തിരുവനന്തപുരം: ദേശീയ ഗെയിംസിൽ ഉൾപ്പെടെ കേരളത്തിനുവേണ്ടി മിന്നും പ്രകടനം നടത്തി നീന്തൽക്കുളത്തിലെ സുവർണമത്സ്യമായ സജൻ, മെഡൽ വാരിക്കൂട്ടാൻ വീണ്ടും തയാറെടുക്കുന്നു. ഈ മാസം നടക്കുന്ന ദേശീയ നീന്തൽ ചാന്പ്യൻഷിപ്പിനു സജൻ തയാറെടുക്കുന്പോഴും അദ്ദേഹത്തിനു സർക്കാർ നല്കിയ വാഗ്ദാനങ്ങളെല്ലാം പ്രഖ്യാപനങ്ങളിൽ ഒതുങ്ങിയിരിക്കുകയാണ്. കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിൽ ഏറ്റവും അധികം സ്വർണം നേടിയ താരമായിരുന്നു ഈ ഇടുക്കിക്കാരൻ.
പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ കേരള പോലീസിൽ ഇൻസ്പെക്ടർ ആയി സർക്കാർ ജോലിയും നല്കി. ജന്മനാടിനുവേണ്ടി മികവാർന്ന പ്രകടനം നടത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു റെയിൽവേ ജോലിയും രാജിവച്ച് കേരളാ പോലീസിൽ നിയമനം സ്വീകരിച്ചത്. എന്നാൽ, ജോലിയിൽ പ്രവേശിച്ച സജന് ഇതുവരെ ശന്പളം കൈയ്യിൽ കിട്ടിയിട്ടില്ല. ശന്പള ഫയൽ ഇപ്പോഴും ആഭ്യന്തര വകുപ്പിലൂടെ ചുറ്റിക്കറങ്ങുകയാണ്.
സംസ്ഥാന സർക്കാർ സജനെ കേരളത്തിലേക്ക് വിളിച്ചപ്പോൾ അന്താരാഷ്ട്ര പരിശീലനവും പരിശീലനത്തിനായി ശന്പളത്തോടുകൂടിയ അവധിയുമുൾപ്പെടെ വാഗ്ദാനം ചെയ്തിരുന്നു. ഏഷ്യൻ ഗെയിംസിനുശേഷം ദുബായിൽ പരിശീലനം നടത്തിയശേഷമാണ് ഈ നീന്തൽ പ്രതിഭ ദേശീയ നീന്തൽ മത്സരത്തിൽ പങ്കെടുക്കാനായി തലസ്ഥാനത്ത് എത്തിച്ചേർന്നത്.
മത്സരത്തലേന്നു മാത്രമേ താരങ്ങൾക്കു അധികൃതർ താമസമൊരുക്കുകയുള്ളൂ. അതിനാൽ സ്വന്തം ചെലവിൽ ഹോട്ടലിൽ താമസിക്കുകയാണ് സജൻ. കഴിഞ്ഞ ദേശീയ ഗെയിംസിൽ മിന്നും പ്രകടനം കാഴ്ച്ചവച്ച താരത്തിനു കേരള സ്പോർട്സ് കൗണ്‍സിലിന്റെ ഭാഗത്തുനിന്നും വേണ്ടത്ര പ്രോത്സാഹനങ്ങൾ ഒന്നും ലഭിക്കുന്നില്ലെന്നതും യാഥാർഥ്യമാണ്.
നിരവധി പദ്ധതികൾ കൗണ്‍സിൽ കായികതാരങ്ങൾക്കായി പ്രഖ്യാപിച്ചപ്പോഴും നീന്തലിൽ ഇത്രയധികം നേട്ടങ്ങൾ സ്വന്തമാക്കിയ തനിക്ക് പരിശീലനത്തിനോ മറ്റോ ഒരു ക്രമീകരണങ്ങളും ഒരുക്കിയിട്ടില്ലെന്നു വേദനയോടെ സജൻ സാക്ഷ്യപ്പെടുത്തുന്നു. വിദേശ പരിശീലനത്തിനായി സാജൻ സ്വന്തമായാണ് പണം കണ്ടെത്തുന്നത്. ഭോപ്പാലിൽ നടന്ന ദേശീയ നീന്തൽ മത്സരത്തിൽ സാജൻ കേരളത്തിനായി അഞ്ചു സ്വർണം സ്വന്തമാക്കിയിരുന്നു. ഇക്കുറി ദുബായിൽ പരിശീലനത്തിനിടെയാണ് ദേശീയ മീറ്റിനായി കേരളത്തിൽ എത്തിയിരിക്കുന്നത്. സജൻ വാക്കുപാലിക്കാനൊരുങ്ങുന്നു, അധികൃതർ നല്കിയ വാഗ്ദാനങ്ങൾ പാലിക്കുമെന്ന വിശ്വാസത്തോടെ.
