ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്കും ലിവർപൂളിനും തുടർച്ചയായ അഞ്ചാം ജയം. ലിവർപൂൾ 2-1ന് ടോട്ടനത്തെയും ചെൽസി 4-1ന് കാർഡിഫ് സിറ്റിയെയും ഇന്നലത്തെ പോരാട്ടത്തിൽ കീഴടക്കി. മാഞ്ചസ്റ്റർ സിറ്റി 3-0ന് ഫുൾഹാമിനെ കീഴടക്കിയപ്പോൾ ആഴ്സണൽ 2-1ന് ന്യൂകാസിൽ യുണൈറ്റഡിനെ മറികടന്ന് മൂന്ന് പോയിന്റ് വീതം സ്വന്തമാക്കി. സനെ (രണ്ടാം മിനിറ്റ്), സിൽവ (21-ാം മിനിറ്റ്), സ്റ്റെർലിംഗ് (47-ാം മിനിറ്റ്) എന്നിവരുടെ വകയായിരുന്നു ഫുൾഹാമിനെതിരേ സിറ്റിയുടെ ഗോളുകൾ. സാക്ക (49-ാം മിനിറ്റ്), ഓസിൽ (58-ാം മിനിറ്റ്) എന്നിവർ ആഴ്സണലിനായി ഗോളുകൾ നേടി.
ഏഡൻ ഹസാർഡിന്റെ ഹാട്രിക്കാണ് ചെൽസിക്ക് ഏകപക്ഷീയ ജയമൊരുക്കിയത്. ഒരു ഗോളിനു പിന്നിൽനിന്നശേഷം നാലെണ്ണം തിരിച്ചടിച്ചായിരുന്നു നീലപ്പടയുടെ ജയം. 37, 44, 80 (പെനൽറ്റി) മിനിറ്റുകളിലായിരുന്നു ഹസാർഡിന്റെ ഗോളുകൾ. 83-ാം മിനിറ്റിൽ വില്യൺ ചെൽസിയുടെ ഗോൾ പട്ടിക പൂർത്തിയാക്കി.
കഴിഞ്ഞ സീസണിൽ വെംബ്ലിയിൽ ടോട്ടനത്തോട് തോറ്റതിന് ലിവർപൂൾ പകരം വീട്ടി. ഏകപക്ഷീയമായ രണ്ടു ഗോളിനു ലിവർപൂൾ ടോട്ടനത്തെ തകർത്തു. ജോർജിനിയോ വിജ്നാൽഡം (39-ാം മിനിറ്റ്), റോബർട്ടോ ഫിർമിനോ (54-ാം മിനിറ്റ്) എന്നിവരാണ് ലിവർപൂളിനുവേണ്ടി ഗോൾ നേടിയത്. 1990നുശേഷം ആദ്യമായാണ് ലിവർപൂൾ ആദ്യ അഞ്ചു മത്സരങ്ങളും ജയിക്കുന്നത്.
ബാഴ്സയ്ക്കു ജയം
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണയ്ക്ക് ജയം. എവേ പോരാട്ടത്തിൽ ബാഴ്സ 2-1ന് റയൽ സോസിഡാഡിനെ കീഴടക്കി. ലൂയിസ് സുവാരസ് (63-ാം മിനിറ്റ്), ഡെംബെലെ (66-ാം മിനിറ്റ്) എന്നിവരാണ് ബാഴ്സയ്ക്കായി ഗോൾ നേടിയത്. നാലാം ജയത്തോടെ ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരുന്നു.
മറ്റൊരു മത്സരത്തിൽ ഐബർ അത്ലറ്റിക്കോയെ 1-1 സമനിലയിൽ തളച്ചു. ഐബറിന്റെ തുടർച്ചയായ നാലാം സമനിലയാണിത്. നാല് മത്സരങ്ങളിൽനിന്ന് അഞ്ച് പോയിന്റാണ് അത്ലറ്റിക്കോയ്ക്ക്. ഒരു ജയം മാത്രമേ ആൻത്വാൻ ഗ്രീസ്മാനും സംഘത്തിനും ഇതുവരെ നേടാനായിട്ടുള്ളൂ.
ഏഡൻ ഹസാർഡിന്റെ ഹാട്രിക്കാണ് ചെൽസിക്ക് ഏകപക്ഷീയ ജയമൊരുക്കിയത്. ഒരു ഗോളിനു പിന്നിൽനിന്നശേഷം നാലെണ്ണം തിരിച്ചടിച്ചായിരുന്നു നീലപ്പടയുടെ ജയം. 37, 44, 80 (പെനൽറ്റി) മിനിറ്റുകളിലായിരുന്നു ഹസാർഡിന്റെ ഗോളുകൾ. 83-ാം മിനിറ്റിൽ വില്യൺ ചെൽസിയുടെ ഗോൾ പട്ടിക പൂർത്തിയാക്കി.
കഴിഞ്ഞ സീസണിൽ വെംബ്ലിയിൽ ടോട്ടനത്തോട് തോറ്റതിന് ലിവർപൂൾ പകരം വീട്ടി. ഏകപക്ഷീയമായ രണ്ടു ഗോളിനു ലിവർപൂൾ ടോട്ടനത്തെ തകർത്തു. ജോർജിനിയോ വിജ്നാൽഡം (39-ാം മിനിറ്റ്), റോബർട്ടോ ഫിർമിനോ (54-ാം മിനിറ്റ്) എന്നിവരാണ് ലിവർപൂളിനുവേണ്ടി ഗോൾ നേടിയത്. 1990നുശേഷം ആദ്യമായാണ് ലിവർപൂൾ ആദ്യ അഞ്ചു മത്സരങ്ങളും ജയിക്കുന്നത്.
ബാഴ്സയ്ക്കു ജയം
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണയ്ക്ക് ജയം. എവേ പോരാട്ടത്തിൽ ബാഴ്സ 2-1ന് റയൽ സോസിഡാഡിനെ കീഴടക്കി. ലൂയിസ് സുവാരസ് (63-ാം മിനിറ്റ്), ഡെംബെലെ (66-ാം മിനിറ്റ്) എന്നിവരാണ് ബാഴ്സയ്ക്കായി ഗോൾ നേടിയത്. നാലാം ജയത്തോടെ ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരുന്നു.
മറ്റൊരു മത്സരത്തിൽ ഐബർ അത്ലറ്റിക്കോയെ 1-1 സമനിലയിൽ തളച്ചു. ഐബറിന്റെ തുടർച്ചയായ നാലാം സമനിലയാണിത്. നാല് മത്സരങ്ങളിൽനിന്ന് അഞ്ച് പോയിന്റാണ് അത്ലറ്റിക്കോയ്ക്ക്. ഒരു ജയം മാത്രമേ ആൻത്വാൻ ഗ്രീസ്മാനും സംഘത്തിനും ഇതുവരെ നേടാനായിട്ടുള്ളൂ.