ജക്കാർത്ത: ഏഷ്യൻ ഗെയിംസിന്റെ രണ്ടാം ദിനമായ ഇന്നലെ ഷൂട്ടിംഗ് റേഞ്ചിൽനിന്ന് ഇന്ത്യക്ക് രണ്ട് വെള്ളി. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ, ട്രാപ്പ് വിഭാഗങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ വെള്ളി നേടിയത്. ആദ്യദിനം 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യക്ക് വെങ്കലം ലഭിച്ചിരുന്നു. ഇതോടെ ഷൂട്ടിംഗ് റേഞ്ചിൽനിന്ന് ഇന്ത്യ മൂന്ന് മെഡലുകൾ കരസ്ഥമാക്കി.
പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിളിൽ ദീപക് കുമാറാണ് വെള്ളിക്ക് അർഹനായത്. 247.7 പോയിന്റോടെയായിരുന്നു ഇന്ത്യൻ താരം വെള്ളി വെടിവച്ചുനേടിയത്. 249.1 പോയിന്റ് നേടി ഗെയിംസ് റിക്കാർഡ് കുറിച്ച് ചൈനയുടെ യാങ് ഹൂരൻ ഈ ഇനത്തിൽ സ്വർണം കരസ്ഥമാക്കി. ഇന്ത്യയുടെ രവി കുമാറിന് 205.2 പോയിന്റുമായി നാലാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ.
ട്രാപ്പ് ഷൂട്ടിംഗിൽ ലക്ഷ്യ ഷെറോണ് 43 പോയിന്റുമായി വെള്ളി നേടി. ഈ ഇനത്തിൽ ഇന്ത്യയുടെ മറ്റൊരു മെഡൽ പ്രതീക്ഷയായിരുന്ന മാനവ്ജിത് സിംഗ് സദ്ധു നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. ലോകറിക്കാർഡിനൊപ്പമെത്തുന്ന പ്രകടനത്തോടെ ചൈനീസ് തായ്പേയിയുടെ യാങ് കുൻപിയാണ് സ്വർണത്തിന് അർഹനായത്.
അതേസമയം, വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ അപൂർവി ചന്ദേലയ്ക്ക് അഞ്ചാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ. മിക്സഡ് ടീം ഇനത്തിൽ അപൂർവി വെങ്കലം നേടിയിരുന്നു.
മെഡൽ നില
സ്ഥാനം, ടീം, സ്വർണം,
വെള്ളി, വെങ്കലം, ആകെ
1. ചൈന 15 11 9 35
2. ജപ്പാൻ 8 11 11 30
3. കൊറിയ 5 9 9 23
4. ഇന്തോനേഷ്യ 4 2 2 8
8. ഇന്ത്യ 2 2 1 5
പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിളിൽ ദീപക് കുമാറാണ് വെള്ളിക്ക് അർഹനായത്. 247.7 പോയിന്റോടെയായിരുന്നു ഇന്ത്യൻ താരം വെള്ളി വെടിവച്ചുനേടിയത്. 249.1 പോയിന്റ് നേടി ഗെയിംസ് റിക്കാർഡ് കുറിച്ച് ചൈനയുടെ യാങ് ഹൂരൻ ഈ ഇനത്തിൽ സ്വർണം കരസ്ഥമാക്കി. ഇന്ത്യയുടെ രവി കുമാറിന് 205.2 പോയിന്റുമായി നാലാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ.
ട്രാപ്പ് ഷൂട്ടിംഗിൽ ലക്ഷ്യ ഷെറോണ് 43 പോയിന്റുമായി വെള്ളി നേടി. ഈ ഇനത്തിൽ ഇന്ത്യയുടെ മറ്റൊരു മെഡൽ പ്രതീക്ഷയായിരുന്ന മാനവ്ജിത് സിംഗ് സദ്ധു നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. ലോകറിക്കാർഡിനൊപ്പമെത്തുന്ന പ്രകടനത്തോടെ ചൈനീസ് തായ്പേയിയുടെ യാങ് കുൻപിയാണ് സ്വർണത്തിന് അർഹനായത്.
അതേസമയം, വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ അപൂർവി ചന്ദേലയ്ക്ക് അഞ്ചാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ. മിക്സഡ് ടീം ഇനത്തിൽ അപൂർവി വെങ്കലം നേടിയിരുന്നു.
മെഡൽ നില
സ്ഥാനം, ടീം, സ്വർണം,
വെള്ളി, വെങ്കലം, ആകെ
1. ചൈന 15 11 9 35
2. ജപ്പാൻ 8 11 11 30
3. കൊറിയ 5 9 9 23
4. ഇന്തോനേഷ്യ 4 2 2 8
8. ഇന്ത്യ 2 2 1 5