മുംബൈ: ഇന്ത്യയുടെ മുന്‍ ഓഫ് സ്പിന്നര്‍ രമേഷ് പവാര്‍ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിന്റെ താത്കാലിക പരിശീലകനായി ഐസിസി വനിത ട്വന്റി20 ലോകകപ്പ് വരെ തുടരും. നവംബറിലാണ് ലോകകപ്പ്. പവാറിനെ താത്കാലിക പരിശീലകനായി ജൂലൈയില്‍ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് പ്രഖ്യാപിച്ചത്.
കാരണമൊന്നുമില്ലാതെ മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ തുഷാര്‍ അരോത്തെ പുറത്താക്കിയാണ് പവാറിനെ പരിശീലകനാക്കിയത്. ലോകകപ്പിനു വെറും മൂന്നു മാസമുള്ളപ്പോള്‍ മുഴുവന്‍ സമയം കോച്ചിനെ അന്വേഷിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് പവാറിനോട് ലോകകപ്പ് വരെ തുടരാന്‍ ആവശ്യപ്പെട്ടത്. പരിശീലകനായി പരിചയസമ്പത്തില്ലാത്ത പവാര്‍ അടുത്തയിടെയാണ് ഓസ്ട്രേലിയയില്‍നിന്ന് ക്രിക്കറ്റ് പരിശീലകനാകാനുള്ള ലെവൽ മൂന്ന് കോഴ്സ് പൂര്‍ത്തിയാക്കിയത്. ഇന്ത്യക്കുവേണ്ടി പവര്‍ രണ്ടു ടെസ്റ്റും 31 ഏകദിനവും കളിച്ചിട്ടുണ്ട്.
കാരണമൊന്നുമില്ലാതെ മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ തുഷാര്‍ അരോത്തെ പുറത്താക്കിയാണ് പവാറിനെ പരിശീലകനാക്കിയത്. ലോകകപ്പിനു വെറും മൂന്നു മാസമുള്ളപ്പോള്‍ മുഴുവന്‍ സമയം കോച്ചിനെ അന്വേഷിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് പവാറിനോട് ലോകകപ്പ് വരെ തുടരാന്‍ ആവശ്യപ്പെട്ടത്. പരിശീലകനായി പരിചയസമ്പത്തില്ലാത്ത പവാര്‍ അടുത്തയിടെയാണ് ഓസ്ട്രേലിയയില്‍നിന്ന് ക്രിക്കറ്റ് പരിശീലകനാകാനുള്ള ലെവൽ മൂന്ന് കോഴ്സ് പൂര്‍ത്തിയാക്കിയത്. ഇന്ത്യക്കുവേണ്ടി പവര്‍ രണ്ടു ടെസ്റ്റും 31 ഏകദിനവും കളിച്ചിട്ടുണ്ട്.