മാഡ്രിഡ്/മാഞ്ചസ്റ്റര്‍: ഗ്രൂപ്പ് ജിയില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് 3-0ന് എഎസ് റോമയെ തകര്‍ത്തു. ഗാരത് ബെയ്ല്, ഇസ്കോ, മരിയാനോ എന്നിവരാണ് ഗോള്‍ നേടിയത്. സ്വന്തം ഗ്രൗണ്ടില്‍ കളിച്ച റയല്‍ തുടക്കം മുതലേ ആക്രമണ മൂഡിലായിരുന്നു. ആദ്യ പത്തു മിനിറ്റില്‍ റയലിനു രണ്ട് അവസരം ലഭിച്ചതാണ്. 45-ാം മിനിറ്റില്‍ ഇസ്കോയുടെ ഫ്രീകിക്കില്‍ റയല്‍ ആദ്യ ഗോള്‍ നേടി. ബോക്സിനു തൊട്ടുവെളിയില്‍ ഡാനിയല്‍ ഡി റോസി വരുത്തിയ ഫൗളാണ് ഫ്രീകിക്കിനു വഴിയൊരുക്കിയത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ റോമയില്‍നിന്നു മികച്ച നീക്കങ്ങള്‍ വന്നു. 49-ാം മിനിറ്റില്‍ ജെന്ജിസ് ഓന്ഡയുടെ ശ്രമം ഗോള്‍കീപ്പര്‍ കെയ്ലര് നവാസ് രക്ഷപ്പെടുത്തി. വൈകാതെതന്നെ റയല്‍ ലീഡ് ഉയര്‍ത്തി. റയലിന്റെ വേഗത്തിലുള്ള കൗണ്ടര്‍ അറ്റാക്കിന്റെ ഫലത്തില്‍ ബെയ്ല് 58-ാം മിനിറ്റില്‍ വലകുലുക്കി. ലൂക്ക മോഡ്രിച്ചിന്റെ നീക്കത്തില്‍നിന്നാണ് ഗോള്‍ പിറന്നത്. 90+1ാം മിനിറ്റില്‍ മരിയാനോ റയലിന്റെ മൂന്നാം ഗോള്‍ നേടി. കഴിഞ്ഞ സീസണില്‍ ലിയോണിനൊപ്പമായിരുന്ന താരം ഈ സീസണിലാണ് മാഡ്രിഡിയില് തിരിച്ചെത്തിയത്. ചാമ്പ്യന്‍സ് ലീഗില്‍ താരത്തിന്റെ ആദ്യ ഗോളാണിത്.
സാഞ്ചസ് മികവില്‍ ബയേണ്‍
ഒരു ഗോളും ഒരു അസിസ്റ്റും നേടിയ റെനറ്റോ സാഞ്ചസിന്റെ മികവില്‍ ബയേണ്‍ മ്യൂണിക് 2-0ന് ബെന്‍ഫിക്കയെ തോല്‍പ്പിച്ചു. 2016ല്‍ ബെന്‍ഫിക്കയില്‍നിന്ന് ബയേണില്‍ ചേര്‍ന്ന സാഞ്ചസ് കുറച്ചു മത്സരങ്ങളിൽ മാത്രമേ ബുണ്ടസ് ലീഗ ചാമ്പ്യന്മാര്ക്കൊപ്പം കളിച്ചിട്ടുള്ളൂ. കഴിഞ്ഞ സീസണില്‍ സ്വാന്‍സി സിറ്റിയില്‍ വായ്പ അടിസ്ഥാനത്തിലായിരുന്നു താരം. തിയാഗോ അല്കാന്ട്രയുടെ പരിക്കിനെത്തുടര്‍ന്നാണ് സാഞ്ചസിന് ആദ്യ പതിനൊന്നില്‍ ഇടംപിടിക്കാനായത്.
ഗ്രൂപ്പ് എഫില്‍ 2-1നാണ് ലിയോണ്‍ പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ തകര്‍ത്തത്. ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ സിറ്റി ഇനിയും മെച്ചപ്പെടേണ്ടിയിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു മത്സരം.
വിലക്കിനെത്തുടര്‍ന്ന് ഗാര്‍ഡിയോള മത്സരം ഗാലറിയില്‍ ഇരുന്നാണ് കളി കണ്ടത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ റോമയില്‍നിന്നു മികച്ച നീക്കങ്ങള്‍ വന്നു. 49-ാം മിനിറ്റില്‍ ജെന്ജിസ് ഓന്ഡയുടെ ശ്രമം ഗോള്‍കീപ്പര്‍ കെയ്ലര് നവാസ് രക്ഷപ്പെടുത്തി. വൈകാതെതന്നെ റയല്‍ ലീഡ് ഉയര്‍ത്തി. റയലിന്റെ വേഗത്തിലുള്ള കൗണ്ടര്‍ അറ്റാക്കിന്റെ ഫലത്തില്‍ ബെയ്ല് 58-ാം മിനിറ്റില്‍ വലകുലുക്കി. ലൂക്ക മോഡ്രിച്ചിന്റെ നീക്കത്തില്‍നിന്നാണ് ഗോള്‍ പിറന്നത്. 90+1ാം മിനിറ്റില്‍ മരിയാനോ റയലിന്റെ മൂന്നാം ഗോള്‍ നേടി. കഴിഞ്ഞ സീസണില്‍ ലിയോണിനൊപ്പമായിരുന്ന താരം ഈ സീസണിലാണ് മാഡ്രിഡിയില് തിരിച്ചെത്തിയത്. ചാമ്പ്യന്‍സ് ലീഗില്‍ താരത്തിന്റെ ആദ്യ ഗോളാണിത്.
സാഞ്ചസ് മികവില്‍ ബയേണ്‍
ഒരു ഗോളും ഒരു അസിസ്റ്റും നേടിയ റെനറ്റോ സാഞ്ചസിന്റെ മികവില്‍ ബയേണ്‍ മ്യൂണിക് 2-0ന് ബെന്‍ഫിക്കയെ തോല്‍പ്പിച്ചു. 2016ല്‍ ബെന്‍ഫിക്കയില്‍നിന്ന് ബയേണില്‍ ചേര്‍ന്ന സാഞ്ചസ് കുറച്ചു മത്സരങ്ങളിൽ മാത്രമേ ബുണ്ടസ് ലീഗ ചാമ്പ്യന്മാര്ക്കൊപ്പം കളിച്ചിട്ടുള്ളൂ. കഴിഞ്ഞ സീസണില്‍ സ്വാന്‍സി സിറ്റിയില്‍ വായ്പ അടിസ്ഥാനത്തിലായിരുന്നു താരം. തിയാഗോ അല്കാന്ട്രയുടെ പരിക്കിനെത്തുടര്‍ന്നാണ് സാഞ്ചസിന് ആദ്യ പതിനൊന്നില്‍ ഇടംപിടിക്കാനായത്.
ഗ്രൂപ്പ് എഫില്‍ 2-1നാണ് ലിയോണ്‍ പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ തകര്‍ത്തത്. ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ സിറ്റി ഇനിയും മെച്ചപ്പെടേണ്ടിയിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു മത്സരം.
വിലക്കിനെത്തുടര്‍ന്ന് ഗാര്‍ഡിയോള മത്സരം ഗാലറിയില്‍ ഇരുന്നാണ് കളി കണ്ടത്.