ടോക്കിയോ: ജപ്പാൻ ഓപ്പണ്‍ ബാഡ്മിന്റണിൽ ഇന്ത്യയുടെ പി.വി. സിന്ധു, കിഡംബി ശ്രീകാന്ത്, എച്ച്.എസ്. പ്രണോയ് എന്നിവർ രണ്ടാം റൗണ്ടിൽ കടന്നു. പുരുഷ സിംഗിൾസിൽ ഏഷ്യൻ ഗെയിംസ് സ്വർണ ജേതാവായ ജോനാഥൻ ക്രിസ്റ്റിയെ അട്ടിമറിച്ചാണ് മലയാളി താരമായ പ്രണോയ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. ഇന്തോനേഷ്യൻ താരത്തെ 21-18, 21-17നായിരുന്നു പ്രണോയ് കീഴടക്കിയത്. ഇന്തോനേഷ്യയുടെ ആന്റണി സിനിസുക ഗിൻടിംഗ് ആണ് രണ്ടാം റൗണ്ടിൽ മലയാളി താരത്തിന്റെ എതിരാളി.
ഏഴാം സീഡായ ശ്രീകാന്ത് ചൈനയുടെ യുസിയാംഗ് ഗുവാങിനെയാണ് ആദ്യ റൗണ്ടിൽ കീഴടക്കിയത്. സ്കോർ: 21-13, 21-15. അതേസമയം, ഇന്ത്യയുടെ സമീർ വർമ ആദ്യ റൗണ്ടിൽ പുറത്തായി. വനിതാ സിംഗിൾസിൽ മൂന്നാം സീഡുകാരിയായ പി.വി. സിന്ധു ജാപ്പനീസ് എതിരാളിയായ തകാഹാഷി സായകയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് കീഴടക്കിയത്. 21-17, 7-21, 21-13നായിരുന്നു ഇന്ത്യൻ താരത്തിന്റെ ജയം. ഇന്ത്യയുടെ വൈഷ്ണവി റെഡ്ഡിയെ കീഴടക്കിയ ചൈനയുടെ ഫാൻജി ഗാവൊയാണ് രണ്ടാം റൗണ്ടിൽ സിന്ധുവിന്റെ എതിരാളി.
ഏഴാം സീഡായ ശ്രീകാന്ത് ചൈനയുടെ യുസിയാംഗ് ഗുവാങിനെയാണ് ആദ്യ റൗണ്ടിൽ കീഴടക്കിയത്. സ്കോർ: 21-13, 21-15. അതേസമയം, ഇന്ത്യയുടെ സമീർ വർമ ആദ്യ റൗണ്ടിൽ പുറത്തായി. വനിതാ സിംഗിൾസിൽ മൂന്നാം സീഡുകാരിയായ പി.വി. സിന്ധു ജാപ്പനീസ് എതിരാളിയായ തകാഹാഷി സായകയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് കീഴടക്കിയത്. 21-17, 7-21, 21-13നായിരുന്നു ഇന്ത്യൻ താരത്തിന്റെ ജയം. ഇന്ത്യയുടെ വൈഷ്ണവി റെഡ്ഡിയെ കീഴടക്കിയ ചൈനയുടെ ഫാൻജി ഗാവൊയാണ് രണ്ടാം റൗണ്ടിൽ സിന്ധുവിന്റെ എതിരാളി.