തിരുവനന്തപുരം: തൊട്ടതെല്ലാം പൊന്നാക്കി സജൻ പ്രകാശ്. പങ്കെടുത്ത രണ്ടിനങ്ങളിലും റിക്കാർഡോടെ തങ്കത്തിളക്കവുമായി ദേശീയ നീന്തൽ മത്സരത്തിന്റെ ആദ്യദിനം സജൻ പ്രകാശ് കേരളത്തിന്റേതാക്കി. പിരപ്പൻകോട് അംബേദ്കർ അക്വാട്ടിക് സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സര ഇനത്തിൽ തന്നെ റിക്കാർഡുമായാണ് സജൻ നീന്തിക്കയറിയത്. 200 മീറ്റർ ഫ്രീ സ്റ്റൈലിൽ ഒരു മിനിറ്റ് 50.35 സെക്കൻഡിൽ നീന്തിക്കയറിയപ്പോൾ ദേശീയ റിക്കാർഡ് കുറിക്കപ്പെട്ടു.
2011-ൽ കർണാടകയുടെ ആരോണ് ഡിസൂസ സ്ഥാപിച്ച ഒരു മിനിറ്റ് 51.38 സെക്കൻഡാണ് പഴങ്കഥയായത്. ആദ്യ നൂറു മീറ്ററിൽ തമിഴ്നാടിന്റെ ശ്രീഹരി നടരാജൻ ഉയർത്തിയ ശക്തമായ വെല്ലുവിളി മൂന്നാം ലാപ്പിൽ മറികടന്ന് അവസാനലാപ്പിൽ വ്യക്തമായ ആധിപത്യത്തോടെയാണ് സജൻ റിക്കാർഡോടെ സ്വർണത്തിൽ മുത്തമിട്ടത്. കർണാടകയുടെ ശ്രീഹരി നടരാജൻ (ഒരു മിനിറ്റ് 51.49) വെള്ളിയും സ്വിമ്മിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ബാനറിൽ മത്സരത്തിനിറങ്ങിയ ആര്യൻ മഖീജ (1.52.47) വെങ്കലവും സ്വന്തമാക്കി. തുടർന്നു നടന്ന 200 മീറ്റർ മെഡ്ലെയിലും റിക്കാർഡോടെ നീന്തിക്കയറി പങ്കെടുത്ത രണ്ടിനങ്ങളിലും സജൻ വെന്നിക്കൊടി പാറിച്ചു. രണ്ടു മിനിറ്റ് 05.83 സെക്കൻഡിലാണ് 200 മീറ്റർ മെഡ്ലെയിൽ സജൻ മത്സരം പൂർത്തിയാക്കിയത്. ഇതോടെ പഴങ്കഥയായത് 2009 ൽ കർണാടകയുടെ രഹൻ പൂഞ്ച സ്ഥാപിച്ച രണ്ട് മിനിറ്റ് 05.89 എന്ന സമയം. പത്തു മിനിറ്റിനുള്ളിലാണ് രണ്ടിനങ്ങളിൽ സജൻ ഇരട്ടറിക്കാർഡിന് ഉടമയായത്.
റിക്കാർഡിലേക്ക് ഫ്രീയായി ശിവാനി
വനിതകളുടെ 200 മീറ്റർ ഫ്രീ സ്റ്റൈലിലും പിരപ്പൻകോട് റിക്കാർഡിനു സാക്ഷ്യം വഹിച്ചു. ഹരിയാനയുടെ ശിവാനി ഘട്ടാരിയ സ്വന്തം പേരിലുള്ള റിക്കാർഡ് പുതുക്കി സ്വർണനേട്ടവുമായി നീന്തിക്കയറിയത്. കഴിഞ്ഞ വർഷം ഭോപ്പാലിൽ സ്ഥാപിച്ച രണ്ട് മിനിറ്റ് 06.63 സെക്കൻഡ് രണ്ട് മിനിറ്റ് 05.86 സെക്കൻഡായി തിരുത്തി. വനിതകളുടെ 200 മീറ്റർ മെഡ്ലെയിൽ ഇന്ത്യൻ പോലീസിന്റെ റിച്ചാ മിശ്ര സ്വർണം സ്വന്തമാക്കിയെങ്കിലും തന്റെ മുൻകാല പ്രകടന മികവ് നിലനിർത്താനായില്ല.
