ക്രിക്കറ്റിൽ ഒാരോ കാലഘട്ടത്തിലും പ്രതിഭയുടെ തിളക്കം കൊണ്ട് വിസ്മയിപ്പിച്ച നിരവധി ബൗളർമാർ ഉണ്ടായിട്ടുണ്ട്. ഒരോ ടീമിനും അവരുടേതായ മികച്ച ബൗളർമാർ ഉണ്ടായിട്ടുണ്ട്. ഇംഗ്ലണ്ട് ടീമിനെ സംബന്ധിച്ച് ഇന്ന് ആ വിശേഷണത്തിന് അർഹൻ ജിമ്മി എന്നു സുഹൃത്തുക്കളും സഹകളിക്കാരും സ്നേഹത്തോടെ വിളിക്കുന്ന ജയിംസ് ആൻഡേഴ്സണാണ്. ക്രിക്കറ്റ് താരങ്ങളുടെ പ്രായം അവരുടെ പ്രകടനത്തെ ബാധിക്കാറുണ്ട്. അവിടെയാണ് ജയിംസ് ആൻഡേഴ്സൺ വ്യത്യസ്തനാവുന്നത്. ഇരുപതാമത്തെ വയസിൽ മൈതാനത്തിറങ്ങിയ അതേ ചുറുചുറുക്ക് മുപ്പത്തിയേഴാമത്തെ വയസിലും അദ്ദേഹം കാത്തു സൂക്ഷിക്കുന്നു. വലംകൈയൻ മീഡിയം പേസറായ ആന്‍ഡേഴ്സനു മുന്നില്‍ തകരാത്ത ഇംഗ്ലീഷ് റിക്കാർഡുകൾ ഒന്നുമില്ല.
ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളര്‍
നിലവിൽ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന താരമാണ് ആൻഡേഴ്സൺ. 903 പോയിന്റാണ് ആൻഡേഴ്സണുള്ളത്. ഏതാണ്ട് നാലു പതിറ്റാണ്ടിനു ശേഷമാണ് ഒരു ഇംഗ്ലീഷ് ബൗളർ 900 പോയിന്റ് നേടുന്നത്. ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച താരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇയാൻ ബോതമാണ് ഇതിനു മുന്‍പ് 900 പോയിന്റ് കടന്നിട്ടുള്ളത്. 1980 ലാണ് അദ്ദേഹം ഈ നേട്ടം കൈവരിക്കുന്നത്. അന്ന് 911 പോയിന്റായിരുന്നു ബോതം സ്വന്തം പേരിൽ കുറിച്ചത്. ഇയാൻ ബോതത്തിനു മുന്‍പ് അഞ്ച് ഇംഗ്ലീഷ് ബൗളർമാർ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. സിഡ്നി ബാൺസ് (932 പോയിന്റ് ) ആണ് ഏറ്റവും ഉയർന്ന പോയിന്റ് നേട്ടത്തോടെ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം അലങ്കരിച്ചിട്ടുള്ളത്. ജോര്‍ജ് ലോഹ്മാന് (931 പോയിന്റ്), ടോണി ലോക്ക് (912 പോയിന്റ്), ഡെറെക് അണ്ടര്‍വുഡ് (907 പോയിന്റ്), അലെക് ബേഡ്സെര്‍ (903 പോയിന്റ്) എന്നിവരും ഈ ലിസ്റ്റിലുണ്ട്.
ക്രിക്കറ്റിന്റെ മെക്കയിൽ 100 വിക്കറ്റ്
ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന ലോഡ്സിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയിട്ടുള്ളതാരമാണ് ആൻഡേഴ്സൺ. ലോഡ്സിൽ 100 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. മാത്രവുമല്ല ഒരു വേദിയില്‍ 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറെന്ന റിക്കാർഡും ഈ നേട്ടത്തോടെ ആൻഡേഴ്സണു സ്വന്തമായി. 103 വിക്കറ്റുകളാണ് ലോഡ്സില്‍ ഇതുവരെ ആന്ഡേഴ്സന് നേടിയത്.
500 വിക്കറ്റിലെത്തുന്ന ആദ്യ ഇംഗ്ലീഷ് താരം
ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടിയ ഇംഗ്ലീഷ് ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്നതും മറ്റാരുമല്ല. 500 വിക്കറ്റുകൾ കടക്കുന്ന ആദ്യ ഇംഗ്ലീഷ് താരവും ആൻഡേഴ്സണാണ്. കഴിഞ്ഞ വര്‍ഷം വെസ്റ്റ്ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ആന്ഡേഴ്സന് ഈ നേട്ടം കൊയ്തത്. നിലവില്‍ 140 മല്‍സരങ്ങളില്‍ നിന്ന് 553 വിക്കറ്റുകളാണ് ആൻഡേഴ്സന്റെ ക്രെഡിറ്റിലുള്ളത്.
