ജക്കാർത്ത: ഇന്ത്യക്ക് സുവർണമധുരം സമ്മാനിച്ച് പതിനാറുകാരനായ സൗരഭ് ചൗധരി ഷൂട്ടിംഗിൽ റിക്കാർഡോടെ സ്വർണം കരസ്ഥമാക്കി. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റളിലാണ് സൗരഭ് സ്വർണമണിഞ്ഞത്. ഇതോടെ പതിനെട്ടാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണമെഡൽനേട്ടം മൂന്ന് ആയി. ഷൂട്ടിംഗ് റേഞ്ചിൽനിന്ന് ഇന്ത്യ സ്വന്തമാക്കിയ ആദ്യസ്വർണമാണ് സൗരഭ് നേടിയത്. ഗെയിംസ് റിക്കാർഡോടെയാണ് കൗമാരതാരത്തിന്റെ സ്വർണനേട്ടമെന്നത് ഇന്ത്യക്ക് ഇരട്ടിമധുരം പ്രദാനം ചെയ്യുന്നു. ഈയിനത്തിൽ അഭിഷേക് വർമ വെങ്കലം കരസ്ഥമാക്കി.
240.7 പോയിന്റുമായാണ് സൗരഭ് ഗെയിംസ് റിക്കാർഡ് കുറിച്ച് സ്വർണമണിഞ്ഞത്. ജാപ്പനീസ് താരം തൊമോയുകി മത്സുദ 239.7 പോയിന്റുമായി വെള്ളി നേടിയപ്പോൾ വെങ്കലം കരസ്ഥമാക്കിയ അഭിഷേക് വർമ 219.3 പോയിന്റാണ് നേടിയത്. ഒളിന്പിക് ചാന്പ്യനായ ഹോങ് വിൻഹിന് ഫൈനലിലേക്ക് യോഗ്യത നേടാൻ സാധിക്കാതിരുന്നപ്പോഴാണ് ഇന്ത്യൻ കൗമാരതാരം മിന്നുംപ്രകടനം കാഴ്ചവച്ചതെന്നതാണ് യാഥാർഥ്യം.
സഞ്ജീവിനു വെള്ളി
പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ ത്രി പൊസിഷനിൽ ഇന്ത്യയുടെ സഞ്ജീവ് രജപുട് വെള്ളി സ്വന്തമാക്കി. ഷൂട്ടിംഗ് റേഞ്ചിൽനിന്ന് ഇന്ത്യയുടെ അക്കൗണ്ടിലെത്തുന്ന മൂന്നാമത്തെ വെള്ളിയാണിത്. നേരത്തേ 10 മീറ്റർ എയർ റൈഫിളിൽ ദീപക് കുമാറും ട്രാപ്പ് ഇനത്തിൽ ലക്ഷ്യയും ഇന്ത്യക്കായി വെള്ളി നേടിയിരുന്നു.
452.7 പോയിന്റുമായാണ് സഞ്ജീവ് 50 മീറ്റർ റൈഫിൾ ത്രി പൊസിഷനിൽ വെള്ളിയണിഞ്ഞത്. 453.3 പോയിന്റ് സ്വന്തമാക്കിയ ചൈനയുടെ സിചെങ് ഹുയിക്കാണ് ഈയിനത്തിൽ സ്വർണം. ജപ്പാന്റെ തകായുകി മറ്റ്സുമോട്ടോയ്ക്കാണ് വെങ്കലം.
സെപക് താക്രോയിൽ ചരിത്ര വെങ്കലം
ചരിത്രത്തിലാദ്യമായി ഏഷ്യൻ ഗെയിംസിൽ സെപക് താക്രോയിൽ ഇന്ത്യക്ക് വെങ്കലം. സെമിയിൽ പ്രവേശിച്ച് ഇന്ത്യ വെങ്കലം ഉറപ്പാക്കിയിരുന്നു. സെമി പോരാട്ടത്തിൽ പക്ഷേ, തായ്ലൻഡിനു മുന്നിൽ ഇന്ത്യ 2-0നു പരാജയപ്പെട്ടു. അതോടെയാണ് വെങ്കലത്തിൽ ഒതുങ്ങിയത്. ഇറാനെ മൂന്നു സെറ്റ് പോരാട്ടത്തിനൊടുവിൽ 2-1നു കീഴടക്കിയാണ് ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. 21-16, 19-21, 21-17നായിരുന്നു ഇറാനെ കീഴടക്കിയത്.
