മേരിലന്‍ഡ്: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരങ്ങളില്‍ ബ്രസീല്‍, ഇംഗ്ലണ്ട്, യുഎസ്എ ടീമുകള്‍ ജയിച്ചപ്പോള്‍ അര്‍ജന്റീനയ്ക്കു സമനില.
ബ്രസീല്‍ ടീമിന്റെ ആദ്യ പതിനൊന്നില്‍ ആദ്യമായി ഇടംപിടിച്ച റിച്ചാര്‍ലിസണിന്റെ ഇരട്ട ഗോള്‍ മികവില്‍ 5-0ന് എല്‍ സാല്‍വദോറിനെ തോല്‍പ്പിച്ചു. പല മാറ്റങ്ങളുമായാണ് ബ്രസീല്‍ ഇറങ്ങിയത്. പരിശീലകന് ടിറ്റെ ഗോള്‍ കീപ്പര്‍ നെറ്റോയ്ക്കും ഫുള്‍ബാക് എഡര്‍ മിലിറ്റോയ്ക്കും അരങ്ങേറ്റമൊരുക്കി. സെന്റര്‍ ഫോര്‍വേഡ് റിച്ചാര്ലിസണ്, മധ്യനിരയില്‍ ആര്‍തര്‍ എന്നിവരെ ആദ്യ പതിനൊന്നില്‍ ഇറക്കി. 72-ാം റാങ്കിലുള്ള എല്‍ സാല്വദോറിനെതിരേ കളിയില്‍ പൂര്‍ണ ആധിപത്യവും ബ്രസീലിനായിരുന്നു.
റിച്ചാര്‍ലിസണെ ബോക്സിനുള്ളില്‍ വലിച്ചിട്ടതിന് നാലാം മിനിറ്റില്‍തന്നെ ബ്രസീലിനു പെനല്‍റ്റി ലഭിച്ചു. കിക്കെടുത്ത നെയ്മര്‍ ഗോളാക്കി. 16-ാം മിനിറ്റില്‍ റിച്ചാര്ലിസണ് ഗോള്‍പട്ടികയില്‍ ഇടംപിടിച്ചു. 30-ാം മിനിറ്റില്‍ ഫിലിപ്പെ കുടിഞ്ഞോ ബ്രസീലിന്റെ ലീഡ് മൂന്നാക്കി ഉയര്‍ത്തി.
രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റായപ്പോള്‍ ബ്രസീല്‍ നാലാം ഗോളടിച്ചു. റിച്ചാര്ലിസണിന്റേതായിരുന്നു ഗോള്‍. അവസാന മിനിറ്റില്‍ നെയ്മറെടുത്ത കോര്‍ണറില്‍ മാര്‍ക്വിഞ്ഞോസ് ബ്രസീലിന്റെ അഞ്ചാം ഗോള്‍ നേടി.
സമനിലയിൽ അർജന്റീന
സൂപ്പര്‍താരം ലയണല്‍ മെസി ഇല്ലാതെ കൊളംബിയയ്ക്കെതിരേ ഇറങ്ങിയ മത്സരത്തില്‍ അര്‍ജന്റീന ഗോള്‍രഹിത സമനില വഴങ്ങി. പരിചയസമ്പത്ത് കുറഞ്ഞ യുവസംഘമായിരുന്നു അര്‍ജന്റീനയുടേത്. പരിചയസമ്പന്നരായ കൊളംബിയന്‍ സംഘത്തിനെതിരേ മികച്ച പ്രകടനം നടത്താന്‍ അര്‍ജന്റീനയ്ക്കായില്ല. കളിയുടെ ആറാം മിനിറ്റില്‍ അര്‍ജന്റീനയുടെ എക്സെക്വല്‍ പലാസിയോസിന്റെ ഷോട്ട് മികച്ചൊരു ഡൈവിംഗിലൂടെ കൊളംബിയന്‍ ഗോളി ഡേവിഡ് ഓസ്പിന ക്രോസ്ബാറിനു മുകളിലൂടെ കുത്തിയകറ്റി. രണ്ടാം പകുതിയില്‍ അര്‍ജന്റൈന്‍ ഗോളി ഫ്രാങ്കോ അര്മാനിക്കു പിടിപ്പതു പണിയായിരുന്നു. എന്നാല്‍ ഗോള്‍ നേടാനായില്ല.
