ബാഴ്സലോണ/ലണ്ടൻ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് പോരാട്ടങ്ങൾക്ക് ഇന്നു തുടക്കമാകും. ഗ്രൂപ്പ് ഘട്ടത്തിലെ വന്പൻ പോരാട്ടങ്ങൾക്കാണ് ഇന്ന് യൂറോപ്പ് വേദിയാകുക. ഇന്ത്യൻ സമയം രാത്രി 10.25ന് ബാഴ്സലോണയും പിഎസ്വി ഐന്തോവനും തമ്മിലും ഇന്റർ മിലാനും ടോട്ടനവും തമ്മിലും ആദ്യ പോരാട്ടങ്ങൾ നടക്കും. ബാഴ്സലോണയ്ക്ക് കാര്യങ്ങൾ എളുപ്പമാണെങ്കിലും ഇന്റർ - ടോട്ടനം പോരാട്ടം തീപ്പൊരി ചിതറിക്കും.
രാത്രി 12.30ന് ആറ് മത്സരങ്ങൾ നടക്കും. അതിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം ലിവർപൂളും പാരി സാൻ ഷെർമയ്നും തമ്മിലുള്ളതാണ്. കഴിഞ്ഞ സീസണിൽ നെയ്മർ പരിക്കേറ്റ് പുറത്തായതോടെ ചാന്പ്യൻസ് ലീഗ് സ്വപ്നം റയലിനു മുന്നിൽ തരിപ്പണമായ പിഎസ്ജിക്ക് ആദ്യ മത്സരം തന്നെ കടുപ്പമാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇതുവരെ തോൽവി അറിയാതെ ചരിത്രത്തിലെതന്നെ മികച്ച തുടക്കവുമായാണ് ലിവർപൂൾ എത്തുന്നത്. നെയ്മറും എംബാപ്പെയും ഡി മരിയയും കവാനിയുമെല്ലാം ചേരുന്ന പിഎസ്ജിക്ക് ഇത്തവണയെങ്കിലും ചാന്പ്യൻസ് ലീഗിൽ മുത്തമിട്ടേ മതിയാകൂ. സ്പാനിഷ് ലീഗിൽ മോശം തുടക്കത്തിന്റെ പേരിൽ പഴികേൾക്കുന്ന അത്ലറ്റിക്കോ മാഡ്രിഡ് എഎസ് മൊണാക്കോയ്ക്കെതിരേ അവരുടെ തട്ടകത്തിൽ ഇറങ്ങുന്നു. ബൊറൂസിയ ഡോട്ട്മുണ്ട്, നാപോളി, എഫ്സി പോർട്ടോ, ഷാൽകെ തുടങ്ങിയവയും ഇന്ന് കളത്തിലുണ്ട്.
നിലവിലെ ചാന്പ്യന്മാരായ റയൽ മാഡ്രിഡ്, മുൻ ചാന്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക്, റൊണാൾഡോയുടെ യുവന്റസ്, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയവയുടെ പോരാട്ടം നാളെ നടക്കും.
രാത്രി 12.30ന് ആറ് മത്സരങ്ങൾ നടക്കും. അതിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം ലിവർപൂളും പാരി സാൻ ഷെർമയ്നും തമ്മിലുള്ളതാണ്. കഴിഞ്ഞ സീസണിൽ നെയ്മർ പരിക്കേറ്റ് പുറത്തായതോടെ ചാന്പ്യൻസ് ലീഗ് സ്വപ്നം റയലിനു മുന്നിൽ തരിപ്പണമായ പിഎസ്ജിക്ക് ആദ്യ മത്സരം തന്നെ കടുപ്പമാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇതുവരെ തോൽവി അറിയാതെ ചരിത്രത്തിലെതന്നെ മികച്ച തുടക്കവുമായാണ് ലിവർപൂൾ എത്തുന്നത്. നെയ്മറും എംബാപ്പെയും ഡി മരിയയും കവാനിയുമെല്ലാം ചേരുന്ന പിഎസ്ജിക്ക് ഇത്തവണയെങ്കിലും ചാന്പ്യൻസ് ലീഗിൽ മുത്തമിട്ടേ മതിയാകൂ. സ്പാനിഷ് ലീഗിൽ മോശം തുടക്കത്തിന്റെ പേരിൽ പഴികേൾക്കുന്ന അത്ലറ്റിക്കോ മാഡ്രിഡ് എഎസ് മൊണാക്കോയ്ക്കെതിരേ അവരുടെ തട്ടകത്തിൽ ഇറങ്ങുന്നു. ബൊറൂസിയ ഡോട്ട്മുണ്ട്, നാപോളി, എഫ്സി പോർട്ടോ, ഷാൽകെ തുടങ്ങിയവയും ഇന്ന് കളത്തിലുണ്ട്.
നിലവിലെ ചാന്പ്യന്മാരായ റയൽ മാഡ്രിഡ്, മുൻ ചാന്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക്, റൊണാൾഡോയുടെ യുവന്റസ്, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയവയുടെ പോരാട്ടം നാളെ നടക്കും.