കൊളംബോ: പുറത്താകാതെ അനുജ പട്ടേലും ജെമിമ റോഡ്രിഗസും നേടിയ അര്‍ധ സെഞ്ചുറിയുടെ മികവില്‍ ഇന്ത്യന്‍ വനിതകള്‍ ശ്രീലങ്കയ്ക്കെതിരേയുള്ള ട്വന്റി-20 പരമ്പര സ്വന്തമാക്കി. നാലാം ട്വന്റി20യിൽ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. അഞ്ചു മത്സരങ്ങളുടെ പരമ്പര 3-0ന് ഇന്ത്യ സ്വന്തമാക്കി. രണ്ടാമത്തെ മത്സരം മഴ മൂലം നടന്നിരുന്നില്ല. ഇന്നാണ് പരമ്പരയിലെ അവസാന ട്വന്റി-20.
മഴ മൂലം 17 ഓവറായി ചുരുക്കിയ മത്സരത്തില്‍ ശ്രീലങ്ക അഞ്ച് വിക്കറ്റിന് 134 റണ്‍സ് എടുത്തു. 36 റണ്‍സിനു മൂന്നു വിക്കറ്റ് വീഴ്ത്തിയ അനുജ പട്ടേലാണ് ലങ്കയെ തകര്‍ത്തത്. ഓരോവര്‍ ബാക്കിയിരിക്കേയാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്. അനുജ (42 പന്തില്‍ 54 നോട്ടൗട്ട്), ജെമിമ (37 പന്തില്‍ 52 നോട്ടൗട്ട്) എന്നിവരുടെ പ്രകടനമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ജെമിമയുടെ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറിയാണ്. മൂന്നാം മത്സരത്തില്‍ 40 പന്തില്‍ 57 റണ്‍സ് എടുത്തിരുന്നു.
ഏഴോവറില്‍ മൂന്നു വിക്കറ്റിന് 56 റണ്‍സ് എന്ന നിലയില്‍ പതറിയ ഇന്ത്യക്ക് ജെമിമ-അനുജ കൂട്ടുകെട്ടിന്റെ 96 റണ്‍സാണ് വിജയം അനായാസമാക്കിയത്.
മഴ മൂലം 17 ഓവറായി ചുരുക്കിയ മത്സരത്തില്‍ ശ്രീലങ്ക അഞ്ച് വിക്കറ്റിന് 134 റണ്‍സ് എടുത്തു. 36 റണ്‍സിനു മൂന്നു വിക്കറ്റ് വീഴ്ത്തിയ അനുജ പട്ടേലാണ് ലങ്കയെ തകര്‍ത്തത്. ഓരോവര്‍ ബാക്കിയിരിക്കേയാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്. അനുജ (42 പന്തില്‍ 54 നോട്ടൗട്ട്), ജെമിമ (37 പന്തില്‍ 52 നോട്ടൗട്ട്) എന്നിവരുടെ പ്രകടനമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ജെമിമയുടെ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറിയാണ്. മൂന്നാം മത്സരത്തില്‍ 40 പന്തില്‍ 57 റണ്‍സ് എടുത്തിരുന്നു.
ഏഴോവറില്‍ മൂന്നു വിക്കറ്റിന് 56 റണ്‍സ് എന്ന നിലയില്‍ പതറിയ ഇന്ത്യക്ക് ജെമിമ-അനുജ കൂട്ടുകെട്ടിന്റെ 96 റണ്‍സാണ് വിജയം അനായാസമാക്കിയത്.