ലണ്ടൻ: ഇംഗ്ലീഷ് താരങ്ങളായ ബെൻ സ്റ്റോക്സും അലക്സ് ഹെയ്ൽസും ക്രിക്കറ്റിന് അവമതിപ്പുണ്ടാക്കിയ കുറ്റത്തിന് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) ഇരുവരെയും ശകാരിച്ചതായി ക്രിക്കറ്റ് ഡിസിപ്ലിൻ കമ്മീഷൻ (സിഡിസി). ഇരുവരോടും സിഡിസി പാനലിനു മുന്പാകെ ഹാജരാകാൻ നിർദേശം നല്കിയതായും സ്ഥിരീകരണം. ഡിസംബർ അഞ്ച്, ഏഴ് തീയതികളിൽ ഇരു താരങ്ങളും സിഡിസി കമ്മിറ്റിക്കു മുന്പാകെ ഹാജരാകണം.
ഇസിബി നിയമലംഘനം നടത്തിയതിനാണ് നടപടി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബ്രിസ്റ്റോളിൽ നൈറ്റ്ക്ലബ്ബിനു മുന്നിൽവച്ച് ഒരാൾക്കെതിരേ ആക്രമണം നടത്തിയതാണ് കുറ്റം. ഈ സംഭവത്തിൽ കോടതി സ്റ്റോക്സ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു. ജീവരക്ഷാർഥമാണ് താൻ ആക്രമിച്ചതെന്നായിരുന്നു സ്റ്റോക്സിന്റെ നിലപാട്.
ഇസിബി നിയമലംഘനം നടത്തിയതിനാണ് നടപടി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബ്രിസ്റ്റോളിൽ നൈറ്റ്ക്ലബ്ബിനു മുന്നിൽവച്ച് ഒരാൾക്കെതിരേ ആക്രമണം നടത്തിയതാണ് കുറ്റം. ഈ സംഭവത്തിൽ കോടതി സ്റ്റോക്സ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു. ജീവരക്ഷാർഥമാണ് താൻ ആക്രമിച്ചതെന്നായിരുന്നു സ്റ്റോക്സിന്റെ നിലപാട്.