വനിതകളുടെ 50 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ ഹീറ്റ്സിൽ ദേശീയ റിക്കാർഡ് ഇട്ട തമിഴ്നാടിന്റെ എ.വി. ജയവീണയ്ക്ക് ഫൈനലിൽ രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇന്നലെ രാവിലെ നടന്ന ഹീറ്റ്സ് മത്സരത്തിൽ 33.81 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ജയവീണ റിക്കാർഡിന് അർഹയായത്. എന്നാൽ, ഫൈനലിൽ 34.59 സെക്കൻഡിൽ ഫിനിഷ് ചെയ്ത് രണ്ടാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ.
തോമസ് വർഗീസ്
2011-ൽ കർണാടകയുടെ ആരോണ് ഡിസൂസ സ്ഥാപിച്ച ഒരു മിനിറ്റ് 51.38 സെക്കൻഡാണ് പഴങ്കഥയായത്. ആദ്യ നൂറു മീറ്ററിൽ തമിഴ്നാടിന്റെ ശ്രീഹരി നടരാജൻ ഉയർത്തിയ ശക്തമായ വെല്ലുവിളി മൂന്നാം ലാപ്പിൽ മറികടന്ന് അവസാനലാപ്പിൽ വ്യക്തമായ ആധിപത്യത്തോടെയാണ് സജൻ റിക്കാർഡോടെ സ്വർണത്തിൽ മുത്തമിട്ടത്. കർണാടകയുടെ ശ്രീഹരി നടരാജൻ (ഒരു മിനിറ്റ് 51.49) വെള്ളിയും സ്വിമ്മിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ബാനറിൽ മത്സരത്തിനിറങ്ങിയ ആര്യൻ മഖീജ (1.52.47) വെങ്കലവും സ്വന്തമാക്കി. തുടർന്നു നടന്ന 200 മീറ്റർ മെഡ്ലെയിലും റിക്കാർഡോടെ നീന്തിക്കയറി പങ്കെടുത്ത രണ്ടിനങ്ങളിലും സജൻ വെന്നിക്കൊടി പാറിച്ചു. രണ്ടു മിനിറ്റ് 05.83 സെക്കൻഡിലാണ് 200 മീറ്റർ മെഡ്ലെയിൽ സജൻ മത്സരം പൂർത്തിയാക്കിയത്. ഇതോടെ പഴങ്കഥയായത് 2009 ൽ കർണാടകയുടെ രഹൻ പൂഞ്ച സ്ഥാപിച്ച രണ്ട് മിനിറ്റ് 05.89 എന്ന സമയം. പത്തു മിനിറ്റിനുള്ളിലാണ് രണ്ടിനങ്ങളിൽ സജൻ ഇരട്ടറിക്കാർഡിന് ഉടമയായത്.
റിക്കാർഡിലേക്ക് ഫ്രീയായി ശിവാനി
വനിതകളുടെ 200 മീറ്റർ ഫ്രീ സ്റ്റൈലിലും പിരപ്പൻകോട് റിക്കാർഡിനു സാക്ഷ്യം വഹിച്ചു. ഹരിയാനയുടെ ശിവാനി ഘട്ടാരിയ സ്വന്തം പേരിലുള്ള റിക്കാർഡ് പുതുക്കി സ്വർണനേട്ടവുമായി നീന്തിക്കയറിയത്. കഴിഞ്ഞ വർഷം ഭോപ്പാലിൽ സ്ഥാപിച്ച രണ്ട് മിനിറ്റ് 06.63 സെക്കൻഡ് രണ്ട് മിനിറ്റ് 05.86 സെക്കൻഡായി തിരുത്തി. വനിതകളുടെ 200 മീറ്റർ മെഡ്ലെയിൽ ഇന്ത്യൻ പോലീസിന്റെ റിച്ചാ മിശ്ര സ്വർണം സ്വന്തമാക്കിയെങ്കിലും തന്റെ മുൻകാല പ്രകടന മികവ് നിലനിർത്താനായില്ല.
വനിതകളുടെ 50 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ ഹീറ്റ്സിൽ ദേശീയ റിക്കാർഡ് ഇട്ട തമിഴ്നാടിന്റെ എ.വി. ജയവീണയ്ക്ക് ഫൈനലിൽ രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇന്നലെ രാവിലെ നടന്ന ഹീറ്റ്സ് മത്സരത്തിൽ 33.81 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ജയവീണ റിക്കാർഡിന് അർഹയായത്. എന്നാൽ, ഫൈനലിൽ 34.59 സെക്കൻഡിൽ ഫിനിഷ് ചെയ്ത് രണ്ടാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ.
തോമസ് വർഗീസ്