ബാഴ്സലോണയുടെ അർജന്റൈൻ താരം ലയണൽ മെസിക്കും യുവന്റസിന്റെ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും തുല്യനാണ് താനെന്ന് അത്ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് താരം ആൻത്വാൻ ഗ്രീസ്മാൻ.
ഈ വർഷത്തെ ബാലണ്‍ ഡി ഓറിന് താൻ അർഹനാണെന്നും താരം പറഞ്ഞു. ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരത്തിനുള്ള അന്തിമ ലിസ്റ്റിൽനിന്നും താനടക്കമുള്ള ഫ്രഞ്ച് താരങ്ങളെ ഒഴിവാക്കിയതിനെതിരേ ഗ്രീസ്മൻ രംഗത്തു വന്നിരുന്നു. ലോകകപ്പും ക്ലബ്ബിനൊപ്പം മറ്റു നേട്ടങ്ങളും സ്വന്തമാക്കിയ ഗ്രീസ്മൻ, എംബാപ്പെ, വരാനെ എന്നിവർ അവസാന മൂന്നിൽ എത്തിയില്ല. പകരം റൊണാൾഡോ, മോഡ്രിച്ച്, സല എന്നിവരാണ് ഇടംപിടിച്ചത്.
ഇനിയും മൂന്നു മാസം ബാലണ്‍ ഡി ഓറിനായി ബാക്കിയുള്ളതുകൊണ്ട് അതു നേടാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയുണ്ടെന്ന് ഗ്രീസ്മാൻ പറഞ്ഞു. ഒരു സീസണിൽ അന്‍പതോളം ഗോളുകൾ നേടാൻ കഴിയുന്ന മെസി, റൊണാൾഡോ, എംബാപ്പെ എന്നിവരിൽനിന്നും വ്യത്യസ്തമായി മുന്നേറ്റത്തിൽ കൂടുതൽ സഹായിക്കുകയാണ് തന്റെ ജോലിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷത്തെ ബാലണ്‍ ഡി ഓറിന് താൻ അർഹനാണെന്നും താരം പറഞ്ഞു. ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരത്തിനുള്ള അന്തിമ ലിസ്റ്റിൽനിന്നും താനടക്കമുള്ള ഫ്രഞ്ച് താരങ്ങളെ ഒഴിവാക്കിയതിനെതിരേ ഗ്രീസ്മൻ രംഗത്തു വന്നിരുന്നു. ലോകകപ്പും ക്ലബ്ബിനൊപ്പം മറ്റു നേട്ടങ്ങളും സ്വന്തമാക്കിയ ഗ്രീസ്മൻ, എംബാപ്പെ, വരാനെ എന്നിവർ അവസാന മൂന്നിൽ എത്തിയില്ല. പകരം റൊണാൾഡോ, മോഡ്രിച്ച്, സല എന്നിവരാണ് ഇടംപിടിച്ചത്.
ഇനിയും മൂന്നു മാസം ബാലണ്‍ ഡി ഓറിനായി ബാക്കിയുള്ളതുകൊണ്ട് അതു നേടാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയുണ്ടെന്ന് ഗ്രീസ്മാൻ പറഞ്ഞു. ഒരു സീസണിൽ അന്‍പതോളം ഗോളുകൾ നേടാൻ കഴിയുന്ന മെസി, റൊണാൾഡോ, എംബാപ്പെ എന്നിവരിൽനിന്നും വ്യത്യസ്തമായി മുന്നേറ്റത്തിൽ കൂടുതൽ സഹായിക്കുകയാണ് തന്റെ ജോലിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.