ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയോട് തുടർച്ചയായ രണ്ടാം തോൽവി വഴങ്ങിയ പാക്കിസ്ഥാൻ ക്യാപ്റ്റനെതിരേ രൂക്ഷവിമർശനവുമായി ആരാധകർ. ടോസ് നേടിയിട്ടും ബാറ്റിംഗ് തെരഞ്ഞെടുത്തതുൾപ്പെടെ സർഫ്രാസ് അഹമ്മദിന്റെ തീരുമാനങ്ങൾ പാളിയതായി മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സണ് ഉൾപ്പെടെയുള്ള നിരീക്ഷകരും വ്യക്തമാക്കി. അതേസമയം, ഇന്ത്യൻ ബാറ്റിംഗ് നിര സാങ്കേതികമായി തങ്ങളേക്കാൾ മികച്ചവരാണെന്നും പാക് താരങ്ങൾക്ക് ഇക്കാര്യത്തിൽ അത്ര മികവ് പോരെന്നുമായിരുന്നു സർഫ്രാസിന്റെ നിലപാട്. ക്യാച്ചുകൾ കൈവിട്ടാൽ ഒരു മൽസരവും ഞങ്ങൾക്കു ജയിക്കാനാകില്ല. ഫീൽഡിംഗിന്റെ കാര്യത്തിൽ കഠിനാധ്വാനം ചെയ്തേ തീരൂ- സർഫ്രാസ് പറഞ്ഞു.
മത്സരത്തിൽ രോഹിത് ശർമയുടെ രണ്ട് ക്യാച്ചുകൾ അടക്കം പാക് ഫീൽഡർമാർ വിട്ടുകളഞ്ഞിരുന്നു. ഓപ്പണർമാരായ രോഹിതും ധവാനും സെഞ്ചുറി നേടിയപ്പോൾ പാക്കിസ്ഥാൻ ഉയർത്തിയ 238 റണ്‍സ് എന്ന വിജയലക്ഷ്യം ഇന്ത്യ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു.
മത്സരത്തിൽ രോഹിത് ശർമയുടെ രണ്ട് ക്യാച്ചുകൾ അടക്കം പാക് ഫീൽഡർമാർ വിട്ടുകളഞ്ഞിരുന്നു. ഓപ്പണർമാരായ രോഹിതും ധവാനും സെഞ്ചുറി നേടിയപ്പോൾ പാക്കിസ്ഥാൻ ഉയർത്തിയ 238 റണ്‍സ് എന്ന വിജയലക്ഷ്യം ഇന്ത്യ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു.