
പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും കവച്ചുവയ്ക്കാനുള്ള അദമ്യമായ ആവേശമാണ് അവരെ അസാധാരണക്കാരാക്കിയതും വിജയത്തിലെത്തിച്ചതും. തങ്ങൾക്കു ലഭിച്ച പ്രോത്സാഹനങ്ങളും അവരെ തുണച്ചു. മാതാപിതാക്കളോ ജീവിതപങ്കാളിയോ സുഹൃത്തുക്കളോ ഒക്കെയാവാം പിന്തുണ നൽകിയത്. ശരീരത്തിനു പരിക്കേറ്റെങ്കിലും മകനു മനസിനു നല്ല കരുത്തുണ്ടെന്നും പരിക്കു സുഖപ്പെടുന്പോൾ വീണ്ടും സാഹസികയാത്രകൾ നടത്താൻ മകനു തങ്ങളുടെ പൂർണമായ പിന്തുണയുണ്ടാകുമെന്നും അഭിലാഷിന്റെ മാതാപിതാക്കൾ പറയുന്പോൾ ആ യുവസാഹസികനിൽനിന്ന് ഇനിയും നമുക്കു അഭിമാനകരമായ വീരസാഹസങ്ങൾ പ്രതീക്ഷിക്കാം.
നാവികസേനയിൽ ഉയർന്ന ഉദ്യോഗമുള്ളൊരു ചെറുപ്പക്കാരൻ ജീവിതത്തിന്റെ സുഖസൗകര്യങ്ങൾ വെടിഞ്ഞ് സാഹസങ്ങളിൽ ഏർപ്പെടുന്പോൾ അതിനെ വിമർശിക്കാൻ ചിലർ മുതിർന്നേക്കാം. ഇതൊക്കെ എന്തിന് എന്നു ചില കേവല പ്രായോഗികബുദ്ധികൾ ചോദിച്ചേക്കാം. പക്ഷേ, ലോകം ഇന്നത്തെ നിലയിലെത്തിയത് ഇത്തരം പല സാഹസികരുടെയും സാഹസഫലമായാണെന്ന കാര്യം നാം വിസ്മരിക്കരുത്. കൊളംബസും വാസ്കോ ഡി ഗാമയുമൊക്കെ എത്രയോ പ്രതിസന്ധികൾ തരണം ചെയ്തും സാഹസികയാത്രകൾ നടത്തിയുമാണു ലോകചരിത്രം മാറ്റിയെഴുതിയത്. അഭിലാഷിന്റെ യാത്ര വെറുമൊരു സാഹസമല്ല. ഇന്ത്യയിലെ, പ്രത്യേകിച്ചു കേരളത്തിലെ, യുവതലമുറ അഭിലാഷ് ടോമിയിൽനിന്നു വലിയൊരളവു പോസിറ്റീവ് എനർജി ഉൾക്കൊള്ളാതിരിക്കില്ല.