ദിവ്യക്കു വെങ്കലം
ഒളിന്പിക് മെഡൽ ജേതാവായ സാക്ഷി മാലിക്കിനു നേടാനാവാതെപോയത് ദിവ്യ കക്റാൻ സ്വന്തമാക്കി. ഇന്നലെ നടന്ന വനിതകളുടെ 68 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ദിവ്യ ഇന്ത്യക്കായി വെങ്കലം സ്വന്തമാക്കി. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പത്താമത്തെ മെഡലാണ് ദിവ്യയിലൂടെ എത്തിയത്. സാക്ഷിക്ക് വെങ്കല മെഡൽ നേടാൻ കഴിഞ്ഞ ദിവസം സാധിച്ചിരുന്നില്ല.
വെങ്കലമെഡൽ പോരാട്ടത്തിൽ ചൈനീസ് തായ്പേയിയുടെ ചെൻ വെൻലിംഗിനെ ഏകപക്ഷീയമായാണ് ദിവ്യ കീഴടക്കിയത്. 10-0നായിരുന്നു ഇന്ത്യൻ താരത്തിന്റെ ജയം. ചൈനയുടെ ഫെങ് ഹൂവിനാണ് ഈ ഇനത്തിൽ സ്വർണം.
നീന്തലിൽ നഷ്ടം
നീന്തൽക്കുളത്തിൽനിന്ന് ഇന്ത്യക്ക് ഇന്നലെ ഒരു മെഡൽ ലഭിക്കുമെന്ന് തോന്നിച്ചു. എന്നാൽ, തലനാരിഴയ്ക്ക് ഇന്ത്യയുടെ വിക്രം ഖേഡെയ്ക്ക് വെങ്കലം നഷ്ടപ്പെട്ടു. പുരുഷന്മാരുടെ 50 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ ഒരു സെക്കൻഡിന്റെ വ്യത്യാസത്തിലാണ് വിക്രം നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടത്. 22.46 സെക്കൻഡിൽ ജപ്പാന്റെ ഷുനിച്ചി വെങ്കലം നേടിയപ്പോൾ ഇന്ത്യൻ താരം ഫിനിഷ് ചെയ്തത് 22.47 സെക്കൻഡിൽ. ചൈനയുടെ ഹെക്സിൻ യുവിനാണ് (22.11 സെക്കൻഡ്) ഈ ഇനത്തിൽ സ്വർണം.
ടെന്നീസിൽ ക്വാർട്ടറിൽ
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ - ഷാരണ് ഡിവിജ് കൂട്ടുകെട്ട് ക്വാർട്ടറിൽ പ്രവേശിച്ചു. തായ്ലൻഡ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് ഇന്ത്യൻ കൂട്ടുകെട്ട് ക്വാർട്ടറിൽ കടന്നത്. സ്കോർ: 6-3, 6-1. ഇന്ത്യയുടെ നഗൽ സുമിത് - രാമനാഥ് രാംകുമാർ സഖ്യവും ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്.
വനിതാ സിംഗിൾസിൽ അങ്കിത രവീന്ദർകൃഷ്ണൻ ക്വാർട്ടറിൽ ഇടംപിടിച്ചു.
240.7 പോയിന്റുമായാണ് സൗരഭ് ഗെയിംസ് റിക്കാർഡ് കുറിച്ച് സ്വർണമണിഞ്ഞത്. ജാപ്പനീസ് താരം തൊമോയുകി മത്സുദ 239.7 പോയിന്റുമായി വെള്ളി നേടിയപ്പോൾ വെങ്കലം കരസ്ഥമാക്കിയ അഭിഷേക് വർമ 219.3 പോയിന്റാണ് നേടിയത്. ഒളിന്പിക് ചാന്പ്യനായ ഹോങ് വിൻഹിന് ഫൈനലിലേക്ക് യോഗ്യത നേടാൻ സാധിക്കാതിരുന്നപ്പോഴാണ് ഇന്ത്യൻ കൗമാരതാരം മിന്നുംപ്രകടനം കാഴ്ചവച്ചതെന്നതാണ് യാഥാർഥ്യം.
സഞ്ജീവിനു വെള്ളി
പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ ത്രി പൊസിഷനിൽ ഇന്ത്യയുടെ സഞ്ജീവ് രജപുട് വെള്ളി സ്വന്തമാക്കി. ഷൂട്ടിംഗ് റേഞ്ചിൽനിന്ന് ഇന്ത്യയുടെ അക്കൗണ്ടിലെത്തുന്ന മൂന്നാമത്തെ വെള്ളിയാണിത്. നേരത്തേ 10 മീറ്റർ എയർ റൈഫിളിൽ ദീപക് കുമാറും ട്രാപ്പ് ഇനത്തിൽ ലക്ഷ്യയും ഇന്ത്യക്കായി വെള്ളി നേടിയിരുന്നു.
