പാരീസ്: ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ ലോകകപ്പ് യുവതാരമായ കൈലിയൻ എംബാപ്പെയുടെ ഇരട്ട ഗോളിൽ പാരീ സാൻ ഷെർമയ്നു ജയം. ഒരു ഗോളിനു പിന്നിൽനിന്നശേഷം മൂന്നെണ്ണം തിരിച്ചടിച്ചാണ് പിഎസ്ജി ഗ്വിഗാംന്പിനെ പരാജയപ്പെടുത്തിയത്.
പകരക്കാരനായി ഇറങ്ങിയായിരുന്നു എംബാപ്പെ ഗോൾ നേട്ടമാഘോഷിച്ചത്.മത്സരത്തിന്റെ 20-ാം മിനിറ്റിൽ പിഎസ്ജിയുടെ പ്രതിരോധനിരയുടെ പിഴവിൽനിന്ന് നോളൻ റോക്സ് ഗ്വിഗാംന്പിനെ മുന്നിലെത്തിച്ചു. 53-ാം മിനിറ്റിൽ നെയ്മറിനെ ബോസ്കിനുള്ളിൽ വലിച്ചിട്ടതിന് ലഭിച്ച പെനൽറ്റിയിലൂടെ പിഎസ്ജി ഒപ്പമെത്തി. നെയ്മറായിരുന്നു കിക്ക് ലക്ഷ്യത്തിലെത്തിച്ചത്. തുടർന്ന് 82, 90 മിനിറ്റുകളിൽ എംബാപ്പെയുടെ ഗോളുകളിലൂടെ പിഎസ്ജി ജയം കൈപ്പിടിയിലൊതുക്കി.
്.
പകരക്കാരനായി ഇറങ്ങിയായിരുന്നു എംബാപ്പെ ഗോൾ നേട്ടമാഘോഷിച്ചത്.മത്സരത്തിന്റെ 20-ാം മിനിറ്റിൽ പിഎസ്ജിയുടെ പ്രതിരോധനിരയുടെ പിഴവിൽനിന്ന് നോളൻ റോക്സ് ഗ്വിഗാംന്പിനെ മുന്നിലെത്തിച്ചു. 53-ാം മിനിറ്റിൽ നെയ്മറിനെ ബോസ്കിനുള്ളിൽ വലിച്ചിട്ടതിന് ലഭിച്ച പെനൽറ്റിയിലൂടെ പിഎസ്ജി ഒപ്പമെത്തി. നെയ്മറായിരുന്നു കിക്ക് ലക്ഷ്യത്തിലെത്തിച്ചത്. തുടർന്ന് 82, 90 മിനിറ്റുകളിൽ എംബാപ്പെയുടെ ഗോളുകളിലൂടെ പിഎസ്ജി ജയം കൈപ്പിടിയിലൊതുക്കി.
്.