ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകന് രവി ശാസ്ത്രിയുടെ നില പരുങ്ങലില്‍. അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിനോട് 4-1ന് ഇന്ത്യ തോറ്റതോടെയാണ് ശാസ്ത്രിയുടെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യക്ക് വിദേശത്തെ തുടര്‍ച്ചയായ രണ്ടാം പരമ്പരനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ഈ വര്‍ഷമാദ്യം ദക്ഷിണാഫ്രിക്കയിലും ഇന്ത്യ തോറ്റിരുന്നു. നവംബറില്‍ ഇന്ത്യ ഓസ്ട്രേലിയന്‍ പര്യടനവും അടുത്ത വര്‍ഷത്തെ ലോകകപ്പും വരാനിരിക്കേ ശാസ്ത്രിക്കു മേൽ സമ്മര്‍ദം ഉയരുകയാണ്. ഇതിനു പുറമെ ഏഷ്യാ കപ്പില്‍ അടുത്ത ആഴ്ച ഇന്ത്യ-പാക്കിസ്ഥാന് മത്സരവും വരുന്നുണ്ട്.
ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെ കഴിഞ്ഞ 15 വര്ഷത്തിനിടെയുള്ളതില് ഏറ്റവും മികച്ച പ്രകടനം ഈ ടീമാണ് നടത്തിയതെന്ന ശാസ്ത്രിയുടെ പ്രസ്താവന വന്നതോടെ വിമര്‍ശകരും മുന്‍ ഇന്ത്യന്‍ നായകന്മാരും അദ്ദേഹത്തെ വട്ടമിട്ട് വിമർശിച്ചു.
ഇന്ത്യക്കു മികച്ച മുഹൂര്‍ത്തങ്ങളുണ്ടായിരുന്നു. പക്ഷേ സ്കോര്‍കാര്‍ഡില്‍ 4-1ന്റെ തോല്‍വിയാണ് കാണിക്കുന്നത്. ഇന്ത്യ തങ്ങള്‍ക്കുള്ള മികവിന്റെയത്ര പോലും ഇവിടെ കളിച്ചില്ലെന്ന് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ് ലെ പറഞ്ഞു. വിദേശത്ത് തുടര്‍ച്ചയായ രണ്ടാമത്തെ പരമ്പര നഷ്ടമാണ്- അദ്ദേഹം പറഞ്ഞു.
അഞ്ചാം ടെസ്റ്റിനു മുമ്പ് വരെ ശാസ്ത്രി തന്റെ ടീമിനെ പ്രശംസകൊണ്ടു മൂടിയിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഈ ടീം വിദേശത്ത് ഒമ്പത് മത്സരം ജയിക്കുകയും മൂന്നു പരമ്പര നേടുകയും ചെയ്തു. ഈ ടീമിനല്ലാതെ കഴിഞ്ഞ 15-20 വര്‍ഷത്തിനിടെ ഒരു ടീമിനുപോലും ചെറിയ കാലയളവില്‍ ഇത്ര മികച്ച പ്രകടനം നടത്താനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ശ്രീലങ്കയില്‍ രണ്ടും വെസ്റ്റ് ഇന്‍ഡീസില്‍ ഒന്നുമായിരുന്നു കോഹ് ലിയുടെ ടീമിന്റെ പരമ്പര ജയങ്ങള്‍.
ശാസ്ത്രിയുടെ പ്രസ്താവന അപക്വമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ നായകനും ശാസ്ത്രിയെ പരിശീലകനായി നിയമിച്ച സമിതിയിലെ അംഗവുമായ സൗരവ് ഗാംഗുലി പറഞ്ഞു.1980കളില്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിൽ പരമ്പര നേട്ടം കൈവരിച്ചിരുന്നുവെന്നും അടുത്തകാലത്ത് 2007ല്‍ ഇംഗ്ലണ്ടില്‍ പരമ്പര നേടിയെന്നും സുനില്‍ ഗാവസ്കര്‍ പറഞ്ഞു.
ടീം കളത്തില്‍ നടത്തുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മികച്ചതാകുന്നതെന്നും അല്ലാതെ ഡ്രസിംഗ് റൂമിലിരുന്ന് സംസാരിക്കുന്നതിലൂടെയല്ലെന്നും വിരേന്ദര്‍ സെവാഗ് പറഞ്ഞു.
