കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ ഉടമകളിലൊരാളായ സച്ചിൻ തെണ്ടുൽക്കർ ടീമിന്റെ ഉടമസ്ഥാവകാശത്തിൽനിന്നു പിൻമാറി. തന്റെ 20 ശതമാനം ഓഹരിയും വിറ്റതായി സച്ചിൻ സ്ഥിരീകരിച്ചു. ഓഹരികൾ കൈമാറിയെങ്കിലും മഞ്ഞപ്പടയ്ക്ക് എല്ലാ പിന്തുണയും നൽകുമെന്നും ഇതു സംബന്ധിച്ചു പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ സച്ചിൻ വ്യക്തമാക്കി.
കേരള ബ്ലാസ്റ്റേഴ്സിനേക്കുറിച്ച് എനിക്കേറെ അഭിമാനമുണ്ട്. ടീമിന്റെ പ്രകടനം മികച്ച നിലയിലാണിപ്പോൾ. ആരാധകരുടെ പിന്തുണയോടെ ടീമിന് ഇനിയും മികച്ച വിജയങ്ങൾ നേടാനാകും. കഴിഞ്ഞ നാലു വർഷമായി കേരള ബ്ലാസ്റ്റേഴ്സ് തന്റെ ജീവിതത്തിന്റെ അവിഭാജ്യഭാഗമാണ്. ഹൃദയത്തിൽ ടീമിനെപ്പോഴും ഒരു സ്ഥാനമുണ്ടായിരിക്കും. ആരാധകരുടെ എല്ലാ വികാരങ്ങളിലൂടെയും ഞാനും കടന്നുപോയിരുന്നു. കേരളത്തിന്റെ കഴിവ് ദേശീയ തലത്തിലേക്കെത്തിക്കുന്നതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അടുത്ത അഞ്ചു വർഷം ടീമിനെ സംബന്ധിച്ച് കൂടുതൽ നിർണായകമാണ്. ടീമുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണു ബ്ലാസ്റ്റേഴ്സിൽനിന്നു പിൻവാങ്ങാൻ തീരുമാനിച്ചതെന്നും സച്ചിൻ അറിയിച്ചു.
അതേസമയം, സച്ചിൻ തെണ്ടുൽക്കർ കൈമാറിയ ഓഹരി പ്രമുഖ വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തള്ളി. 2014 മുതൽ ടീമിലെ 20 ശതമാനം ഓഹരിയാണ് സച്ചിനുണ്ടായിരുന്നത്. സച്ചിൻ ഓഹരി വിറ്റു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഈ ഓഹരികൾ ലുലു ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് ഓണ്ലൈൻ മാധ്യമങ്ങളിൽ അടക്കം റിപ്പോർട്ട് വന്നിരുന്നു. വാർത്ത സോഷ്യൽ മീഡിയയിലും പ്രചരിച്ചു. എന്നാൽ, സച്ചിന്റെ ഓഹരി പിവിപി ഗ്രൂപ്പാണ് സ്വന്തമാക്കിയതെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു.
നിമ്മഗഡ പ്രസാദ്, അല്ലു അരവിന്ദ്, നാഗാർജുന, ചിരഞ്ജീവി എന്നിവരുടെ നേതൃത്വത്തിലുള്ള പിവിപി ഗ്രൂപ്പിന് 80 ശതമാനം ഓഹരിയാണ് ബ്ലാസ്റ്റേഴ്സിൽ നേരത്തേ ഉണ്ടായിരുന്നത്. സച്ചിൻ നൽകിയ പിന്തുണയ്ക്കു നന്ദി പറഞ്ഞ ബ്ലാസ്റ്റേഴ്സ് ടീം ഓഹരി മറ്റാർക്കും നൽകുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ടീമിന്റെ തുടക്കം മുതൽ ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ ഉടമയായിരുന്നു സച്ചിൻ.
കേരള ബ്ലാസ്റ്റേഴ്സിനേക്കുറിച്ച് എനിക്കേറെ അഭിമാനമുണ്ട്. ടീമിന്റെ പ്രകടനം മികച്ച നിലയിലാണിപ്പോൾ. ആരാധകരുടെ പിന്തുണയോടെ ടീമിന് ഇനിയും മികച്ച വിജയങ്ങൾ നേടാനാകും. കഴിഞ്ഞ നാലു വർഷമായി കേരള ബ്ലാസ്റ്റേഴ്സ് തന്റെ ജീവിതത്തിന്റെ അവിഭാജ്യഭാഗമാണ്. ഹൃദയത്തിൽ ടീമിനെപ്പോഴും ഒരു സ്ഥാനമുണ്ടായിരിക്കും. ആരാധകരുടെ എല്ലാ വികാരങ്ങളിലൂടെയും ഞാനും കടന്നുപോയിരുന്നു. കേരളത്തിന്റെ കഴിവ് ദേശീയ തലത്തിലേക്കെത്തിക്കുന്നതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അടുത്ത അഞ്ചു വർഷം ടീമിനെ സംബന്ധിച്ച് കൂടുതൽ നിർണായകമാണ്. ടീമുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണു ബ്ലാസ്റ്റേഴ്സിൽനിന്നു പിൻവാങ്ങാൻ തീരുമാനിച്ചതെന്നും സച്ചിൻ അറിയിച്ചു.
അതേസമയം, സച്ചിൻ തെണ്ടുൽക്കർ കൈമാറിയ ഓഹരി പ്രമുഖ വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തള്ളി. 2014 മുതൽ ടീമിലെ 20 ശതമാനം ഓഹരിയാണ് സച്ചിനുണ്ടായിരുന്നത്. സച്ചിൻ ഓഹരി വിറ്റു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഈ ഓഹരികൾ ലുലു ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് ഓണ്ലൈൻ മാധ്യമങ്ങളിൽ അടക്കം റിപ്പോർട്ട് വന്നിരുന്നു. വാർത്ത സോഷ്യൽ മീഡിയയിലും പ്രചരിച്ചു. എന്നാൽ, സച്ചിന്റെ ഓഹരി പിവിപി ഗ്രൂപ്പാണ് സ്വന്തമാക്കിയതെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു.
നിമ്മഗഡ പ്രസാദ്, അല്ലു അരവിന്ദ്, നാഗാർജുന, ചിരഞ്ജീവി എന്നിവരുടെ നേതൃത്വത്തിലുള്ള പിവിപി ഗ്രൂപ്പിന് 80 ശതമാനം ഓഹരിയാണ് ബ്ലാസ്റ്റേഴ്സിൽ നേരത്തേ ഉണ്ടായിരുന്നത്. സച്ചിൻ നൽകിയ പിന്തുണയ്ക്കു നന്ദി പറഞ്ഞ ബ്ലാസ്റ്റേഴ്സ് ടീം ഓഹരി മറ്റാർക്കും നൽകുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ടീമിന്റെ തുടക്കം മുതൽ ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ ഉടമയായിരുന്നു സച്ചിൻ.