ന്യൂഡൽഹി: സെർബിയയുമായി നടക്കുന്ന അണ്ടർ 19 ഫുട്ബോൾ സീരീസിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തോൽവി. ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് ഇന്ത്യ സെർബിയയോടു തോറ്റത്.
ആദ്യ പകുതിയിൽ തന്നെ മൂന്നു ഗോൾ വഴങ്ങിയ ഇന്ത്യക്ക് പിന്നീടു മത്സരത്തിലേക്കു തിരിച്ചു വരാനായില്ല. രണ്ടാം പകുതിയിൽ ഒരു ഗോൾ തിരിച്ചടിക്കാനായതു മാത്രമാണ് ആശ്വാസം. ഇന്ത്യൻ യുവനിര പന്തടക്കത്തിൽ മികവു പുലർത്തിയെങ്കിലും പ്രതിരോധത്തിലെ പാളിച്ചകളാണ് മത്സരം കൈവിടാൻ കാരണം. ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ തോൽവി.
കളിയുടെ തുടക്കത്തിൽ ഇന്ത്യ മേധാവിത്വം പുലർത്തിയെങ്കിലും സെർബിയയാണ് ആദ്യ ഗോൾ നേടിയത്. ഇന്ത്യൻ പ്രതിരോധത്തിന്റെ പിഴവിൽനിന്നു പന്തു ലഭിച്ച സെർബിയൻ താരം ബോയിക് ബോയൻ ഒറ്റയാൻ മുന്നേറ്റത്തിലൂടെ വല കുലുക്കി. ഇന്ത്യൻ ഗോളി ഗില്ലിന്റെ പാസ് പിടിച്ചെടുത്ത് മാർകോ വീണ്ടും ഗോൾ നേടി. ആദ്യ പകുതിക്കു മുൻപ് കോർണറിൽനിന്ന് സെർബിയയുടെ മൂന്നാമത്തെ ഗോളും പിറന്നു. പ്രതിരോധത്തിന്റെ പിഴവുകളാണ് മൂന്നു ഗോളിനും കാരണമായത്.
രണ്ടാം പകുതിയിൽ അഭിജിതിന്റെ ക്രോസിൽനിന്നാണ് റഹീം അലി ഇന്ത്യക്കു വേണ്ടി വല കുലുക്കിയത്. പിന്നീടും ഇന്ത്യ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നും ഫലംകണ്ടില്ല.
ആദ്യ പകുതിയിൽ തന്നെ മൂന്നു ഗോൾ വഴങ്ങിയ ഇന്ത്യക്ക് പിന്നീടു മത്സരത്തിലേക്കു തിരിച്ചു വരാനായില്ല. രണ്ടാം പകുതിയിൽ ഒരു ഗോൾ തിരിച്ചടിക്കാനായതു മാത്രമാണ് ആശ്വാസം. ഇന്ത്യൻ യുവനിര പന്തടക്കത്തിൽ മികവു പുലർത്തിയെങ്കിലും പ്രതിരോധത്തിലെ പാളിച്ചകളാണ് മത്സരം കൈവിടാൻ കാരണം. ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ തോൽവി.
കളിയുടെ തുടക്കത്തിൽ ഇന്ത്യ മേധാവിത്വം പുലർത്തിയെങ്കിലും സെർബിയയാണ് ആദ്യ ഗോൾ നേടിയത്. ഇന്ത്യൻ പ്രതിരോധത്തിന്റെ പിഴവിൽനിന്നു പന്തു ലഭിച്ച സെർബിയൻ താരം ബോയിക് ബോയൻ ഒറ്റയാൻ മുന്നേറ്റത്തിലൂടെ വല കുലുക്കി. ഇന്ത്യൻ ഗോളി ഗില്ലിന്റെ പാസ് പിടിച്ചെടുത്ത് മാർകോ വീണ്ടും ഗോൾ നേടി. ആദ്യ പകുതിക്കു മുൻപ് കോർണറിൽനിന്ന് സെർബിയയുടെ മൂന്നാമത്തെ ഗോളും പിറന്നു. പ്രതിരോധത്തിന്റെ പിഴവുകളാണ് മൂന്നു ഗോളിനും കാരണമായത്.
രണ്ടാം പകുതിയിൽ അഭിജിതിന്റെ ക്രോസിൽനിന്നാണ് റഹീം അലി ഇന്ത്യക്കു വേണ്ടി വല കുലുക്കിയത്. പിന്നീടും ഇന്ത്യ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നും ഫലംകണ്ടില്ല.