മുത്തയ്യ മുരളീധരൻ(800 വിക്കറ്റ്), ഷെയ്ൻവോൺ (708 വിക്കറ്റ്), അനിൽ കുംബ്ലെ (619), ഗ്ലെൻ മഗ്രാത്ത് (563) എന്നിവരാണ് വിക്കറ്റ് വേട്ടയിൽ ആൻഡേഴ്സണു മുന്നിലുള്ളത്. ടെസ്റ്റിനു പുറമെ ഏകദിനത്തിലും ഇംഗ്ലണ്ടിനു വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരവും ആന്‍ഡേഴ്സണാണ്. 194 ഏകദിനങ്ങളിൽ നിന്ന് 269 വിക്കറ്റുകളാണ് ആന്ഡേഴ്സന് നേടിയത്. 234 വിക്കറ്റ് നേടിയ ഡാരന്‍ ഗഫാണ് രണ്ടാം സ്ഥാനത്ത്. 178 വിക്കറ്റുമായി ബ്രോഡ് മൂന്നാം സ്ഥാനത്തുണ്ട്.
ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളര്‍
നിലവിൽ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന താരമാണ് ആൻഡേഴ്സൺ. 903 പോയിന്റാണ് ആൻഡേഴ്സണുള്ളത്. ഏതാണ്ട് നാലു പതിറ്റാണ്ടിനു ശേഷമാണ് ഒരു ഇംഗ്ലീഷ് ബൗളർ 900 പോയിന്റ് നേടുന്നത്. ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച താരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇയാൻ ബോതമാണ് ഇതിനു മുന്‍പ് 900 പോയിന്റ് കടന്നിട്ടുള്ളത്. 1980 ലാണ് അദ്ദേഹം ഈ നേട്ടം കൈവരിക്കുന്നത്. അന്ന് 911 പോയിന്റായിരുന്നു ബോതം സ്വന്തം പേരിൽ കുറിച്ചത്. ഇയാൻ ബോതത്തിനു മുന്‍പ് അഞ്ച് ഇംഗ്ലീഷ് ബൗളർമാർ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. സിഡ്നി ബാൺസ് (932 പോയിന്റ് ) ആണ് ഏറ്റവും ഉയർന്ന പോയിന്റ് നേട്ടത്തോടെ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം അലങ്കരിച്ചിട്ടുള്ളത്. ജോര്‍ജ് ലോഹ്മാന് (931 പോയിന്റ്), ടോണി ലോക്ക് (912 പോയിന്റ്), ഡെറെക് അണ്ടര്‍വുഡ് (907 പോയിന്റ്), അലെക് ബേഡ്സെര്‍ (903 പോയിന്റ്) എന്നിവരും ഈ ലിസ്റ്റിലുണ്ട്.
ക്രിക്കറ്റിന്റെ മെക്കയിൽ 100 വിക്കറ്റ്
ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന ലോഡ്സിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയിട്ടുള്ളതാരമാണ് ആൻഡേഴ്സൺ. ലോഡ്സിൽ 100 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. മാത്രവുമല്ല ഒരു വേദിയില്‍ 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറെന്ന റിക്കാർഡും ഈ നേട്ടത്തോടെ ആൻഡേഴ്സണു സ്വന്തമായി. 103 വിക്കറ്റുകളാണ് ലോഡ്സില്‍ ഇതുവരെ ആന്ഡേഴ്സന് നേടിയത്.
500 വിക്കറ്റിലെത്തുന്ന ആദ്യ ഇംഗ്ലീഷ് താരം
ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടിയ ഇംഗ്ലീഷ് ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്നതും മറ്റാരുമല്ല. 500 വിക്കറ്റുകൾ കടക്കുന്ന ആദ്യ ഇംഗ്ലീഷ് താരവും ആൻഡേഴ്സണാണ്. കഴിഞ്ഞ വര്‍ഷം വെസ്റ്റ്ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ആന്ഡേഴ്സന് ഈ നേട്ടം കൊയ്തത്. നിലവില്‍ 140 മല്‍സരങ്ങളില്‍ നിന്ന് 553 വിക്കറ്റുകളാണ് ആൻഡേഴ്സന്റെ ക്രെഡിറ്റിലുള്ളത്.
മുത്തയ്യ മുരളീധരൻ(800 വിക്കറ്റ്), ഷെയ്ൻവോൺ (708 വിക്കറ്റ്), അനിൽ കുംബ്ലെ (619), ഗ്ലെൻ മഗ്രാത്ത് (563) എന്നിവരാണ് വിക്കറ്റ് വേട്ടയിൽ ആൻഡേഴ്സണു മുന്നിലുള്ളത്. ടെസ്റ്റിനു പുറമെ ഏകദിനത്തിലും ഇംഗ്ലണ്ടിനു വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരവും ആന്‍ഡേഴ്സണാണ്. 194 ഏകദിനങ്ങളിൽ നിന്ന് 269 വിക്കറ്റുകളാണ് ആന്ഡേഴ്സന് നേടിയത്. 234 വിക്കറ്റ് നേടിയ ഡാരന്‍ ഗഫാണ് രണ്ടാം സ്ഥാനത്ത്. 178 വിക്കറ്റുമായി ബ്രോഡ് മൂന്നാം സ്ഥാനത്തുണ്ട്.