തിരുവനന്തപുരം: അച്ചടക്ക ലംഘനത്തിന്റെ പേരിൽ നാല് കളിക്കാരെ സസ്പെൻഡ് ചെയ്ത നടപടി കേരള ക്രിക്കറ്റ് അസോസിയേഷൻ പിൻവലിച്ചു. രോഹൻ പ്രേം, കെ.എം. ആസിഫ്, സന്ദീപ് വാര്യർ, മുഹമ്മദ് അസറുദ്ദീൻ എന്നീ കളിക്കാർക്കെതിരേ എടുത്ത നടപടിയാണ് കേരള ക്രിക്ക്റ്റ് അസോസിയേഷൻ റദ്ദാക്കിയത്. എന്നാൽ, മൂന്ന് മത്സരങ്ങളുടെ മാച്ച് ഫീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കണമെന്ന തീരുമാനത്തിൽ മാറ്റമില്ല.
സസ്പെൻഷൻ നേരിട്ട നാല് കളിക്കാരും കെസിഎക്ക് അപ്പീൽ നൽകിയിരുന്നു. തുടർന്നാണ് കെസിഎ ഭാരവാഹികളുടെ യോഗം സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചത്. അപ്പീൽ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഇത് പരിഗണിക്കാൻ തക്കതായ കാരണങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നാല് കളിക്കാരുടെയും സസ്പെൻഷൻ പിൻവലിക്കുന്നതെന്ന് കെസിഎ സെക്രട്ടറി ശ്രീജിത്ത് വി. നായർ അറിയിച്ചു. അതേസമയം, റൈഫി വിൻസെന്റ് ഗോമസിനെതിരായ നടപടി തുടരും.
സസ്പെൻഷൻ നേരിട്ട നാല് കളിക്കാരും കെസിഎക്ക് അപ്പീൽ നൽകിയിരുന്നു. തുടർന്നാണ് കെസിഎ ഭാരവാഹികളുടെ യോഗം സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചത്. അപ്പീൽ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഇത് പരിഗണിക്കാൻ തക്കതായ കാരണങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നാല് കളിക്കാരുടെയും സസ്പെൻഷൻ പിൻവലിക്കുന്നതെന്ന് കെസിഎ സെക്രട്ടറി ശ്രീജിത്ത് വി. നായർ അറിയിച്ചു. അതേസമയം, റൈഫി വിൻസെന്റ് ഗോമസിനെതിരായ നടപടി തുടരും.