ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെതിരേ ഇന്ത്യക്ക് ഒന്‍പതു വിക്കറ്റിന്റെ തകർപ്പൻ ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 237 റണ്‍സ് എടുത്തു. മറുപടി ബാറ്റേന്തിയ ഇന്ത്യ, ക്യാപ്റ്റൻ രോഹിത് ശർമയുടെയും ശിഖർ ധവാന്റെയും സെഞ്ചുറി മികവിൽ 63 പന്ത് ബാക്കി നിൽക്കേ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.
സ്കോർ: പാക്കിസ്ഥാൻ 237/7 (50) ഇന്ത്യ 238/1 (39.3)
ഇമാം ഉൾ ഹക്കിനെ (10 റണ്‍സ്) പുറത്താക്കി ചാഹലാണ് പാക്കിസ്ഥാന് ആദ്യ പ്രഹരമേൽപ്പിച്ചത്. സ്കോർബോർഡിൽ 24 റണ്‍സ് ഉള്ളപ്പോഴായിരുന്നു അത്. സ്കോർ 55ൽ നിൽക്കുന്പോൾ ഫഖാർ സമാനെ (31 റണ്‍സ്) മടക്കി കുൽദീപ് യാദവ് ഇന്ത്യക്ക് ആശ്വാസം പകർന്നു. മൂന്ന് റണ്‍സ് ചേർക്കുന്നതിനിടെ ബാബർ അസമിനെ (ഒന്‍പത് റണ്‍സ്) റണ്ണൗട്ടാക്കി രവീന്ദ്ര ജഡേജ പാക്കിസ്ഥാന് ഇരട്ടപ്രഹരമേൽപ്പിച്ചു. എന്നാൽ, നാലാം വിക്കറ്റിൽ ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദും (44 റണ്‍സ്) ഷൊയ്ബ് മാലിക്കും (78 റണ്‍സ്) ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. 107 റണ്‍സ് ആണ് ഇരുവരും നാലാം വിക്കറ്റിൽ നേടിയത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ, യുസ് വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ബംഗ്ലാദേശിന് 249
സൂപ്പർ ഫോറിലെ മറ്റൊരു മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരേ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 249 റണ്‍സ് നേടി. ഇരു ടീമുകളും ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. ബംഗ്ലാദേശിനായി ഇംറുൾ കയെസ് (72 നോട്ടൗട്ട്), മഹമ്മദുള്ള (74 റണ്‍സ്) എന്നിവർ അർധസെഞ്ചുറി നേടി. ഓപ്പണർ ലിൻടണ്‍ ദാസ് (41 റണ്‍സ്), മുഷ്ഫിക്കർ റഹീം (33 റണ്‍സ്) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മറുപടിക്കിറങ്ങിയ അഫ്ഗാനിസ്ഥാന് 26 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു.
സ്കോർ: പാക്കിസ്ഥാൻ 237/7 (50) ഇന്ത്യ 238/1 (39.3)
ഇമാം ഉൾ ഹക്കിനെ (10 റണ്‍സ്) പുറത്താക്കി ചാഹലാണ് പാക്കിസ്ഥാന് ആദ്യ പ്രഹരമേൽപ്പിച്ചത്. സ്കോർബോർഡിൽ 24 റണ്‍സ് ഉള്ളപ്പോഴായിരുന്നു അത്. സ്കോർ 55ൽ നിൽക്കുന്പോൾ ഫഖാർ സമാനെ (31 റണ്‍സ്) മടക്കി കുൽദീപ് യാദവ് ഇന്ത്യക്ക് ആശ്വാസം പകർന്നു. മൂന്ന് റണ്‍സ് ചേർക്കുന്നതിനിടെ ബാബർ അസമിനെ (ഒന്‍പത് റണ്‍സ്) റണ്ണൗട്ടാക്കി രവീന്ദ്ര ജഡേജ പാക്കിസ്ഥാന് ഇരട്ടപ്രഹരമേൽപ്പിച്ചു. എന്നാൽ, നാലാം വിക്കറ്റിൽ ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദും (44 റണ്‍സ്) ഷൊയ്ബ് മാലിക്കും (78 റണ്‍സ്) ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. 107 റണ്‍സ് ആണ് ഇരുവരും നാലാം വിക്കറ്റിൽ നേടിയത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ, യുസ് വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ബംഗ്ലാദേശിന് 249
സൂപ്പർ ഫോറിലെ മറ്റൊരു മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരേ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 249 റണ്‍സ് നേടി. ഇരു ടീമുകളും ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. ബംഗ്ലാദേശിനായി ഇംറുൾ കയെസ് (72 നോട്ടൗട്ട്), മഹമ്മദുള്ള (74 റണ്‍സ്) എന്നിവർ അർധസെഞ്ചുറി നേടി. ഓപ്പണർ ലിൻടണ്‍ ദാസ് (41 റണ്‍സ്), മുഷ്ഫിക്കർ റഹീം (33 റണ്‍സ്) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മറുപടിക്കിറങ്ങിയ അഫ്ഗാനിസ്ഥാന് 26 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു.