തിരുവനന്തപുരം: ദേശീയ അക്വാട്ടിക് ചാന്പ്യൻഷിപ്പിൽ വനിതാവിഭാഗം വാട്ടർപോളോയിൽ കേരളത്തിനു സ്വർണം. ബംഗാളിനെ 6-4നു തകർത്താണ് കേരളം സ്വർണനേട്ടത്തിന് അവകാശികളായത്. കേരളത്തിനുവേണ്ടി ശ്രീക്കുട്ടി, പൂജ എന്നിവർ രണ്ടു ഗോളുകളും ആർച്ചയും നിവ്യബാബുവും ഓരോ ഗോളും നേടി.
കഴിഞ്ഞ വർഷം ഭോപ്പാലിൽ വെങ്കലും കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന കേരളത്തിന്റെ പെണ്‍കുട്ടികൾക്ക് ഇക്കുറി ജന്മനാട്ടിൽതന്നെ സ്വർണം നേടാൻ കഴിഞ്ഞത് ഏറെ ആഹ്ലാദം സമ്മാനിച്ചു. വേണു ഗോപാലൻപിള്ള, പി.എസ്. വിനോദ് എന്നിവരാണ് പരിശീലകർ. വാട്ടർപോളോ പുരുഷവിഭാഗത്തിൽ റെയിൽവേ,സർവീസസ്, ബംഗാൾ എന്നിവർ ഒന്നുമുതൽ മൂന്നുവരെ സ്ഥാനത്തെത്തി. കേരളത്തിനു നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
കഴിഞ്ഞ വർഷം ഭോപ്പാലിൽ വെങ്കലും കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന കേരളത്തിന്റെ പെണ്‍കുട്ടികൾക്ക് ഇക്കുറി ജന്മനാട്ടിൽതന്നെ സ്വർണം നേടാൻ കഴിഞ്ഞത് ഏറെ ആഹ്ലാദം സമ്മാനിച്ചു. വേണു ഗോപാലൻപിള്ള, പി.എസ്. വിനോദ് എന്നിവരാണ് പരിശീലകർ. വാട്ടർപോളോ പുരുഷവിഭാഗത്തിൽ റെയിൽവേ,സർവീസസ്, ബംഗാൾ എന്നിവർ ഒന്നുമുതൽ മൂന്നുവരെ സ്ഥാനത്തെത്തി. കേരളത്തിനു നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.