ദുബായ്: ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ 14-ാം ഏകദിന സെഞ്ചുറിയിലൂടെ ഫോം വീണ്ടെടുത്തപ്പോൾ ഏഷ്യ കപ്പ് ക്രിക്കറ്റിൽ ദുർബലരായ ഹോങ്കോംഗിനെതിരേ ഇന്ത്യ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 285 റണ്‍സ് നേടി. 120 പന്തിൽനിന്ന് രണ്ട് സിക്സും 15 ഫോറും ഉൾപ്പെടെ 127 റണ്‍സ് ധവാന്റെ ബാറ്റിൽനിന്ന് പിറന്നു. ഇന്നിംഗ്സിന്റെ 36-ാം ഓവറിലാണ് ധവാൻ സെഞ്ചുറി പൂർത്തിയാക്കിയത്.
ടോസ് നേടിയ ഹോങ്കോംഗ് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമയും ധവാനും കരുതലോടെയാണ് തുടങ്ങിയത്. എങ്കിലും എട്ടാം ഓവറിൽ ദുർബലമായൊരു ഷോട്ടിനെത്തുടർന്ന് രോഹിത് ശർമ പുറത്തായി. 22 പന്തിൽ 23 റണ്‍സ് ആയിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ സംഭാവന.
മൂന്നാം നന്പറായി ക്രീസിലെത്തിയ അന്പാട്ടി റായിഡുവിനെ കൂട്ടുപിടിച്ച് ധവാൻ സ്കോറിംഗ് ഉയർത്തി. പതുക്കെ റായിഡുവും സ്കോറിംഗിനു വേഗം കൂട്ടി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 116 റണ്‍സ് നേടി. 70 പന്തിൽ 60 റണ്‍സ് എടുത്ത റായിഡുവിന്റെ ബാറ്റിൽനിന്ന് രണ്ട് സിക്സും മൂന്ന് ഫോറും പിറന്നു. ഈ കൂട്ടുകെട്ടിൽ ധവാന്റെ സംഭാവന 56 റണ്‍സ് ആയിരുന്നു.
മൂന്നാം വിക്കറ്റിൽ ദിനേശ് കാർത്തികുമൊത്തും ധവാൻ മികച്ചൊരു കൂട്ടുകെട്ട് സ്ഥാപിച്ചു. ഇവരുടെ കൂട്ടുകെട്ട് 79 റണ്‍സ് സ്കോർബോർഡിൽ എത്തിച്ചശേഷമാണ് പിരിഞ്ഞത്. 33 പന്തിൽ 27 റണ്‍സ് എടുത്ത കാർത്തിക് മടങ്ങിയതോടെ എം.എസ്. ധോണി എത്തി. ധോണിയുടെ ഇന്നിംഗ്സിന് മൂന്ന് പന്തിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. റണ്ണൊന്നുമെടുക്കാതെ ധോണി മടങ്ങി.
27 പന്തിൽ 28 റണ്‍സുമായി കേദാർ യാദവ് പുറത്താകാതെനിന്നു.
ഖലീൽ, നന്പർ: 222
ഇരുപതുകാരനായ ഖലീൽ അഹമ്മദ് ഇന്ത്യക്കായി ഇന്നലെ അരങ്ങേറ്റം നടത്തി. ഏകദിനത്തിൽ ഇന്ത്യക്കായി അരങ്ങേറ്റം നടത്തുന്ന 222-ാമത് കളിക്കാരനാണ് ഇടംകൈ പേസ് ബൗളറായ ഖലീൽ. രാജസ്ഥാൻ സ്വദേശിയായ താരം ഐപിഎലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ കളിക്കാരനാണ്.
ടോസ് നേടിയ ഹോങ്കോംഗ് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമയും ധവാനും കരുതലോടെയാണ് തുടങ്ങിയത്. എങ്കിലും എട്ടാം ഓവറിൽ ദുർബലമായൊരു ഷോട്ടിനെത്തുടർന്ന് രോഹിത് ശർമ പുറത്തായി. 22 പന്തിൽ 23 റണ്‍സ് ആയിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ സംഭാവന.
മൂന്നാം നന്പറായി ക്രീസിലെത്തിയ അന്പാട്ടി റായിഡുവിനെ കൂട്ടുപിടിച്ച് ധവാൻ സ്കോറിംഗ് ഉയർത്തി. പതുക്കെ റായിഡുവും സ്കോറിംഗിനു വേഗം കൂട്ടി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 116 റണ്‍സ് നേടി. 70 പന്തിൽ 60 റണ്‍സ് എടുത്ത റായിഡുവിന്റെ ബാറ്റിൽനിന്ന് രണ്ട് സിക്സും മൂന്ന് ഫോറും പിറന്നു. ഈ കൂട്ടുകെട്ടിൽ ധവാന്റെ സംഭാവന 56 റണ്‍സ് ആയിരുന്നു.
മൂന്നാം വിക്കറ്റിൽ ദിനേശ് കാർത്തികുമൊത്തും ധവാൻ മികച്ചൊരു കൂട്ടുകെട്ട് സ്ഥാപിച്ചു. ഇവരുടെ കൂട്ടുകെട്ട് 79 റണ്‍സ് സ്കോർബോർഡിൽ എത്തിച്ചശേഷമാണ് പിരിഞ്ഞത്. 33 പന്തിൽ 27 റണ്‍സ് എടുത്ത കാർത്തിക് മടങ്ങിയതോടെ എം.എസ്. ധോണി എത്തി. ധോണിയുടെ ഇന്നിംഗ്സിന് മൂന്ന് പന്തിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. റണ്ണൊന്നുമെടുക്കാതെ ധോണി മടങ്ങി.
27 പന്തിൽ 28 റണ്‍സുമായി കേദാർ യാദവ് പുറത്താകാതെനിന്നു.
ഖലീൽ, നന്പർ: 222
ഇരുപതുകാരനായ ഖലീൽ അഹമ്മദ് ഇന്ത്യക്കായി ഇന്നലെ അരങ്ങേറ്റം നടത്തി. ഏകദിനത്തിൽ ഇന്ത്യക്കായി അരങ്ങേറ്റം നടത്തുന്ന 222-ാമത് കളിക്കാരനാണ് ഇടംകൈ പേസ് ബൗളറായ ഖലീൽ. രാജസ്ഥാൻ സ്വദേശിയായ താരം ഐപിഎലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ കളിക്കാരനാണ്.