452.7 പോയിന്റുമായാണ് സഞ്ജീവ് 50 മീറ്റർ റൈഫിൾ ത്രി പൊസിഷനിൽ വെള്ളിയണിഞ്ഞത്. 453.3 പോയിന്റ് സ്വന്തമാക്കിയ ചൈനയുടെ സിചെങ് ഹുയിക്കാണ് ഈയിനത്തിൽ സ്വർണം. ജപ്പാന്റെ തകായുകി മറ്റ്സുമോട്ടോയ്ക്കാണ് വെങ്കലം.
സെപക് താക്രോയിൽ ചരിത്ര വെങ്കലം
ചരിത്രത്തിലാദ്യമായി ഏഷ്യൻ ഗെയിംസിൽ സെപക് താക്രോയിൽ ഇന്ത്യക്ക് വെങ്കലം. സെമിയിൽ പ്രവേശിച്ച് ഇന്ത്യ വെങ്കലം ഉറപ്പാക്കിയിരുന്നു. സെമി പോരാട്ടത്തിൽ പക്ഷേ, തായ്ലൻഡിനു മുന്നിൽ ഇന്ത്യ 2-0നു പരാജയപ്പെട്ടു. അതോടെയാണ് വെങ്കലത്തിൽ ഒതുങ്ങിയത്. ഇറാനെ മൂന്നു സെറ്റ് പോരാട്ടത്തിനൊടുവിൽ 2-1നു കീഴടക്കിയാണ് ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. 21-16, 19-21, 21-17നായിരുന്നു ഇറാനെ കീഴടക്കിയത്.
ദിവ്യക്കു വെങ്കലം
ഒളിന്പിക് മെഡൽ ജേതാവായ സാക്ഷി മാലിക്കിനു നേടാനാവാതെപോയത് ദിവ്യ കക്റാൻ സ്വന്തമാക്കി. ഇന്നലെ നടന്ന വനിതകളുടെ 68 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ദിവ്യ ഇന്ത്യക്കായി വെങ്കലം സ്വന്തമാക്കി. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പത്താമത്തെ മെഡലാണ് ദിവ്യയിലൂടെ എത്തിയത്. സാക്ഷിക്ക് വെങ്കല മെഡൽ നേടാൻ കഴിഞ്ഞ ദിവസം സാധിച്ചിരുന്നില്ല.
വെങ്കലമെഡൽ പോരാട്ടത്തിൽ ചൈനീസ് തായ്പേയിയുടെ ചെൻ വെൻലിംഗിനെ ഏകപക്ഷീയമായാണ് ദിവ്യ കീഴടക്കിയത്. 10-0നായിരുന്നു ഇന്ത്യൻ താരത്തിന്റെ ജയം. ചൈനയുടെ ഫെങ് ഹൂവിനാണ് ഈ ഇനത്തിൽ സ്വർണം.
നീന്തലിൽ നഷ്ടം
നീന്തൽക്കുളത്തിൽനിന്ന് ഇന്ത്യക്ക് ഇന്നലെ ഒരു മെഡൽ ലഭിക്കുമെന്ന് തോന്നിച്ചു. എന്നാൽ, തലനാരിഴയ്ക്ക് ഇന്ത്യയുടെ വിക്രം ഖേഡെയ്ക്ക് വെങ്കലം നഷ്ടപ്പെട്ടു. പുരുഷന്മാരുടെ 50 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ ഒരു സെക്കൻഡിന്റെ വ്യത്യാസത്തിലാണ് വിക്രം നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടത്. 22.46 സെക്കൻഡിൽ ജപ്പാന്റെ ഷുനിച്ചി വെങ്കലം നേടിയപ്പോൾ ഇന്ത്യൻ താരം ഫിനിഷ് ചെയ്തത് 22.47 സെക്കൻഡിൽ. ചൈനയുടെ ഹെക്സിൻ യുവിനാണ് (22.11 സെക്കൻഡ്) ഈ ഇനത്തിൽ സ്വർണം.
ടെന്നീസിൽ ക്വാർട്ടറിൽ
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ - ഷാരണ് ഡിവിജ് കൂട്ടുകെട്ട് ക്വാർട്ടറിൽ പ്രവേശിച്ചു. തായ്ലൻഡ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് ഇന്ത്യൻ കൂട്ടുകെട്ട് ക്വാർട്ടറിൽ കടന്നത്. സ്കോർ: 6-3, 6-1. ഇന്ത്യയുടെ നഗൽ സുമിത് - രാമനാഥ് രാംകുമാർ സഖ്യവും ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്.
വനിതാ സിംഗിൾസിൽ അങ്കിത രവീന്ദർകൃഷ്ണൻ ക്വാർട്ടറിൽ ഇടംപിടിച്ചു.