തിരുവനന്തപുരം: നീന്തൽക്കുളത്തിൽ കേരളത്തിന്റെ പൂന്പാറ്റയായി ലിയാനാ ഫാത്തിമാ ഉമ്മർ. ദേശീയ നീന്തൽ മത്സരത്തിൽ വർഷങ്ങൾക്കു ശേഷം വനിതാ വിഭാഗത്തിൽ ഒരു മെഡൽ നേട്ടം സമ്മാനിച്ച് താരമായി മാറി ലിയാനാ എന്ന പതിനാലുകാരി. ചേച്ചിമാർക്കൊപ്പം പിരപ്പൻകോട് നീന്തൽക്കുളത്തിൽ പോരാട്ടത്തിനിറങ്ങി മിന്നും പ്രകടനം നടത്തി
50 മീറ്റർ ബട്ടർ ഫ്ളൈയിൽ വെങ്കലനേട്ടം സ്വന്തമാക്കിയ ലിയാനയുടെ മെഡലിന് തങ്കത്തേക്കാൾ തിളക്കമാണ്. എറണാകുളം ഗ്ലോബൽ പബ്ലിക് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയായ ഈ കൊച്ചുമിടുക്കി ഒന്നാം ക്ലാസ് മുതൽ നീന്തൽ പരിശീലിക്കുന്നു. സന്തോഷ് കുമാറാണ് ലിയാനയുടെ പരിശീലകൻ. പിതാവ് ഉമർ നിസാർ കൊച്ചിയിൽ വ്യവസായം നടത്തുന്നു. മാതാവ് റാഹില. ഈ മീറ്റിൽ വനിതാ വിഭാഗത്തിൽ ആദ്യമായാണ് ഒരു മലയാളി വനിത മെഡൽ നേട്ടം സ്വന്തമാക്കിയത്. ഏറ്റവും ഒടുവിൽ ദേശീയ ചാന്പ്യൻഷിപ്പിൽ ഒരു മലയാളി വനിത മെഡൽ നേടിയത് 2012ലാണ്.
ഈ ഇനത്തിൽ 28.72 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഹരിയാനയുടെ ദിവ്യ സതിജ സ്വർണം നേടി. സ്വിമ്മിംഗ് ഫെഡറേഷന്റെ കെനിഷ് ഗുപ്ത ( 28.94) വെള്ളിയും നേടി. പുരുഷൻമാരുടെ 50 മീറ്റർ ബട്ടർ ഫ്ളൈയിൽ റിക്കാർഡ് നേട്ടത്തോടെ സ്വിമ്മിംഗ് ഫെഡറേഷന്റെ വീർധവാൽ ഖാഡെ സ്വർണം നേടി. 24.26 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾ സ്വന്തംപേരിൽ ഒൻപതു വർഷം മുന്പ് ഖാഡെ തന്നെ തിരുവനന്തപുരത്ത് സ്ഥാപിച്ച 24.36 സെക്കൻഡ് എന്നത് പഴങ്കഥയായി. മഹാരാഷ്ട്ര സ്വദേശിയായ ഖാഡെ മുംബെയിൽ സർക്കാർ സർവീസിൽ ജോലി ചെയ്യുന്നു.ഇന്ത്യൻ പോലീസിന്റെ സുപ്രിയ മൊണ്ടൽ( 24.86) വെള്ളിയും റെയിൽവേയുടെ മലയാളി താരം ശർമ്മ എസ്.പി നായർ( 25.19) വെങ്കലവും നേടി. മീറ്റിന്റെ മൂന്നാം ദിനത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ കർണാടകയാ്ണ് മെഡൽപട്ടികയിൽ മുന്നില
വനിതകളുടെ 800 മീറ്റർ ഫ്രീസ്റ്റൈലിൽ സ്വർണം നേടിയപ്പോൾ 35-ാം വയസിൽ ഈ മീറ്റിലെ സുവർണ നേട്ടം നാലാക്കി. 9:14.22 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് റിച്ച സ്വർണമണിഞ്ഞത്.
തോമസ് വർഗീസ്
50 മീറ്റർ ബട്ടർ ഫ്ളൈയിൽ വെങ്കലനേട്ടം സ്വന്തമാക്കിയ ലിയാനയുടെ മെഡലിന് തങ്കത്തേക്കാൾ തിളക്കമാണ്. എറണാകുളം ഗ്ലോബൽ പബ്ലിക് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയായ ഈ കൊച്ചുമിടുക്കി ഒന്നാം ക്ലാസ് മുതൽ നീന്തൽ പരിശീലിക്കുന്നു. സന്തോഷ് കുമാറാണ് ലിയാനയുടെ പരിശീലകൻ. പിതാവ് ഉമർ നിസാർ കൊച്ചിയിൽ വ്യവസായം നടത്തുന്നു. മാതാവ് റാഹില. ഈ മീറ്റിൽ വനിതാ വിഭാഗത്തിൽ ആദ്യമായാണ് ഒരു മലയാളി വനിത മെഡൽ നേട്ടം സ്വന്തമാക്കിയത്. ഏറ്റവും ഒടുവിൽ ദേശീയ ചാന്പ്യൻഷിപ്പിൽ ഒരു മലയാളി വനിത മെഡൽ നേടിയത് 2012ലാണ്.
ഈ ഇനത്തിൽ 28.72 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഹരിയാനയുടെ ദിവ്യ സതിജ സ്വർണം നേടി. സ്വിമ്മിംഗ് ഫെഡറേഷന്റെ കെനിഷ് ഗുപ്ത ( 28.94) വെള്ളിയും നേടി. പുരുഷൻമാരുടെ 50 മീറ്റർ ബട്ടർ ഫ്ളൈയിൽ റിക്കാർഡ് നേട്ടത്തോടെ സ്വിമ്മിംഗ് ഫെഡറേഷന്റെ വീർധവാൽ ഖാഡെ സ്വർണം നേടി. 24.26 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾ സ്വന്തംപേരിൽ ഒൻപതു വർഷം മുന്പ് ഖാഡെ തന്നെ തിരുവനന്തപുരത്ത് സ്ഥാപിച്ച 24.36 സെക്കൻഡ് എന്നത് പഴങ്കഥയായി. മഹാരാഷ്ട്ര സ്വദേശിയായ ഖാഡെ മുംബെയിൽ സർക്കാർ സർവീസിൽ ജോലി ചെയ്യുന്നു.ഇന്ത്യൻ പോലീസിന്റെ സുപ്രിയ മൊണ്ടൽ( 24.86) വെള്ളിയും റെയിൽവേയുടെ മലയാളി താരം ശർമ്മ എസ്.പി നായർ( 25.19) വെങ്കലവും നേടി. മീറ്റിന്റെ മൂന്നാം ദിനത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ കർണാടകയാ്ണ് മെഡൽപട്ടികയിൽ മുന്നില
വനിതകളുടെ 800 മീറ്റർ ഫ്രീസ്റ്റൈലിൽ സ്വർണം നേടിയപ്പോൾ 35-ാം വയസിൽ ഈ മീറ്റിലെ സുവർണ നേട്ടം നാലാക്കി. 9:14.22 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് റിച്ച സ്വർണമണിഞ്ഞത്.
തോമസ് വർഗീസ്