+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഗ്വെയ്റോയെ പ്രശംസിച്ച് പെപ്

കരിയറിൽ തന്‍റെ 13ാം ഹാട്രിക്ക് നേടിയ സെർജ്യോ അഗ്വെയ്റോയെ അകമഴിഞ്ഞ് പ്രശംസിച്ച് പരിശീലകൻ പെപ് ഗ്വാർഡിയോള. അർജന്‍റൈൻ താരം ഹാ
അഗ്വെയ്റോയെ പ്രശംസിച്ച് പെപ്
കരിയറിൽ തന്‍റെ 13-ാം ഹാട്രിക്ക് നേടിയ സെർജ്യോ അഗ്വെയ്റോയെ അകമഴിഞ്ഞ് പ്രശംസിച്ച് പരിശീലകൻ പെപ് ഗ്വാർഡിയോള. അർജന്‍റൈൻ താരം ഹാട്രിക് നേടിയ മത്സരത്തിൽ സിറ്റി 6-1ന് ഹഡേഴ്സ്ഫീൽഡിനെ കീഴടക്കി. സിറ്റിക്കായി അഗ്വെയ്റോയുടെ ഒന്പതാം ഹാട്രിക്കായിരുന്നു. പ്രീമിയർ ലീഗിൽ ഒരു ടീമിനായി ഏറ്റവും അധികം ഹാട്രിക്ക് നേടിയ റിക്കാർഡിൽ ഇതോടെ മുൻ താരം റൊബീ ഫ്ളവറിനൊപ്പമെത്തി അഗ്വെയ്റോ. അർജന്‍റൈൻ താരത്തിനു മുന്നിൽ ഇനിയുള്ളത് 11 ഹാട്രിക്ക് നേടിയ ഇംഗ്ലീഷ് മുൻ ക്യാപ്റ്റൻ അലൻ ഷിയിറാണ്.

സിറ്റിയിൽ എത്തിയപ്പോൾ മുതൽ അഗ്വെയ്റോയെ കാണുകയാണ്. കളത്തിലും കളത്തിനു പുറത്തും അഗ്വെയ്റോ അത്ഭുത പ്രതിഭാസമാണ് - ഗ്വാർഡിയോള പറഞ്ഞു. 25, 35, 75 മിനിറ്റുകളിലായിരുന്നു അഗ്വെയ്റോയുടെ ഗോളുകൾ. സിൽവ (48-ാം മിനിറ്റ്), കോങ്കോളോ (84- സെൽഫ്) എന്നിവരും ഹഡേഴ്സ്ഫീൽഡിന്‍റെ വല കുലുക്കി. സ്റ്റാൻകോവിക് (43-ാം മിനിറ്റ്) ഹഡേഴ്സ്ഫീൽഡിനായി ലക്ഷ്യം നേടി. പ്രീമിയർ ലീഗിൽ ഗ്വാർഡിയോളയ്ക്കു കീഴിൽ സ്വന്തം തട്ടകത്തിൽ സിറ്റി ഇതോടെ 39 മത്സരങ്ങളിൽനിന്ന് 104 ഗോളുകൾ നേടി.