ധാക്ക: സാഫ് ഫുട്ബോൾ സെമിയിൽ ഇന്ന് ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും കൊന്പുകോർക്കും. ഇന്ത്യൻ സമയം രാത്രി ഏഴിനാണ് പോരാട്ടം. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യയും പാക്കിസ്ഥാനും ഫുട്ബോൾ മൈതാനത്ത് നേർക്കുനേർ ഇറങ്ങുന്നത്. 2013ൽ കാഠ്മണ്ഡുവിലാണ് ഇരു ടീമുകളും അവസാനമായി മുഖാമുഖമെത്തിയത്. അന്ന് 1-0ന് ഇന്ത്യ ജയം സ്വന്തമാക്കി.
ഫിഫയുടെ വിലക്കിനെത്തുടർന്ന് 2017 ഒക്ടോബർ മുതൽ ഈ വർഷം മാർച്ച് വരെ പാക്കിസ്ഥാൻ ഫുട്ബോളിൽനിന്ന് പുറത്തായിരുന്നു. ഫിഫയുടെ നിയമത്തിനു വിരുദ്ധമായി പാക്കിസ്ഥാൻ ഫുട്ബോൾ ഫെഡറേഷൻ (പിഎഫ്എഫ്) അക്കൗണ്ടിൽ പുറത്തുനിന്നുള്ള സ്വാധീനവും നിയന്ത്രണവുമുണ്ടായതിനെത്തുടർന്നായിരുന്നു സസ്പെൻഷൻ.
എട്ടാം കിരീടത്തിനായുള്ള പടപ്പുറപ്പാടിലാണ് ഇന്ത്യ. നിലവിലെ ജേതാക്കളായ ഇന്ത്യയുടെ കരുത്ത് യുവാക്കളാണ്. ഇരുപത്തിമൂന്നിൽ താഴെ പ്രായമുള്ളവരാണ് ഇന്ത്യൻ ടീമിലെ മഹാഭൂരിപക്ഷവും. ഒരാൾ മാത്രമാണ് പ്രായത്തിൽ അതിൽകൂടുതലുള്ളത്.
2005നുശേഷം ആദ്യമായാണ് പാക്കിസ്ഥാൻ ചാന്പ്യൻഷിപ്പിന്റെ സെമിയിൽ പ്രവേശിക്കുന്നത്. 1997ൽ മൂന്നാം സ്ഥാനം നേടിയതാണ് സാഫ് ഫുട്ബോളിൽ പാക്കിസ്ഥാന്റെ ഏറ്റവും വലിയ നേട്ടം.
ബ്രസീലുകാരനായ ഹൊസെ അന്റോണിയോ നുഗ്വേറിയയാണ് പാക്കിസ്ഥാന്റെ പരിശീലകൻ. പാക് ക്യാപ്റ്റനായ ഹസൻ ബഷീർ ആണ് ടൂർണമെന്റിലെ ടോപ് സ്കോറർ. സുബാശിഷ് ബോസ് ആണ് ഇന്ത്യൻ ക്യാപ്റ്റൻ. ചാന്പ്യൻഷിപ്പിൽ ഇതുവരെ തോൽവി അറിയാതെയാണ് ഇന്ത്യ സെമിയിൽ എത്തിനിൽക്കുന്നത്. ഗ്രൂപ്പ് ബിയിൽ മാലിദ്വീപിനെയും ശ്രീലങ്കയെയും 2-0ന് വീതമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. നാല് ടീമുകൾ ഉണ്ടായിരുന്ന ഗ്രൂപ്പ് എയിൽ പാക്കിസ്ഥാൻ രണ്ട് ജയം നേടി രണ്ടാം സ്ഥാനത്തോടെയാണ് സെമി ഫൈനലിൽ കടന്നത്. ആതിഥേയരായ ബംഗ്ലാദേശിനോടാണ് പാക്കിസ്ഥാൻ ഗ്രൂപ്പ് ഘട്ടത്തിൽ പരാജയപ്പെട്ടത് (0-1). ഭൂട്ടാനെയും (3-0) ഗ്രൂപ്പ് ചാന്പ്യന്മാരായ നേപ്പാളിനെയും (2-1) പരാജയപ്പെടുത്തുകയും ചെയ്തു.
മുപ്പത്തിരണ്ടാം തവണയാണ് ഇന്ത്യയും പാക്കിസ്ഥാനും ഫുട്ബോൾ കളത്തിൽ നേർക്കുനേർ ഇറങ്ങുന്നത്. കഴിഞ്ഞ 31 മത്സരങ്ങളിൽ 18 ജയം ഇന്ത്യ നേടിയപ്പോൾ അഞ്ച് കളികൾ സമനിലയിൽ കലാശിച്ചു. എട്ട് ജയം മാത്രമാണ് പാക്കിസ്ഥാന് അവകാശപ്പെടാനുള്ളത്. ഇന്ത്യ പാക് വലയിൽ അടിച്ചുകൂട്ടിയത് 47 ഗോളുകളും. 1952ലാണ് ഇന്ത്യ - പാക് ആദ്യ പോരാട്ടം നടന്നത്.
