ഇറ്റാലിയൻ ലീഗ് ഫുട്ബോൾ മത്സരത്തിനിടെ സാസുവോളോ താരം ഡി ഫ്രാൻസിസ്കോയുടെ മുഖത്തു തുപ്പിയ യുവന്റസ് താരം ഡഗ്ലസ് കോസ്റ്റയുടെ പ്രവൃത്തിയെ അപലപിച്ച് പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രി. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിലായിരുന്നു സംഭവം.
തന്നെ ഫൗൾ ചെയ്തതിനു മറുപടിയായി കോസ്റ്റ മുട്ടുകൊണ്ട് ഫ്രാൻസിസ്കോയെ മുഖത്ത് ഇടിച്ചു. അതിനു ബ്രസീൽ താരം മഞ്ഞക്കാർഡ് വാങ്ങി. പിന്നീടും തർക്കത്തിലേർപ്പെട്ട കോസ്റ്റ, ഫ്രാൻസിസ്കോയെ തലകൊണ്ട് ഇടിക്കുകയും മുഖത്തു തുപ്പുകയും ചെയ്തു. മെയിൻ റഫറി ഇതു കണ്ടില്ലെങ്കിലും വീഡിയോ റഫറി മത്സരത്തിൽ ഇടപെട്ട് കോസ്റ്റക്ക് ചുവപ്പു കാർഡ് നൽകി.
ഫൗളിൽ കോസ്റ്റ അതൃപ്തനായിരിക്കാമെങ്കിലും ഇങ്ങനെയല്ല മൈതാനത്ത് പെരുമാറേണ്ടതെന്ന് അല്ലെഗ്രി പറഞ്ഞു. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഇരട്ട ഗോളിന്റെ ബലത്തിൽ യുവന്റസ് 2-1ന് സാസുവോളയെ കീഴടക്കി.
തന്നെ ഫൗൾ ചെയ്തതിനു മറുപടിയായി കോസ്റ്റ മുട്ടുകൊണ്ട് ഫ്രാൻസിസ്കോയെ മുഖത്ത് ഇടിച്ചു. അതിനു ബ്രസീൽ താരം മഞ്ഞക്കാർഡ് വാങ്ങി. പിന്നീടും തർക്കത്തിലേർപ്പെട്ട കോസ്റ്റ, ഫ്രാൻസിസ്കോയെ തലകൊണ്ട് ഇടിക്കുകയും മുഖത്തു തുപ്പുകയും ചെയ്തു. മെയിൻ റഫറി ഇതു കണ്ടില്ലെങ്കിലും വീഡിയോ റഫറി മത്സരത്തിൽ ഇടപെട്ട് കോസ്റ്റക്ക് ചുവപ്പു കാർഡ് നൽകി.
ഫൗളിൽ കോസ്റ്റ അതൃപ്തനായിരിക്കാമെങ്കിലും ഇങ്ങനെയല്ല മൈതാനത്ത് പെരുമാറേണ്ടതെന്ന് അല്ലെഗ്രി പറഞ്ഞു. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഇരട്ട ഗോളിന്റെ ബലത്തിൽ യുവന്റസ് 2-1ന് സാസുവോളയെ കീഴടക്കി.