ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്കായി സെഞ്ചുറി നേടിയ വിരാട് കോഹ്ലിയെ അകമഴിഞ്ഞു പ്രശംസിച്ച് ഇംഗ്ലീഷ് മുൻ ക്യാപ്റ്റൻ മൈക്കിൾ വോണ്‍. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് കോഹ്ലി എന്നാണ് വോണ്‍ പ്രശംസിച്ചത്. മികച്ച കളിക്കാർ ഇപ്പോൾ പലരുണ്ട്. എന്നാൽ, ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ചത് കോഹ്ലിതന്നെ- വോണ്‍ പറഞ്ഞു.
മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ 97ഉം രണ്ടാം ഇന്നിംഗ്സിൽ 103ഉം റണ്‍സ് ആണ് കോഹ്ലി നേടിയത്. ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരന്പരയിലെ മറ്റ് ബാറ്റ്സ്മാന്മാരേക്കാൾ റണ്‍ വേട്ടയിൽ ഏറെ മുന്നിലാണ് കോഹ്ലി. മൂന്നു ടെസ്റ്റിൽനിന്ന് 73.33 ശരാശരിയിൽ രണ്ട് സെഞ്ചുറി ഉൾപ്പെടെ 440 റണ്‍സ് കോഹ്ലി നേടിക്കഴിഞ്ഞു. 149 റണ്‍സ് ആണ് പരന്പരയിൽ കോഹ്ലിയുടെ ഉയർന്ന സ്കോർ. 753 പന്തുകൾ നേരിട്ടാണ് ഈ നേട്ടങ്ങൾ കോഹ്ലി കൈവരിച്ചത്. ഇന്ത്യക്കായി ഏറ്റവും അധികം റണ്‍സ് നേടിയതിൽ ക്യാപ്റ്റനു പിന്നിലുള്ളത് ഹാർദിക് പാണ്ഡ്യയാണ്. 160 റണ്‍സ് ആണ് പാണ്ഡ്യ ഇതുവരെ നേടിയത്. 158 റണ്‍സുമായി രഹാനെ മൂന്നാം സ്ഥാനത്താണ്.
ടെസ്റ്റിൽ കോഹ്ലിയുടെ 23-ാം സെഞ്ചുറിയായിരുന്നു കഴിഞ്ഞ ദിവസം പിറന്നത്.
മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ 97ഉം രണ്ടാം ഇന്നിംഗ്സിൽ 103ഉം റണ്‍സ് ആണ് കോഹ്ലി നേടിയത്. ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരന്പരയിലെ മറ്റ് ബാറ്റ്സ്മാന്മാരേക്കാൾ റണ്‍ വേട്ടയിൽ ഏറെ മുന്നിലാണ് കോഹ്ലി. മൂന്നു ടെസ്റ്റിൽനിന്ന് 73.33 ശരാശരിയിൽ രണ്ട് സെഞ്ചുറി ഉൾപ്പെടെ 440 റണ്‍സ് കോഹ്ലി നേടിക്കഴിഞ്ഞു. 149 റണ്‍സ് ആണ് പരന്പരയിൽ കോഹ്ലിയുടെ ഉയർന്ന സ്കോർ. 753 പന്തുകൾ നേരിട്ടാണ് ഈ നേട്ടങ്ങൾ കോഹ്ലി കൈവരിച്ചത്. ഇന്ത്യക്കായി ഏറ്റവും അധികം റണ്‍സ് നേടിയതിൽ ക്യാപ്റ്റനു പിന്നിലുള്ളത് ഹാർദിക് പാണ്ഡ്യയാണ്. 160 റണ്‍സ് ആണ് പാണ്ഡ്യ ഇതുവരെ നേടിയത്. 158 റണ്‍സുമായി രഹാനെ മൂന്നാം സ്ഥാനത്താണ്.
ടെസ്റ്റിൽ കോഹ്ലിയുടെ 23-ാം സെഞ്ചുറിയായിരുന്നു കഴിഞ്ഞ ദിവസം പിറന്നത്.