ഫിഫയുടെ വിലക്കിനെത്തുടർന്ന് 2017 ഒക്ടോബർ മുതൽ ഈ വർഷം മാർച്ച് വരെ പാക്കിസ്ഥാൻ ഫുട്ബോളിൽനിന്ന് പുറത്തായിരുന്നു. ഫിഫയുടെ നിയമത്തിനു വിരുദ്ധമായി പാക്കിസ്ഥാൻ ഫുട്ബോൾ ഫെഡറേഷൻ (പിഎഫ്എഫ്) അക്കൗണ്ടിൽ പുറത്തുനിന്നുള്ള സ്വാധീനവും നിയന്ത്രണവുമുണ്ടായതിനെത്തുടർന്നായിരുന്നു സസ്പെൻഷൻ.
എട്ടാം കിരീടത്തിനായുള്ള പടപ്പുറപ്പാടിലാണ് ഇന്ത്യ. നിലവിലെ ജേതാക്കളായ ഇന്ത്യയുടെ കരുത്ത് യുവാക്കളാണ്. ഇരുപത്തിമൂന്നിൽ താഴെ പ്രായമുള്ളവരാണ് ഇന്ത്യൻ ടീമിലെ മഹാഭൂരിപക്ഷവും. ഒരാൾ മാത്രമാണ് പ്രായത്തിൽ അതിൽകൂടുതലുള്ളത്.
2005നുശേഷം ആദ്യമായാണ് പാക്കിസ്ഥാൻ ചാന്പ്യൻഷിപ്പിന്റെ സെമിയിൽ പ്രവേശിക്കുന്നത്. 1997ൽ മൂന്നാം സ്ഥാനം നേടിയതാണ് സാഫ് ഫുട്ബോളിൽ പാക്കിസ്ഥാന്റെ ഏറ്റവും വലിയ നേട്ടം.
ബ്രസീലുകാരനായ ഹൊസെ അന്റോണിയോ നുഗ്വേറിയയാണ് പാക്കിസ്ഥാന്റെ പരിശീലകൻ. പാക് ക്യാപ്റ്റനായ ഹസൻ ബഷീർ ആണ് ടൂർണമെന്റിലെ ടോപ് സ്കോറർ. സുബാശിഷ് ബോസ് ആണ് ഇന്ത്യൻ ക്യാപ്റ്റൻ. ചാന്പ്യൻഷിപ്പിൽ ഇതുവരെ തോൽവി അറിയാതെയാണ് ഇന്ത്യ സെമിയിൽ എത്തിനിൽക്കുന്നത്. ഗ്രൂപ്പ് ബിയിൽ മാലിദ്വീപിനെയും ശ്രീലങ്കയെയും 2-0ന് വീതമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. നാല് ടീമുകൾ ഉണ്ടായിരുന്ന ഗ്രൂപ്പ് എയിൽ പാക്കിസ്ഥാൻ രണ്ട് ജയം നേടി രണ്ടാം സ്ഥാനത്തോടെയാണ് സെമി ഫൈനലിൽ കടന്നത്. ആതിഥേയരായ ബംഗ്ലാദേശിനോടാണ് പാക്കിസ്ഥാൻ ഗ്രൂപ്പ് ഘട്ടത്തിൽ പരാജയപ്പെട്ടത് (0-1). ഭൂട്ടാനെയും (3-0) ഗ്രൂപ്പ് ചാന്പ്യന്മാരായ നേപ്പാളിനെയും (2-1) പരാജയപ്പെടുത്തുകയും ചെയ്തു.
മുപ്പത്തിരണ്ടാം തവണയാണ് ഇന്ത്യയും പാക്കിസ്ഥാനും ഫുട്ബോൾ കളത്തിൽ നേർക്കുനേർ ഇറങ്ങുന്നത്. കഴിഞ്ഞ 31 മത്സരങ്ങളിൽ 18 ജയം ഇന്ത്യ നേടിയപ്പോൾ അഞ്ച് കളികൾ സമനിലയിൽ കലാശിച്ചു. എട്ട് ജയം മാത്രമാണ് പാക്കിസ്ഥാന് അവകാശപ്പെടാനുള്ളത്. ഇന്ത്യ പാക് വലയിൽ അടിച്ചുകൂട്ടിയത് 47 ഗോളുകളും. 1952ലാണ് ഇന്ത്യ - പാക് ആദ്യ പോരാട്ടം നടന്നത്.