ഏഷ്യ കപ്പില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ് ലിക്കു വിശ്രമം അനുവദിച്ചിരിക്കുകയാണ്. പകരം രോഹിത് ശര്‍മയാണ് നായകന്.
ഈ വര്‍ഷമാദ്യം ദക്ഷിണാഫ്രിക്കയിലും ഇന്ത്യ തോറ്റിരുന്നു. നവംബറില്‍ ഇന്ത്യ ഓസ്ട്രേലിയന്‍ പര്യടനവും അടുത്ത വര്‍ഷത്തെ ലോകകപ്പും വരാനിരിക്കേ ശാസ്ത്രിക്കു മേൽ സമ്മര്‍ദം ഉയരുകയാണ്. ഇതിനു പുറമെ ഏഷ്യാ കപ്പില്‍ അടുത്ത ആഴ്ച ഇന്ത്യ-പാക്കിസ്ഥാന് മത്സരവും വരുന്നുണ്ട്.
ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെ കഴിഞ്ഞ 15 വര്ഷത്തിനിടെയുള്ളതില് ഏറ്റവും മികച്ച പ്രകടനം ഈ ടീമാണ് നടത്തിയതെന്ന ശാസ്ത്രിയുടെ പ്രസ്താവന വന്നതോടെ വിമര്‍ശകരും മുന്‍ ഇന്ത്യന്‍ നായകന്മാരും അദ്ദേഹത്തെ വട്ടമിട്ട് വിമർശിച്ചു.
ഇന്ത്യക്കു മികച്ച മുഹൂര്‍ത്തങ്ങളുണ്ടായിരുന്നു. പക്ഷേ സ്കോര്‍കാര്‍ഡില്‍ 4-1ന്റെ തോല്‍വിയാണ് കാണിക്കുന്നത്. ഇന്ത്യ തങ്ങള്‍ക്കുള്ള മികവിന്റെയത്ര പോലും ഇവിടെ കളിച്ചില്ലെന്ന് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ് ലെ പറഞ്ഞു. വിദേശത്ത് തുടര്‍ച്ചയായ രണ്ടാമത്തെ പരമ്പര നഷ്ടമാണ്- അദ്ദേഹം പറഞ്ഞു.
അഞ്ചാം ടെസ്റ്റിനു മുമ്പ് വരെ ശാസ്ത്രി തന്റെ ടീമിനെ പ്രശംസകൊണ്ടു മൂടിയിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഈ ടീം വിദേശത്ത് ഒമ്പത് മത്സരം ജയിക്കുകയും മൂന്നു പരമ്പര നേടുകയും ചെയ്തു. ഈ ടീമിനല്ലാതെ കഴിഞ്ഞ 15-20 വര്‍ഷത്തിനിടെ ഒരു ടീമിനുപോലും ചെറിയ കാലയളവില്‍ ഇത്ര മികച്ച പ്രകടനം നടത്താനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ശ്രീലങ്കയില്‍ രണ്ടും വെസ്റ്റ് ഇന്‍ഡീസില്‍ ഒന്നുമായിരുന്നു കോഹ് ലിയുടെ ടീമിന്റെ പരമ്പര ജയങ്ങള്‍.
ശാസ്ത്രിയുടെ പ്രസ്താവന അപക്വമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ നായകനും ശാസ്ത്രിയെ പരിശീലകനായി നിയമിച്ച സമിതിയിലെ അംഗവുമായ സൗരവ് ഗാംഗുലി പറഞ്ഞു.1980കളില്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിൽ പരമ്പര നേട്ടം കൈവരിച്ചിരുന്നുവെന്നും അടുത്തകാലത്ത് 2007ല്‍ ഇംഗ്ലണ്ടില്‍ പരമ്പര നേടിയെന്നും സുനില്‍ ഗാവസ്കര്‍ പറഞ്ഞു.
ടീം കളത്തില്‍ നടത്തുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മികച്ചതാകുന്നതെന്നും അല്ലാതെ ഡ്രസിംഗ് റൂമിലിരുന്ന് സംസാരിക്കുന്നതിലൂടെയല്ലെന്നും വിരേന്ദര്‍ സെവാഗ് പറഞ്ഞു.
ഏഷ്യ കപ്പില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ് ലിക്കു വിശ്രമം അനുവദിച്ചിരിക്കുകയാണ്. പകരം രോഹിത് ശര്‍മയാണ് നായകന്.