നോട്ടിങാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 329ന് പുറത്ത്. ആറ് വിക്കറ്റ് നഷ്ടത്തിൽ 307 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനമായ ഇന്നലെ ക്രീസിലെത്തിയത്. 22 റണ്‍സ്കൂടി ചേർക്കുന്നതിനിടെ ശേഷിച്ച വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടപ്പെട്ടു. ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റിനിറങ്ങിയ ഋഷഭ് പന്ത് 51 പന്തിൽനിന്ന് 24 റണ്‍സ് എടുത്ത് പുറത്തായി. തലേദിവസം 22 റണ്‍സ് എടുത്ത പന്തിന് ഇന്നലെ രണ്ട് റണ്‍സ്കൂടി കൂട്ടിച്ചേർക്കാനേ സാധിച്ചുള്ളൂ.
മറുപടി ബാറ്റിംഗിനു ക്രീസിലെത്തിയ ഇംഗ്ലണ്ടിന് 75 റണ്‍സിൽ എത്തിനിൽക്കേ മൂന്നാം വിക്കറ്റും നഷ്ടപ്പെട്ടു. അലിസ്റ്റർ കുക്ക് (29 റണ്‍സ്), ജെന്നിംഗ്സ് (20 റണ്‍സ്), ഓലി പോപ്പ് (10 റണ്‍സ്) എന്നിവരുടെ വിക്കറ്റാണ് ആതിഥേയർക്കു നഷ്ടപ്പെട്ടത്.
നാലാം വിക്കറ്റിൽ വിരാട് കോഹ്ലിയും (97 റണ്‍സ്) അജിങ്ക്യ രഹാനെയും (81 റണ്‍സ്) ചേർന്ന് 159 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. ഈ കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ നെടുംതൂണായത്. ടെസ്റ്റ് കരിയറിൽ ഇതു രണ്ടാം തവണയാണ് കോഹ്ലി 90കളിൽ പുറത്താകുന്നത്. വിദേശത്ത് ഏറ്റവും അധികം റണ്‍സ് നേടുന്ന ഇന്ത്യൻ ക്യാപ്റ്റൻ എന്ന റിക്കാർഡ് കോഹ്ലി സ്വന്തമാക്കി. മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെയാണ് (43 ഇന്നിംഗ്സിൽനിന്ന് 1693 റണ്‍സ്) കോഹ്ലി മറികടന്നത്. 30 ഇന്നിംഗ്സിൽനിന്ന് 1731 റണ്‍സ് കോഹ്ലി ഇതിനോടകം സ്വന്തമാക്കി.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: ശിഖർ ധവാൻ സി ബട്ലർ ബി വോക്സ് 35, കെ.എൽ. രാഹുൽ എൽബിഡബ്ല്യു ബി വോക്സ് 23, പൂജാര സി റഷീദ് ബി വോക്സ് 14, കോഹ്ലി സി സ്റ്റോക്സ് ബി റഷീദ് 97, രഹാനെ സി കുക്ക് ബി ബ്രോഡ് 81, ഹാർദിക് പാണ്ഡ്യ സി ബട്ലർ ബി ആൻഡേഴ്സണ് 18, പന്ത് ബി ബ്രോഡ് 24, അശ്വിൻ ബി ബ്രോഡ് 14, ഇഷാന്ത് നോട്ടൗട്ട് 1, ഷാമി സി ബ്രോഡ് ബി ആൻഡേഴ്സണ് 3, ബുംറ ബി ആൻഡേഴ്സണ് 0, എക്സ്ട്രാസ് 19, ആകെ 94.5 ഓവറിൽ 329.
ബൗളിംഗ്: ആൻഡേഴ്സണ് 25.5-8-64-3, ബ്രോഡ് 25-8-72-3, സ്റ്റോക്സ് 15-1-54-0, ക്രിസ് വോക്സ് 20-2-75-3, ആദിൽ റഷീദ് 9-0-46-1.
മറുപടി ബാറ്റിംഗിനു ക്രീസിലെത്തിയ ഇംഗ്ലണ്ടിന് 75 റണ്‍സിൽ എത്തിനിൽക്കേ മൂന്നാം വിക്കറ്റും നഷ്ടപ്പെട്ടു. അലിസ്റ്റർ കുക്ക് (29 റണ്‍സ്), ജെന്നിംഗ്സ് (20 റണ്‍സ്), ഓലി പോപ്പ് (10 റണ്‍സ്) എന്നിവരുടെ വിക്കറ്റാണ് ആതിഥേയർക്കു നഷ്ടപ്പെട്ടത്.
നാലാം വിക്കറ്റിൽ വിരാട് കോഹ്ലിയും (97 റണ്‍സ്) അജിങ്ക്യ രഹാനെയും (81 റണ്‍സ്) ചേർന്ന് 159 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. ഈ കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ നെടുംതൂണായത്. ടെസ്റ്റ് കരിയറിൽ ഇതു രണ്ടാം തവണയാണ് കോഹ്ലി 90കളിൽ പുറത്താകുന്നത്. വിദേശത്ത് ഏറ്റവും അധികം റണ്‍സ് നേടുന്ന ഇന്ത്യൻ ക്യാപ്റ്റൻ എന്ന റിക്കാർഡ് കോഹ്ലി സ്വന്തമാക്കി. മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെയാണ് (43 ഇന്നിംഗ്സിൽനിന്ന് 1693 റണ്‍സ്) കോഹ്ലി മറികടന്നത്. 30 ഇന്നിംഗ്സിൽനിന്ന് 1731 റണ്‍സ് കോഹ്ലി ഇതിനോടകം സ്വന്തമാക്കി.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: ശിഖർ ധവാൻ സി ബട്ലർ ബി വോക്സ് 35, കെ.എൽ. രാഹുൽ എൽബിഡബ്ല്യു ബി വോക്സ് 23, പൂജാര സി റഷീദ് ബി വോക്സ് 14, കോഹ്ലി സി സ്റ്റോക്സ് ബി റഷീദ് 97, രഹാനെ സി കുക്ക് ബി ബ്രോഡ് 81, ഹാർദിക് പാണ്ഡ്യ സി ബട്ലർ ബി ആൻഡേഴ്സണ് 18, പന്ത് ബി ബ്രോഡ് 24, അശ്വിൻ ബി ബ്രോഡ് 14, ഇഷാന്ത് നോട്ടൗട്ട് 1, ഷാമി സി ബ്രോഡ് ബി ആൻഡേഴ്സണ് 3, ബുംറ ബി ആൻഡേഴ്സണ് 0, എക്സ്ട്രാസ് 19, ആകെ 94.5 ഓവറിൽ 329.
ബൗളിംഗ്: ആൻഡേഴ്സണ് 25.5-8-64-3, ബ്രോഡ് 25-8-72-3, സ്റ്റോക്സ് 15-1-54-0, ക്രിസ് വോക്സ് 20-2-75-3, ആദിൽ റഷീദ് 9-0-46-1.