ദുബായ്: അഞ്ചു തവണ ജേതാക്കളായ ലങ്ക ഇല്ലാതെ ഏഷ്യ കപ്പ് ക്രിക്കറ്റ് ദിനങ്ങൾ. ടൂർണമെന്റിലെ ഒരു ടീമായ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരം കളിക്കാൻ ഇറങ്ങുന്നതിനു മുന്‍പുതന്നെ ലങ്ക ഗ്രൂപ്പ് ബിയിൽ രണ്ടാം തോൽവിയോടെ നാട്ടിലേക്ക് മടങ്ങി. ബംഗ്ലാദേശിനോട് 137 റണ്‍സിനും അഫ്ഗാനിസ്ഥാനോട് 91 റണ്‍സിനും തോൽവി വഴങ്ങിയാണ് ലങ്കാ പതനം പൂർത്തിയായത്.
1996 ലോകകപ്പ് ജേതാക്കളായ ലങ്കയുടെ അപ്രതീക്ഷിത പുറത്താകലിനെ ക്രിക്കറ്റ് ലോകം അതിശയത്തോടെയാണ് സ്വീകരിച്ചത്.
അഫ്ഗാൻ 91 റണ്‍സിനു തോൽപ്പിച്ചതിനെ അട്ടിമറിയെന്ന് വിളിക്കാൻ സാധിക്കുമോ, ലങ്കയാണോ അഫ്ഗാനിസ്ഥാനാണോ ദുർഘട ഗ്രൂപ്പിൽ ഉൾപ്പെട്ടത് തുടങ്ങിയ പ്രതികരണങ്ങളാണ് ട്വിറ്ററിൽ വന്നത്.
കളിക്കുന്തോറും പുരോഗമിക്കുന്ന ടീമാണ് അഫ്ഗാൻ എന്നാണ് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം വി.വി.എസ്. ലക്ഷ്മണ് ട്വീറ്റ് ചെയ്തത്.
1996 ലോകകപ്പ് ജേതാക്കളായ ലങ്കയുടെ അപ്രതീക്ഷിത പുറത്താകലിനെ ക്രിക്കറ്റ് ലോകം അതിശയത്തോടെയാണ് സ്വീകരിച്ചത്.
അഫ്ഗാൻ 91 റണ്‍സിനു തോൽപ്പിച്ചതിനെ അട്ടിമറിയെന്ന് വിളിക്കാൻ സാധിക്കുമോ, ലങ്കയാണോ അഫ്ഗാനിസ്ഥാനാണോ ദുർഘട ഗ്രൂപ്പിൽ ഉൾപ്പെട്ടത് തുടങ്ങിയ പ്രതികരണങ്ങളാണ് ട്വിറ്ററിൽ വന്നത്.
കളിക്കുന്തോറും പുരോഗമിക്കുന്ന ടീമാണ് അഫ്ഗാൻ എന്നാണ് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം വി.വി.എസ്. ലക്ഷ്മണ് ട്വീറ്റ് ചെയ്തത്.