ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിനു രണ്ടാം ജയം. എവേ പോരാട്ടത്തിൽ ക്രിസ്റ്റൽ പാലസിനെ 2-0നാണ് ലിവർപൂൾ കീഴടക്കിയത്. 45-ാം മിനിറ്റിൽ ജയിംസ് മിൽനറിന്റെ പെനൽറ്റി ഗോളിലൂടെ ലിവർപൂൾ മുന്നിലെത്തി. 90+3ാം മിനിറ്റിൽ മാനെയിലൂടെ ചെന്പട ജയം 2-0ന് ആക്കി. 75-ാം മിനിറ്റിൽ വാൻ ബിസാക്ക ചുവപ്പുകാർഡ് കണ്ടു പുറത്തായതോടെ ക്രിസ്റ്റൽ പാലസ് പത്തു പേരായി ചുരുങ്ങിയിരുന്നു. മുഹമ്മദ് സലയെ ബോക്സിനുള്ളിൽ വീഴ്ത്തിയതിനായിരുന്നു ക്രിസ്റ്റലിനെതിരേ റഫറി 45-ാം മിനിറ്റിൽ പെനൽറ്റി വിധിച്ചത്.
മിൽനർ ഗോൾ നേടിയ പ്രീമിയർ ലീഗ് മത്സരങ്ങളിൽ ടീം തോറ്റിട്ടില്ലെന്ന റിക്കാർഡ് തിങ്കളാഴ്ചയും തിരുത്തപ്പെട്ടില്ല. പ്രീമിയർ ലീഗിൽ മിൽനർ ഗോൾ നേടിയ 48 മത്സരങ്ങളിലും അദ്ദേഹം കളിച്ച ടീം പരാജയപ്പെട്ടില്ല. തിങ്കളാഴ്ച കളിൽ നടക്കുന്ന പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഏറ്റവും അധികം ജയം നേടിയതിൽ ഇനി ലിവർപൂളിനു (34 ജയം) മുന്നിലുള്ളത് മാഞ്ചസ്റ്റർ യുണൈറ്റഡും (43 ജയം) ആഴ്സണലും (36 ജയം) മാത്രമാണ്.
തുടർച്ചയായ രണ്ടാം ജയത്തോടെ ലിവർപൂൾ ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. രണ്ട് മത്സരം വീതം പൂർത്തിയായപ്പോൾ മാഞ്ചസ്റ്റർ സിറ്റി, ചെൽസി, വാറ്റ്ഫോഡ്, ടോട്ടനം, ബേണ്‍മൗത്ത് എന്നിവരും തോൽവി അറിഞ്ഞിട്ടില്ല.
മിൽനർ ഗോൾ നേടിയ പ്രീമിയർ ലീഗ് മത്സരങ്ങളിൽ ടീം തോറ്റിട്ടില്ലെന്ന റിക്കാർഡ് തിങ്കളാഴ്ചയും തിരുത്തപ്പെട്ടില്ല. പ്രീമിയർ ലീഗിൽ മിൽനർ ഗോൾ നേടിയ 48 മത്സരങ്ങളിലും അദ്ദേഹം കളിച്ച ടീം പരാജയപ്പെട്ടില്ല. തിങ്കളാഴ്ച കളിൽ നടക്കുന്ന പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഏറ്റവും അധികം ജയം നേടിയതിൽ ഇനി ലിവർപൂളിനു (34 ജയം) മുന്നിലുള്ളത് മാഞ്ചസ്റ്റർ യുണൈറ്റഡും (43 ജയം) ആഴ്സണലും (36 ജയം) മാത്രമാണ്.
തുടർച്ചയായ രണ്ടാം ജയത്തോടെ ലിവർപൂൾ ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. രണ്ട് മത്സരം വീതം പൂർത്തിയായപ്പോൾ മാഞ്ചസ്റ്റർ സിറ്റി, ചെൽസി, വാറ്റ്ഫോഡ്, ടോട്ടനം, ബേണ്‍മൗത്ത് എന്നിവരും തോൽവി അറിഞ്ഞിട്ടില്ല.