തോമസ് വർഗീസ്
പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ കേരള പോലീസിൽ ഇൻസ്പെക്ടർ ആയി സർക്കാർ ജോലിയും നല്കി. ജന്മനാടിനുവേണ്ടി മികവാർന്ന പ്രകടനം നടത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു റെയിൽവേ ജോലിയും രാജിവച്ച് കേരളാ പോലീസിൽ നിയമനം സ്വീകരിച്ചത്. എന്നാൽ, ജോലിയിൽ പ്രവേശിച്ച സജന് ഇതുവരെ ശന്പളം കൈയ്യിൽ കിട്ടിയിട്ടില്ല. ശന്പള ഫയൽ ഇപ്പോഴും ആഭ്യന്തര വകുപ്പിലൂടെ ചുറ്റിക്കറങ്ങുകയാണ്.
സംസ്ഥാന സർക്കാർ സജനെ കേരളത്തിലേക്ക് വിളിച്ചപ്പോൾ അന്താരാഷ്ട്ര പരിശീലനവും പരിശീലനത്തിനായി ശന്പളത്തോടുകൂടിയ അവധിയുമുൾപ്പെടെ വാഗ്ദാനം ചെയ്തിരുന്നു. ഏഷ്യൻ ഗെയിംസിനുശേഷം ദുബായിൽ പരിശീലനം നടത്തിയശേഷമാണ് ഈ നീന്തൽ പ്രതിഭ ദേശീയ നീന്തൽ മത്സരത്തിൽ പങ്കെടുക്കാനായി തലസ്ഥാനത്ത് എത്തിച്ചേർന്നത്.
മത്സരത്തലേന്നു മാത്രമേ താരങ്ങൾക്കു അധികൃതർ താമസമൊരുക്കുകയുള്ളൂ. അതിനാൽ സ്വന്തം ചെലവിൽ ഹോട്ടലിൽ താമസിക്കുകയാണ് സജൻ. കഴിഞ്ഞ ദേശീയ ഗെയിംസിൽ മിന്നും പ്രകടനം കാഴ്ച്ചവച്ച താരത്തിനു കേരള സ്പോർട്സ് കൗണ്‍സിലിന്റെ ഭാഗത്തുനിന്നും വേണ്ടത്ര പ്രോത്സാഹനങ്ങൾ ഒന്നും ലഭിക്കുന്നില്ലെന്നതും യാഥാർഥ്യമാണ്.
നിരവധി പദ്ധതികൾ കൗണ്‍സിൽ കായികതാരങ്ങൾക്കായി പ്രഖ്യാപിച്ചപ്പോഴും നീന്തലിൽ ഇത്രയധികം നേട്ടങ്ങൾ സ്വന്തമാക്കിയ തനിക്ക് പരിശീലനത്തിനോ മറ്റോ ഒരു ക്രമീകരണങ്ങളും ഒരുക്കിയിട്ടില്ലെന്നു വേദനയോടെ സജൻ സാക്ഷ്യപ്പെടുത്തുന്നു. വിദേശ പരിശീലനത്തിനായി സാജൻ സ്വന്തമായാണ് പണം കണ്ടെത്തുന്നത്. ഭോപ്പാലിൽ നടന്ന ദേശീയ നീന്തൽ മത്സരത്തിൽ സാജൻ കേരളത്തിനായി അഞ്ചു സ്വർണം സ്വന്തമാക്കിയിരുന്നു. ഇക്കുറി ദുബായിൽ പരിശീലനത്തിനിടെയാണ് ദേശീയ മീറ്റിനായി കേരളത്തിൽ എത്തിയിരിക്കുന്നത്. സജൻ വാക്കുപാലിക്കാനൊരുങ്ങുന്നു, അധികൃതർ നല്കിയ വാഗ്ദാനങ്ങൾ പാലിക്കുമെന്ന വിശ്വാസത്തോടെ.
തോമസ് വർഗീസ്