ഇംഗ്ലണ്ട് വിജയ വഴിയിൽ
മാര്‍കസ് റഷ്ഫര്ഡിന്റെ ഗോളില്‍ ഇംഗ്ലണ്ട് 1-0ന് സ്വിറ്റ്സര്‍ലന്‍ഡിനെ തോല്‍പ്പിച്ചു. 54-ാം മിനിറ്റിലായിരുന്നു റഷ്ഫര്ഡിന്റെ ഗോള്‍. നേഷന്‍സ് ലീഗില്‍ സ്പെയിനോടു തോറ്റ ടീമില്‍നിന്ന് ഒമ്പത് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. പന്തില്‍ നിയന്ത്രണം പുലര്‍ത്തിയ ഇംഗ്ലണ്ട് ആദ്യ പകുതിയില്‍ ഗംഭീരമായ നീക്കങ്ങള്‍ നടത്തി. രണ്ടാം പകുതിയിലും ഇംഗ്ലണ്ട് മികച്ച പ്രകടനം നടത്തി.
യുഎസ്എയ്ക്കു ജയം
യുഎസ്എ 1-0ന് മെക്സിക്കോയെ തോല്പിച്ചു. 71-ാം മിനിറ്റില്‍ ടെയ്ലര് ആഡംസാണ് വിജയ ഗോള്‍ നേടിയത്. 67-ാം മിനിറ്റില്‍ യുഎസ് ക്യാപ്റ്റന്‍ വില്‍ ട്രാപ്പിനെ ഫൗള്‍ ചെയ്തതിനു മെക്സിക്കോയുടെ എയ്ഞ്ചല്‍ സാല്ഡിവറിനു ചുവപ്പ്കാര്‍ഡ് ലഭിച്ചു.
മറ്റ് മത്സരങ്ങളില്‍ വടക്കന്‍ അയര്‍ലന്‍ഡ് 3-0ന് ഇസ്രയേലിനെയും ഇതേ സ്കോറിനു ജപ്പാന് കോസ്റ്റാറിക്കയെയും പരാജയപ്പെടുത്തി. ദക്ഷിണ കൊറിയ-ചിലി മത്സരം ഗോള്‍രഹിത സമനിലയിലും പോളണ്ട്-റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് മത്സരം 1-1നും പിരിഞ്ഞു.
ബ്രസീല്‍ ടീമിന്റെ ആദ്യ പതിനൊന്നില്‍ ആദ്യമായി ഇടംപിടിച്ച റിച്ചാര്‍ലിസണിന്റെ ഇരട്ട ഗോള്‍ മികവില്‍ 5-0ന് എല്‍ സാല്‍വദോറിനെ തോല്‍പ്പിച്ചു. പല മാറ്റങ്ങളുമായാണ് ബ്രസീല്‍ ഇറങ്ങിയത്. പരിശീലകന് ടിറ്റെ ഗോള്‍ കീപ്പര്‍ നെറ്റോയ്ക്കും ഫുള്‍ബാക് എഡര്‍ മിലിറ്റോയ്ക്കും അരങ്ങേറ്റമൊരുക്കി. സെന്റര്‍ ഫോര്‍വേഡ് റിച്ചാര്ലിസണ്, മധ്യനിരയില്‍ ആര്‍തര്‍ എന്നിവരെ ആദ്യ പതിനൊന്നില്‍ ഇറക്കി. 72-ാം റാങ്കിലുള്ള എല്‍ സാല്വദോറിനെതിരേ കളിയില്‍ പൂര്‍ണ ആധിപത്യവും ബ്രസീലിനായിരുന്നു.
റിച്ചാര്‍ലിസണെ ബോക്സിനുള്ളില്‍ വലിച്ചിട്ടതിന് നാലാം മിനിറ്റില്‍തന്നെ ബ്രസീലിനു പെനല്‍റ്റി ലഭിച്ചു. കിക്കെടുത്ത നെയ്മര്‍ ഗോളാക്കി. 16-ാം മിനിറ്റില്‍ റിച്ചാര്ലിസണ് ഗോള്‍പട്ടികയില്‍ ഇടംപിടിച്ചു. 30-ാം മിനിറ്റില്‍ ഫിലിപ്പെ കുടിഞ്ഞോ ബ്രസീലിന്റെ ലീഡ് മൂന്നാക്കി ഉയര്‍ത്തി.
രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റായപ്പോള്‍ ബ്രസീല്‍ നാലാം ഗോളടിച്ചു. റിച്ചാര്ലിസണിന്റേതായിരുന്നു ഗോള്‍. അവസാന മിനിറ്റില്‍ നെയ്മറെടുത്ത കോര്‍ണറില്‍ മാര്‍ക്വിഞ്ഞോസ് ബ്രസീലിന്റെ അഞ്ചാം ഗോള്‍ നേടി.
സമനിലയിൽ അർജന്റീന
സൂപ്പര്‍താരം ലയണല്‍ മെസി ഇല്ലാതെ കൊളംബിയയ്ക്കെതിരേ ഇറങ്ങിയ മത്സരത്തില്‍ അര്‍ജന്റീന ഗോള്‍രഹിത സമനില വഴങ്ങി. പരിചയസമ്പത്ത് കുറഞ്ഞ യുവസംഘമായിരുന്നു അര്‍ജന്റീനയുടേത്. പരിചയസമ്പന്നരായ കൊളംബിയന്‍ സംഘത്തിനെതിരേ മികച്ച പ്രകടനം നടത്താന്‍ അര്‍ജന്റീനയ്ക്കായില്ല. കളിയുടെ ആറാം മിനിറ്റില്‍ അര്‍ജന്റീനയുടെ എക്സെക്വല്‍ പലാസിയോസിന്റെ ഷോട്ട് മികച്ചൊരു ഡൈവിംഗിലൂടെ കൊളംബിയന്‍ ഗോളി ഡേവിഡ് ഓസ്പിന ക്രോസ്ബാറിനു മുകളിലൂടെ കുത്തിയകറ്റി. രണ്ടാം പകുതിയില്‍ അര്‍ജന്റൈന്‍ ഗോളി ഫ്രാങ്കോ അര്മാനിക്കു പിടിപ്പതു പണിയായിരുന്നു. എന്നാല്‍ ഗോള്‍ നേടാനായില്ല.
ഇംഗ്ലണ്ട് വിജയ വഴിയിൽ
മാര്‍കസ് റഷ്ഫര്ഡിന്റെ ഗോളില്‍ ഇംഗ്ലണ്ട് 1-0ന് സ്വിറ്റ്സര്‍ലന്‍ഡിനെ തോല്‍പ്പിച്ചു. 54-ാം മിനിറ്റിലായിരുന്നു റഷ്ഫര്ഡിന്റെ ഗോള്‍. നേഷന്‍സ് ലീഗില്‍ സ്പെയിനോടു തോറ്റ ടീമില്‍നിന്ന് ഒമ്പത് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. പന്തില്‍ നിയന്ത്രണം പുലര്‍ത്തിയ ഇംഗ്ലണ്ട് ആദ്യ പകുതിയില്‍ ഗംഭീരമായ നീക്കങ്ങള്‍ നടത്തി. രണ്ടാം പകുതിയിലും ഇംഗ്ലണ്ട് മികച്ച പ്രകടനം നടത്തി.
യുഎസ്എയ്ക്കു ജയം
യുഎസ്എ 1-0ന് മെക്സിക്കോയെ തോല്പിച്ചു. 71-ാം മിനിറ്റില്‍ ടെയ്ലര് ആഡംസാണ് വിജയ ഗോള്‍ നേടിയത്. 67-ാം മിനിറ്റില്‍ യുഎസ് ക്യാപ്റ്റന്‍ വില്‍ ട്രാപ്പിനെ ഫൗള്‍ ചെയ്തതിനു മെക്സിക്കോയുടെ എയ്ഞ്ചല്‍ സാല്ഡിവറിനു ചുവപ്പ്കാര്‍ഡ് ലഭിച്ചു.
മറ്റ് മത്സരങ്ങളില്‍ വടക്കന്‍ അയര്‍ലന്‍ഡ് 3-0ന് ഇസ്രയേലിനെയും ഇതേ സ്കോറിനു ജപ്പാന് കോസ്റ്റാറിക്കയെയും പരാജയപ്പെടുത്തി. ദക്ഷിണ കൊറിയ-ചിലി മത്സരം ഗോള്‍രഹിത സമനിലയിലും പോളണ്ട്-റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് മത്സരം 1-1നും പിരിഞ്ഞു.