പടന്ന(കാസർഗോഡ്): സ്കൂൾതലത്തിലെ കൗമാര സോക്കർ താരങ്ങൾ അവസരം നഷ്ടപ്പെടുമെന്ന ആശങ്കയിൽ. സംസ്ഥാനതലത്തിലുള്ള ഫുട്ബോൾ ചാമ്പ്യൻഷിപ്പുകൾ ഒരേ തീയതികളിൽ നടത്തുന്നതാണ് താരങ്ങൾക്ക് അവസരം നഷ്ടപ്പെടുമെന്ന ആശങ്കയ്ക്ക് കാരണം. കേരള ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ജൂണിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പും സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന സുബ്രതോ മുഖർജി കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പുമാണ് ഒരേദിവസം നടക്കുന്നത്.
തൃക്കരിപ്പൂർ നടക്കാവിലെ രാജീവ്ഗാന്ധി സിന്തറ്റിക് സ്റ്റേഡിയത്തിൽ 17 മുതൽ 23 വരെയാണ് ജൂണിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. സുബ്രതോ കപ്പ് സംസ്ഥാന ഫുട്ബോൾ മത്സരം 22 മുതൽ 24 വരെ പാലക്കാട് ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിലാണ് നടക്കുന്നത്. ഹർത്താലിനെ തുടർന്നാണ് തൃക്കരിപ്പൂരിൽ 10 മുതൽ 16 വരെ നടത്താൻ തീരുമാനിച്ച മത്സരങ്ങൾ പുതിയ തീയതിയിലേക്കു മാറ്റിയത്. ഈ രണ്ടു മത്സരങ്ങളിലും വിവിധ ജില്ലകളെ പ്രതിനിധീകരിക്കുന്നത് മിക്കവാറും ഒരേ കുട്ടികളാണ്.
തൃക്കരിപ്പൂർ നടക്കാവിലെ രാജീവ്ഗാന്ധി സിന്തറ്റിക് സ്റ്റേഡിയത്തിൽ 17 മുതൽ 23 വരെയാണ് ജൂണിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. സുബ്രതോ കപ്പ് സംസ്ഥാന ഫുട്ബോൾ മത്സരം 22 മുതൽ 24 വരെ പാലക്കാട് ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിലാണ് നടക്കുന്നത്. ഹർത്താലിനെ തുടർന്നാണ് തൃക്കരിപ്പൂരിൽ 10 മുതൽ 16 വരെ നടത്താൻ തീരുമാനിച്ച മത്സരങ്ങൾ പുതിയ തീയതിയിലേക്കു മാറ്റിയത്. ഈ രണ്ടു മത്സരങ്ങളിലും വിവിധ ജില്ലകളെ പ്രതിനിധീകരിക്കുന്നത് മിക്കവാറും ഒരേ കുട്ടികളാണ്.