മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാൾഡോയും സിനദിൻ സിദാനും പടിയിറങ്ങിയശേഷം സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ് ലാ ലിഗയിൽ ജയത്തോടെ പുതിയ തുടക്കം കുറിച്ചു. കഴിഞ്ഞ സീസണിന്റെ അവസാനമാണ് പരിശീലക സ്ഥാനത്തുനിന്ന് സിദാനും സൂപ്പർ താരമായ റൊണാൾഡോയും റയലിനോട് വിടപറഞ്ഞത്. ഇരുവരും ഇല്ലെങ്കിലും ലാ ലിഗ ഫുട്ബോൾ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ റയൽ 2-0ന് ഗെറ്റാഫയെ സ്വന്തം തട്ടകത്തിൽവച്ച് കീഴടക്കി.
സ്പാനിഷ് മുൻ പരിശീലകനായ ജുലൻ ലോപ്ടെഹിയുടെ ശിക്ഷണത്തിനു കീഴിൽ ജയത്തോടെ ശുഭാരംഭം കുറിക്കാനും ഇതോടെ റയലിനു സാധിച്ചു. ഡാനി കാർവഹാൽ (20-ാം മിനിറ്റ്), ഗാരെത് ബെയ്ൽ (51-ാം മിനിറ്റ്) എന്നിവരാണ് റയലിനായി ഗോൾ നേടിയത്. ഡൈവിംഗ് ഹെഡറിലൂടെ ഗോൾ നേടാനുള്ള ബെയ്ലിന്റെ ആദ്യശ്രമം പോസ്റ്റിൽ ഇടിച്ച് നഷ്ടപ്പെട്ടിരുന്നു.
മറ്റ് മത്സരങ്ങളിൽ ഹ്യൂസ്ക 2-1ന് ഐബറിനെയും സെവിയ്യ 4-1ന് റയോ വയ്യെക്കാനോയെയും പരാജയപ്പെടുത്തി.
കഴിഞ്ഞ ബുധനാഴ്ച നടന്ന യുവേഫ സൂപ്പർ കപ്പിൽ അത്ലറ്റിക്കോ മാഡ്രിഡിനോട് റയൽ 2-4നു പരാജയപ്പെട്ടിരുന്നു. റൊണാൾഡോ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലേക്ക് ചേക്കേറിയതിനുശേഷം റയൽ ഇറങ്ങിയ ആദ്യ പ്രധാന പോരാട്ടമായിരുന്നു അത്.
സ്പാനിഷ് മുൻ പരിശീലകനായ ജുലൻ ലോപ്ടെഹിയുടെ ശിക്ഷണത്തിനു കീഴിൽ ജയത്തോടെ ശുഭാരംഭം കുറിക്കാനും ഇതോടെ റയലിനു സാധിച്ചു. ഡാനി കാർവഹാൽ (20-ാം മിനിറ്റ്), ഗാരെത് ബെയ്ൽ (51-ാം മിനിറ്റ്) എന്നിവരാണ് റയലിനായി ഗോൾ നേടിയത്. ഡൈവിംഗ് ഹെഡറിലൂടെ ഗോൾ നേടാനുള്ള ബെയ്ലിന്റെ ആദ്യശ്രമം പോസ്റ്റിൽ ഇടിച്ച് നഷ്ടപ്പെട്ടിരുന്നു.
മറ്റ് മത്സരങ്ങളിൽ ഹ്യൂസ്ക 2-1ന് ഐബറിനെയും സെവിയ്യ 4-1ന് റയോ വയ്യെക്കാനോയെയും പരാജയപ്പെടുത്തി.
കഴിഞ്ഞ ബുധനാഴ്ച നടന്ന യുവേഫ സൂപ്പർ കപ്പിൽ അത്ലറ്റിക്കോ മാഡ്രിഡിനോട് റയൽ 2-4നു പരാജയപ്പെട്ടിരുന്നു. റൊണാൾഡോ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലേക്ക് ചേക്കേറിയതിനുശേഷം റയൽ ഇറങ്ങിയ ആദ്യ പ്രധാന പോരാട്ടമായിരുന്നു അത്.